Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്...

മസ്കത്ത് ഫെസ്റ്റിവൽ: സന്ദർശകർ ഒരുലക്ഷം കവിഞ്ഞു

text_fields
bookmark_border
മസ്കത്ത് ഫെസ്റ്റിവൽ: സന്ദർശകർ  ഒരുലക്ഷം കവിഞ്ഞു
cancel

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിൽ സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഫെസ്റ് റിവൽ ആരംഭിച്ച ജനുവരി പത്ത് മുതൽ 15 വരെ മൊത്തം 110,506 പേരാണ് മസ്കത്ത് ഫെസ്റ്റിവൽ വേദ ികൾ സന്ദർശിച്ചത്. നസീം പാർക്കിൽ 51,637 പേർ സന്ദർശിച്ചപ്പോൾ അമിറാത്ത് പാർക്കിൽ 55,317 പേര ും എത്തി. ഒാരോ ദിവസവും സന്ദർശകരുടെ എണ്ണം വർധിച്ച് വരുന്നതായും കണക്കുകൾ കാണിക്കുന്നു. വാരാന്ത്യങ്ങളിലും സന്ദർശകരുടെ എണ്ണം കൂടുതലാണ്. മസ്കത്ത് ഫെസ്റ്റിവലിെൻറ രണ്ട് വേദികളിലായി ഒരുക്കിയിട്ടുള്ള സാംസ്കാരിക, വിനോദപരിപാടികൾ, പരമ്പരാഗത കലാകാരന്മാരുടെ പ്രകടനങ്ങൾ തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നുണ്ട്.

ലൂണാർ സിനിമയുടെ കവാടം

ഫെസ്റ്റിവൽ വേദിയിൽ ഒൗട്ട്ഡോർ സിനിമ പ്രദർശനവും
മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവൽ വേദിയിൽ സന്ദർശകരെ ആകർഷിച്ച് ഒൗട്ട്ഡോർ സിനിമ പ്രദർശനവും. ലൂണാർ സിനിമയാണ് നസീം ഗാർഡനിൽ രാജ്യത്തെ ആദ്യ ഒൗട്ട്ഡോർ സിനിമ പ്രദർശനം ഒരുക്കിയത്. 15 മീറ്റർ നീളവും മൂന്നു മീറ്റർ ഉയരവുമുള്ള സ്ക്രീൻ കാണികൾക്ക് മികച്ച ദൃശ്യാനുഭവം നൽകുന്നതാണ്. കമേഴ്സ്യൽ എക്സിബിഷൻ സെൻററിന് സമീപം ഗേറ്റ് നമ്പർ ഏഴിനടുത്തുള്ള ഒൗട്ട്ഡോർ സിനിമയിൽ 200 പേർക്കാണ് ഇരിക്കാൻ സാധിക്കുക. 32 വി.െഎ.പി സീറ്റുകളും 168 ക്ലാസിക് സീറ്റുകളുമാണുള്ളത്. രണ്ടു റിയാലാണ് സാധാരണ ടിക്കറ്റ് നിരക്ക്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മലയാളം, തമിഴ് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഇംഗ്ലീഷ് ചിത്രങ്ങളാണ് ഉള്ളത്. ദിവസവും രണ്ടു പ്രദർശനങ്ങളാണ് ഉള്ളത്. വൈകുന്നേരം ആറിനും 8.35നുമാണ് പ്രദർശനങ്ങൾ. ഫെസ്റ്റിവൽ കാലം മുഴുവൻ സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ആശയം അവതരിപ്പിച്ചിരിക്കുന്നതെന്ന് ലൂണാർ സിനിമ അധികൃതർ പറഞ്ഞു. ഹൈ ഡെഫിനിഷൻ പ്രോജക്ഷൻ ഉപയോഗിച്ചാണ് സിനിമ പ്രദർശനം. ഹോം തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന അനുഭവമാണ് ഇവിടെ ലഭിക്കുകയെന്നും ലൂണാർ സിനിമയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

മസ്കത്ത് ഫെസ്റ്റിവലിലെ ഭക്ഷണ സ്റ്റാൾ

പരമ്പരാഗത ഭക്ഷണങ്ങൾ രുചിക്കാൻ തിരക്കേറെ
മസ്കത്ത്: അമിറാത്തിലെയും നസീം ഗാർഡനിലെയും ഉത്സവ നഗരികളിലെ പ്രധാന ആകർഷണമാണ് പരമ്പരാഗത ഒമാനി ഭക്ഷണങ്ങൾ. ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളാണ് ഭക്ഷണ സ്റ്റാളുകളിൽ ഉള്ളത്. ഇവർ തയാറാക്കുന്ന തനത് ഭക്ഷണങ്ങൾ രുചിക്കാൻ സ്വദേശികൾക്ക് ഒപ്പം വിദേശികളുടെയും തിരക്ക് ഏറെയാണ്. ‘ഖുബ്സ് രഖാൽ’ എന്ന് അറിയപ്പെടുന്ന ഒമാനി റൊട്ടിയാണ് ഭക്ഷണ കൗണ്ടറുകളിൽ പ്രധാനമായും വിറ്റഴിയുന്നത്. ചീസും മുട്ടയും മയോണൈസുമാണ് പ്രധാനമായും ഇൗ ഒമാനി റൊട്ടിയുടെ ചേരുവകൾ. ഉരുളക്കിഴങ്ങ് ചിപ്സുകൾ, ചോക്ലറ്റ് തുടങ്ങിയവ ചേർക്കുന്നത് ഇതിെൻറ രുചി ഭേദം വർധിപ്പിക്കുന്നു. ‘രഖാലി’ന് സ്വദേശികൾക്ക് ഒപ്പം വിദേശികൾക്കും പ്രിയമേറെയാണെന്ന് അമിറാത്ത് പാർക്കിൽ സ്റ്റാൾ നടത്തുന്ന ഫാത്തിമ അൽ ബലൂഷി പറയുന്നു. പാചകം ചെയ്ത് ഉടൻ ചൂടോടെ കഴിക്കുന്നതാണ് ഏറെ രുചികരമെന്നും ഇവർ പറയുന്നു. 400 ബൈസയാണ് ഇതിെൻറ വില. മനാസി, ലുഖൈമത്ത് തുടങ്ങി ഒമാനി റൊട്ടികളും വിവിധ മധുര പലഹാരങ്ങളുമെല്ലാം സ്റ്റാളുകളിൽ ചൂടോടെ തയാറാക്കി ആവശ്യക്കാർക്ക് നൽകുന്നു. ഒമാനി ഹൽവ തയാറാക്കി വിൽപന നടത്തുന്ന കൗണ്ടറുകളിലും തിരക്ക് ഏറെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story