Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്-സലാല...

മസ്കത്ത്-സലാല റോഡിൽ വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നു

text_fields
bookmark_border
മസ്കത്ത്-സലാല റോഡിൽ  വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നു
cancel

മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിനെയും സലാലയെയും ബന്ധിപ്പിക്കുന്ന റോഡിൽ വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നു. ട്രക്ക് ഡ്രൈവർമാർക്കും മറ്റ് വാഹനയാത്രികർക്കുമായുള ്ള വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ദേശീയ ചരക്കുഗതാഗത സേവന ദാതാവായ ‘അസ്യദ്’ അപേക്ഷകൾ ക്ഷണിച്ചു. ആദം, ഹൈമ, തുംറൈത്ത് എന്നിവിടങ്ങളിലായി 7000 സ്ക്വയർ മീറ്റർ വിസ്തൃതിയിലാകും വിശ്രമകേന്ദ്രങ്ങൾ നിർമിക്കുക. ട്രക്ക് വിശ്രമ കേന്ദ്രങ്ങളുടെ രൂപകൽപന, നിർമാണം, പ്രവർത്തനം, കൈമാറ്റം (ബി.ഒ.ഒ.ടി) രീതിയിലാകും കേന്ദ്രങ്ങളുടെ നിർമാണം. നിക്ഷേപകർക്ക് 25 വർഷ കാലാവധിയിലാകും കേന്ദ്രങ്ങൾ കൈവശം വെക്കാൻ സാധിക്കുക.

നിക്ഷേപകർക്ക് വിവിധ സേവനങ്ങൾക്ക് ഫീസ് ഇൗടാക്കിയും വാണിജ്യ കേന്ദ്രങ്ങൾ വാടകക്ക് നൽകിയും പരസ്യ ബോർഡുകൾ സ്ഥാപിച്ചുമെല്ലാം വരുമാനം കണ്ടെത്താം. ഇൗ മാസം 16നകം ടെൻഡർ രേഖകൾ സ്വീകരിക്കുകയും മാർച്ച് 13നകം ഇവ തിരികെ സമർപ്പിക്കുകയും വേണം. ട്രക്ക് പാർക്കിങ് സ്ഥലം, പൊതുടോയ്ലെറ്റ്, കുളിക്കാനുള്ള സൗകര്യം, ട്രക്ക് അറ്റകുറ്റപ്പണിക്കുള്ള സൗകര്യം, പള്ളി, ഇന്ധന സ്റ്റേഷൻ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളാണ്. ഡ്രൈവർമാരുടെ താമസ സ്ഥലം, ക്ലിനിക്ക്, ഫാർമസി, വാണിജ്യ കേന്ദ്രം, ഒാഫിസ് സൗകര്യം തുടങ്ങി നിർബന്ധ സേവനങ്ങളെ ബാധിക്കാത്ത സൗകര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കാം. രാത്രിയാത്രകളിലും മറ്റും യാത്രികർക്ക് ഹ്രസ്വവിശ്രമമെടുക്കാൻ ഇവ സഹായകരമാകും. വിശ്രമമില്ലാതെ വാഹനമോടിക്കുന്നതാണ് ഇൗ റോഡിലെ അപകടങ്ങൾക്ക് പ്രധാന കാരണം. ഇത്തരം അപകടങ്ങൾ തടയാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story