Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിനെ...

മസ്കത്തിനെ കുളിരണിയിച്ച് മഴ; തണുപ്പ് വർധിച്ചു

text_fields
bookmark_border
മസ്കത്തിനെ കുളിരണിയിച്ച് മഴ; തണുപ്പ് വർധിച്ചു
cancel

മസ്കത്ത്: മസ്കത്തിെൻറ വിവിധ ഭാഗങ്ങളിലും തെക്കൻ ബാത്തിനയിലും തെക്കൻ ശർഖിയ്യയിലും ഞായറാഴ്ച പുലർച്ച മഴ പെയ്തു. അതിരാവിലെ റൂവിയടക്കമുള്ള ഇടങ്ങളിൽ മഴ തിമർത്ത് പെയ ്തിരുന്നു. നിരവധി പേരാണ് പുലർകാല മഴയുടെ സൗന്ദര്യം ആസ്വദിച്ചത്. മഴകാരണം രാജ്യത്ത്  തണുപ്പ് വർധിച്ചിട്ടുണ്ട്.
മസ്കത്ത് മേഖലയിൽ അൽഖൂദ്, റൂവി, അമിറാത്ത്, അൽ ഖുവൈർ എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. അമിറാത്തിൽ 5.8 മി.മീറ്റർ മഴ ലഭിച്ചു.
മസ്കത്തിൽ 3.8 മി.മീറ്റർ മഴയാണ് ലഭിച്ചത്. ശക്തമായ മഴ കാരണം റോഡിൽ വെള്ളം കുത്തിയൊഴുകിയത് ഗതാഗത തടസ്സത്തിന് കാരണമായി.
താഴ്ന്നുവന്ന മേഘങ്ങളാണ് ഒറ്റപ്പെട്ട മഴക്ക് കാരണമാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച രാവിലെയും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം പറയുന്നു. ചൊവ്വാഴ്ച വരെ ഇതേ കാലാവസ്ഥ തുടർന്നേക്കും. കടൽ പ്രക്ഷുബ്ധമാവാനും തീരപ്രദേശങ്ങളിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ഒമാനിൽ പൊതുവെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മഴ കുറവായിരുന്നു. കഴിഞ്ഞവർഷം 2016നേക്കാൾ 21.6 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 2017ൽ ഡിസംബറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഡിസംബറിൽ 980.8 മി.മീറ്റർ മഴ ലഭിച്ചിരുന്നു. എന്നാൽ, അതേവർഷം ഒക്ടോബറിൽ 15.6 മി.മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. മസ്കത്ത് ഗവർണറേറ്റ് അടക്കമുള്ളിടങ്ങളിൽ ഞായറാഴ്ച രാവിലെ മഴ പെയ്തത് അന്തരീക്ഷ ഉൗഷ്മാവ് കുറയാൻ കാരണമാക്കിയിട്ടുണ്ട്.

സലാലയിൽ കൂടിയ ചൂട് 28 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ച രേഖെപ്പടുത്തിയത്. സൂർ, ഇബ്ര എന്നിവിടങ്ങളിൽ 26 ഡിഗ്രിയും മസ്കത്ത്, ബുറൈമി എന്നിവിടങ്ങളിൽ 23 ഡിഗ്രിയും ജബൽ ശംസിൽ 10 ഡിഗ്രിക്ക് താഴെയുമാണ് അന്തരീക്ഷ ഉൗഷ്മാവ് രേഖപ്പെടുത്തിയത്. ഒമാെൻറ ചില ഭാഗങ്ങളിൽ രാത്രികാല അന്തരീക്ഷ ഉൗഷ്മാവ് ഒറ്റയക്കത്തിെലത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ േകന്ദ്രം പറയുന്നു. സൈഖ് നഗരത്തിൽ എട്ട് ഡിഗ്രി ഉൗഷ്മാവ് രേഖപ്പെടുത്തിയതായി നിരീക്ഷണ കേന്ദ്രം പറയുന്നു. അന്തരീക്ഷ ഉൗഷ്മാവ് കുറയുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാക്കുന്നതിനാൽ സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story