ഗോ എയറിെൻറ കണ്ണൂർ-മസ്കത്ത് സർവിസ് ഒന്നുമുതൽ
text_fieldsമസ്കത്ത്: സ്വന്തംനാട്ടിൽ നേരിട്ട് വിമാനമിറങ്ങുകയെന്ന ഒമാനിലെ കണ്ണൂരുകാരുടെ സ ്വപ്നം വൈകാതെ യാഥാർഥ്യമാകും. കണ്ണൂരിൽനിന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവ ളത്തിലേക്ക് സർവിസ് നടത്താൻ ഇന്ത്യൻ വിമാനക്കമ്പനിയായ ഗോ എയറിന് ഒമാൻ സിവിൽ വ് യോമയാന പൊതു അതോറിറ്റി (പി.എ.ഇ.സി.എ) അനുമതി നൽകി. ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ കണ്ണൂർ-മസ്കത്ത് സർവിസ് ആരംഭിക്കും. ആഴ്ചയിൽ ഏഴു സർവിസുകളായിരിക്കും ഉണ്ടാവുക. 180 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എയർബസ് 320 വിമാനമാണ് സർവിസിന് ഉപയോഗിക്കുക. കണ്ണൂരിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 10.15നാണ് മസ്കത്തിലെത്തുക. മസ്കത്തിൽനിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യൻ സമയം പുലർച്ചെ 4.15ന് കണ്ണൂരിലെത്തും. മസ്കത്തിന് പുറമെ കണ്ണൂർ-അബൂദബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതൽ ഗോ എയർ സർവിസ് ആരംഭിക്കുന്നുണ്ട്. നിലവിൽ കണ്ണൂരിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് രാജ്യാന്തര സർവിസ് നടത്തുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോ എയർ കണ്ണൂരിൽനിന്ന് മസ്കത്ത്, അബൂദബി, ദമ്മാം എന്നിവിടങ്ങളിലേക്ക് സർവിസ് നടത്താൻ ഇൗയിടെയാണ് അനുമതി കരസ്ഥമാക്കിയത്.
ഒമാനിലേക്ക് സർവിസ് നടത്തുന്ന അഞ്ചാമത് ഇന്ത്യൻ വിമാനക്കമ്പനിയാണ് ഗോ എയർ. എയർ ഇന്ത്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയാണ് മറ്റു കമ്പനികൾ. അതേസമയം, സ്പൈസ് ജെറ്റ് ഫെബ്രുവരി പത്തിന് ഒമാനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസിെൻറ കണ്ണൂർ-മസ്കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കുമെന്ന് അറിയുന്നു. മുതിർന്ന മാനേജ്മെൻറ് പ്രതിനിധിയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. ആഴ്ചയിൽ മൂന്നു സർവിസുകളാകും ഉണ്ടാവുക. ഇതോടെ, ആഴ്ചയിൽ ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസുകളുടെ എണ്ണം 26 ആയി ഉയരും. ആദ്യ ഷെഡ്യൂളുകളിൽ മസ്കത്ത് സർവിസ് ഇല്ലാത്തതിെൻറ നിരാശയിലായിരുന്നു കണ്ണൂരുകാരായ പ്രവാസികൾ. ഒമാനിലെ പ്രവാസികളിൽ കൂടുതൽ പേരും കണ്ണൂരിൽനിന്നുള്ളവരാണ്. ഒമാൻ എയറിനും കണ്ണൂരിലേക്ക് സർവിസ് നടത്താൻ താൽപര്യമുണ്ട്. നിലവിൽ കോഴിക്കോട്ടുനിന്ന് മൂന്നു സർവിസുകളാണ് ഒമാൻഎയർ നടത്തുന്നത്്. കൊച്ചിയും കോഴിേക്കാടും ഒമാൻ എയറിന് ലാഭകരമായ സെക്ടറുകളാണ്.
മസ്കത്തിൽനിന്ന് കണക്ഷൻ ഫ്ലൈറ്റുകളുള്ളതിനാൽ എല്ലാ സീസണിനും ഒമാൻഎയറിൽ നല്ല തിരക്കാണ്. ഇൻഡിഗോ ഇടക്കിടെ നീണ്ടകാലത്തേക്ക് സർവിസുകൾ റദ്ദാക്കുന്നത് ഒമാൻ എയറിന് അനുഗ്രഹമാവുന്നുണ്ട്. കണ്ണൂരിലേക്ക് മലയാളികൾക്കൊപ്പം കർണാടകയിലെ യാത്രക്കാരെയും ആകർഷിക്കാൻ കഴിയുമെന്ന് ഒമാൻ എയർ വിലയിരുത്തുന്നു. എന്നാൽ, നിലവിൽ അനുവദിച്ച സീറ്റുകൾ പൂർണമായും ഒമാൻ എയർ ഉപയോഗപ്പെടുത്തുന്നതിനാൽ പുതിയ സർവിസുകൾക്ക് കൂടുതൽ സീറ്റുകൾ അനുവദിച്ചുകിേട്ടണ്ടിവരും. സീറ്റുകൾ വർധിപ്പിക്കാൻ ഒമാനും ഇന്ത്യയും പുതിയ കരാറുണ്ടാക്കേണ്ടി വരും. അതോടൊപ്പം, കണ്ണൂരിലേക്ക് പറക്കാൻ ഇന്ത്യൻ അധികൃതരിൽനിന്ന് പ്രത്യേക അനുവാദവും നേടണം. ഇതോടൊപ്പം, സലാം എയറിനും കണ്ണൂർ സർവിസ് തുടങ്ങാൻ ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.