മസ്കത്തിെൻറ ആഘോഷത്തിന് തിരിതെളിഞ്ഞു
text_fieldsമസ്കത്ത്: മസ്കത്തിെൻറ ഉത്സവത്തിന് തിരിതെളിഞ്ഞു. ആഹ്ലാദത്തിെൻറയും വിനോദത്തി െൻറയും വിജ്ഞാനത്തിെൻറയും രാവുറങ്ങാത്ത ദിനങ്ങളാകും മസ്കത്തിന് ഇനി. സുഖകരമ ായ കാലാവസ്ഥയിൽ വിനോദവും ഷോപ്പിങ്ങും കലാപരിപാടികളും ലൈവ് ഷോകളും ആസ്വദിക്കാ ൻ സ്വദേശികളും വിദേശികളും മസ്കത്ത് ഫെസ്റ്റിവൽ വേദികളിലേക്ക് ഒഴുകിയെത്തും. ഒമാെൻറ തനത് ഭക്ഷണങ്ങളുടെ രുചി നുകരുന്നതിനും അവസരമുണ്ടാകും. ‘ഒത്തൊരുമയും സന്തോഷവും’ എന്ന തലക്കെട്ടിൽ നടക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക.നസീം ഗാർഡനും അൽ അമിറാത്ത് പാർക്കുമാണ് മസ്കത്ത് ഫെസ്റ്റിവലിെൻറ മുഖ്യ വേദികൾ. വൈകീട്ട് നാലുമുതലാകും വേദികളിലേക്കുള്ള പ്രവേശനം.
സാധാരണ ദിവസങ്ങളിൽ രാത്രി 11നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ രാത്രി 12 വരെ ഉത്സവ വേദികൾ സജീവമായിരിക്കും. മുതിർന്നവർക്ക് 200 ബൈസയും കുട്ടികൾക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്. ഒമാൻ ഒാേട്ടാമൊബൈൽ അസോസിയേഷൻ മൈതാനി, റോയൽ ഒാപെറ ഹൗസ്, ഖുറം സിറ്റി ആംഫി തിയറ്റർ എന്നിവിടങ്ങളിലും പരിപാടികൾ നടക്കും. അമിറാത്ത് പാർക്കിൽ വാണിജ്യമേള, അമ്യൂസ്മെൻറ് പാർക്ക്, ഗെയിംസ്, സ്റ്റേജ് പരിപാടികൾ, സംഗീത പരിപാടികൾ തുടങ്ങിയ പരിപാടികൾ നടക്കും. പ്രദർശനങ്ങൾ, ഉപഭോക്തൃ മേളകൾ, മിനി വില്ലേജ്, കുട്ടികളുടെ തിയറ്റർ, അമ്യൂസ്മെൻറ് പാർക്ക്, പരമ്പരാഗത കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടാകും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ വാണിജ്യ സ്ഥാപനങ്ങൾ െഫസ്റ്റിവലിൽ സ്റ്റാളൊരുക്കും.
കരകൗശല വസ്തുക്കൾ അടക്കം നിരവധി ഉൽപന്നങ്ങൾ സ്റ്റാളുകളിൽ ലഭ്യമാവും. വിവിധ ഗെയിംസ് സ്റ്റാളുകളും നസീം ഗാർഡനിലുണ്ടാവും. ഒമാനി പരമ്പരാഗത നൃത്തങ്ങൾ വിവിധ േവദികളിൽ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും നൃത്തച്ചുവടുമായെത്തും. ശബ്ദഘോഷങ്ങേളാടെയെത്തുന്ന വെടിക്കെട്ട് ഇരുവേദികളിലെയും ആകാശത്തെ വർണമനോഹരമാക്കും. കരകൗശല വിദഗ്ധരുടെയും പരമ്പരാഗത കർഷകരുടെയും കൈത്തഴക്കം വ്യക്തമാക്കുന്ന പ്രദർശനങ്ങൾ ആകർഷകമാകും. പായകളും കുട്ടകളും മെനഞ്ഞ് ഒമാനി കരകൗശല വിദഗ്ധർ ലൈവ് ഷോ സംഘടിപ്പിക്കും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, കവിത സായാഹ്നങ്ങൾ, കവിത രചനാ മത്സരങ്ങൾ, അന്താരാഷ്ട്ര കായിക പരിപാടികൾ എന്നിവയും ഫെസ്റ്റിവലിെൻറ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.