രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചത് 40 പേർക്ക്
text_fieldsമസ്കത്ത്: രാജ്യത്ത് മൊത്തം 40 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയ ത്തിലെ രോഗനിയന്ത്രണ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്റി വ്യക്തമാക്കി. ഡെങ്കി പ്പനി പരത്തുന്ന ഇൗഡിസ് ഇൗജിപ്തി കൊതുകകളുടെ നിർമാർജനത്തിന് മസ്കത്ത് നഗരസ ഭയുമായി ചേർന്ന് ആരോഗ്യ മന്ത്രാലയം നടത്തുന്ന കാമ്പയിനിെൻറ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ അൽ ഹെയ്ലിലെ അൽ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദ് മജ്ലിസിലാണ് കാമ്പയിൻ ഉദ്ഘാടനം നടന്നത്. ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് അൽ സഇൗദി അധ്യക്ഷത വഹിച്ചു. കാമ്പയിനിൽ വീടുകളിലെ സന്ദർശനം പ്രധാനമാണെന്നും റെക്കോർഡ് സമയംകൊണ്ട് പകർച്ചവ്യാധി നിർമാർജനം ചെയ്തില്ലെങ്കിൽ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഡോ. അഹ്മദ് മുഹമ്മദ് അൽ സഇൗദി പറഞ്ഞു.
കൊതുകുകൾ വ്യാപിച്ചാലുള്ള ഗുരുതരാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ കാമ്പയിൻ സഹായിക്കുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ മുഹമ്മദ് അൽ അജ്മി പറഞ്ഞു.മസ്കത്ത് ഗവർണറേറ്റിൽ വിപുലമായ രീതിയിൽ കാമ്പയിൻ നടത്താനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. കാമ്പയിൻ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിച്ച് ജനുവരി 21 വരെ നീണ്ടുനിൽക്കും. സന്നദ്ധ പ്രവർത്തകർ 4000ത്തോളം വീടുകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. 1000ത്തോളം സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി പരിശീലനം നൽകി തയാറാക്കിയിരിക്കുന്നത്. 2018 ഡിസംബർ രണ്ടാം വാരത്തിലാണ് ഒമാനിൽ ഒരാൾക്ക് െഡങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ സർവേയിലും പരിശോധനയിലും െഡങ്കിപ്പനി പകർത്തുന്ന കൊതുകായ ഇൗഡിസ് ഇൗജിപ്തിയെ സീബിൽ കണ്ടെത്തിയിരുന്നു. രോഗം പ്രാദേശികമായി പകർന്നതാണെന്ന് മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിലാണ് സർവേ സംഘടിപ്പിച്ചത്.
തുടർന്ന് ഫോഗിങ് ഉൾപ്പെടെയുള്ള കൊതുക് നിർമാർജന പ്രവർത്തനങ്ങൾ നഗരസഭയും ആരോഗ്യ മന്ത്രാലയവും സംഘടിപ്പിച്ചുവരുകയാണ്. കൊതുകുകളെ തുരത്താനും കൊതുകുകടി ഏൽക്കാതിരിക്കാനും നിരവധി നിർദേശങ്ങൾ ആരോഗ്യമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. നീന്തൽക്കുളങ്ങൾ, ഫൗണ്ടനുകൾ, കാർഷികാവശ്യത്തിനുള്ള കുടങ്ങൾ എന്നിവയിലെ വെള്ളം അഞ്ചു ദിവസം കൂടുേമ്പാൾ മാറ്റണം. ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികൾ, മൃഗങ്ങൾ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളിൽ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തിൽ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണം. ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകൾ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.