അപോസ്റ്റിൽ അറ്റസ്റ്റേഷൻ സൗകര്യം വർധിച്ചിട്ടും ചൂഷണം തുടരുന്നു
text_fieldsമസ്കത്ത്: ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വിസ ഉൾപ്പെടെയുള്ള നിരവധി സർവി സുകൾക്ക് നിർബന്ധമായ അപോസ്റ്റിൽ അറ്റസ്റ്റേഷെൻറ പേരിൽ ചൂഷണം തുടരുന്നു. ഗൾഫ് ര ാജ്യങ്ങളിലെ പ്രവാസികളുടെ സൗകര്യത്തിന് തിരുവനന്തപുരത്ത് വിദേശകാര്യ മന്ത്രാലയ ത്തിെൻറ സെൻറർ തുടങ്ങിയിട്ടും ഏജൻറുമാൻ വൻതുക വാങ്ങി ആവശ്യക്കാരെ കൊള്ളയടിക്കുകയാണ്. തിരുവനന്തപുരത്തെ വിദേശകാര്യ മന്ത്രാലയത്തിെൻറ അപോസ്റ്റിൽ അറ്റസ്റ്റേഷൻ കേന്ദ്രം 50 രൂപ മാത്രം ഫീസ് വാങ്ങുന്ന സേവനത്തിന് ഒമാനിൽ ചില ഏജൻറുമാർ 20 മുതൽ 40 റിയാൽ വരെയാണ് ഇപ്പോഴും ഇൗടാക്കുന്നത്. ഒമാനിൽ അംഗീകാരമുള്ളതും അല്ലാത്തതുമായ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
സാമൂഹിക-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നതർക്ക് പോലും തിരുവനന്തപുരം റീജനൽ പാസ്പോർട്ട് ഒാഫിസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അപോസ്റ്റിൽ കേന്ദ്രത്തെക്കുറിച്ച് അറിയില്ല. ഇൗ അറിവില്ലായ്മയാണ് ഏജൻറുമാർക്ക് അനുഗ്രഹമാവുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻറുമാരും അപോസ്റ്റിൽ അറ്റസ്റ്റേഷന് 5000 രൂപ വരെയാണ് ഇൗടാക്കുന്നത്. ഒമാനിൽ തൊഴിൽവിസ അടക്കമുള്ള സേവനങ്ങൾക്ക് ഇന്ത്യയിൽനിന്നുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും അപോസ്റ്റിൽ അറ്റസ്േറ്റഷൻ നിർബന്ധമാണ്. തൊഴിൽവിസക്ക് ആവശ്യമായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ അപോസ്റ്റിൽ അറ്റസ്റ്റേഷൻ വേണം. അതോടൊപ്പം കുടുംബവിസക്കാവശ്യമായ വിവാഹസർട്ടിഫിക്കറ്റുകളും ജനന സർട്ടിഫിക്കറ്റുകളും അടക്കം ഇന്ത്യയിൽനിന്ന് ഇഷ്യൂ ചെയ്യുന്ന എല്ലാ സർട്ടിഫിക്കറ്റുകൾക്കും അപോസ്റ്റിൽ അറ്റസ്റ്റേഷൻ നിർബന്ധമാണ്. അപോസ്റ്റിൽ അറ്റസ്റ്റേഷൻ ചെയ്ത സർട്ടിഫിക്കറ്റുകൾ പിന്നീട് ഇന്ത്യൻ എംബസിയോ മറ്റോ സാക്ഷ്യെപ്പടുത്തേണ്ടതില്ല. എന്നാൽ, അറിവില്ലായ്മ കാരണം പലരും ഗൾഫ് രാജ്യങ്ങളിൽ സർട്ടിഫിക്കറ്റുകൾ എത്തിച്ച ശേഷം മാത്രമാണ് അപോസ്റ്റിൽ അറ്റസ്റ്റേഷനെക്കുറിച്ച് അറിയുന്നത്. ഇത്തരക്കാരാണ് ഒമാനിലെ ഏജൻറുമാരെ സമീപിക്കുന്നത്.
കേരളത്തിലുള്ളവരും അപോസ്റ്റിൽ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ട്രാവൽ ഏജൻസികളെയും മറ്റ് അറ്റസ്േറ്റഷൻ ഏജൻസികളെയും സമീപിക്കാറുണ്ട്. ചെറിയ സേവനങ്ങൾക്കുേപാലും 1000 രൂപ മുതൽ 5000 രൂപ വരെയാണ് ഇത്തരം സ്ഥാപനങ്ങൾ ഇൗടാക്കുന്നത്. ജീവിതത്തിൽ വല്ലപ്പോഴും ആവശ്യമായ സേവനമായതിനാൽ പലരും ഇൗ ചൂഷണത്തെപ്പറ്റി ബോധവാന്മാരല്ല. നാട്ടിലെ ചില ഏജൻറുമാർ ഇപ്പോഴും ഡൽഹിലാണ് അറ്റസ്റ്റേഷൻ നടക്കുന്നതെന്ന് പറഞ്ഞാണ് പണം ഇൗടാക്കുന്നത്. തിരുവനന്തപുരത്ത് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷൻ സെൻറർ തുറന്ന കാര്യം എല്ലാവരും മറച്ചുവെക്കുകയാണ്. എന്നാൽ, നേരിട്ട് തിരുവനന്തപുരത്ത് േപായാൽ രണ്ടോ മൂന്നോ ദിവസംകൊണ്ട് 200 രൂപയിൽ താെഴമാത്രം ഫീസ് നൽകിയാൽ ചെയ്യാൻ കഴിയുന്ന അറ്റസ്റ്റേഷനുകളാണിത്. അപോസ്റ്റിൽ അറ്റസ്റ്റേഷൻ ആരംഭിച്ച സമയത്ത് ഡൽഹിയിൽ മാത്രമായിരുന്നു ഇതിന് സൗകര്യമുണ്ടായിരുന്നത്. പിന്നീട് ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ഉപ ശാഖകൾ തുടങ്ങിയിരുന്നു. എന്നാൽ, പ്രവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ച് ബംഗളൂരു, ഗോവ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ അടുത്തിടെയാണ് അപോസ്റ്റിൽ സെൻറർ ആരംഭിച്ചത്.
സർട്ടിഫിക്കറ്റുകൾ നേരിട്ട് പോയി അറ്റസ്റ്റ് ചെയ്യുകയാണെങ്കിൽ ചൂഷണത്തിൽനിന്ന് രക്ഷപ്പെടാനാവും. പ്രദേശിക അറ്റസ്റ്റേഷൻ കഴിഞ്ഞ് തിരുവനന്തപുരം സെക്രേട്ടറിയറ്റിൽ പോയാൽ ജി.എ.ഡി അറ്റസ്റ്റേഷൻ എന്ന സംസ്ഥാന സർക്കാറിെൻറ അറ്റസ്റ്റേഷൻ നടത്തണം. സാധാരണഗതിയിൽ ഒറ്റ ദിവസംകൊണ്ട് ലഭിക്കുന്ന സേവനമാണിത്. നൂറ് രൂപയിൽ താെഴയാണിതിെൻറ ഫീസ്. ജി.എ.ഡി അറ്റസ്റ്റേഷൻ നടത്തിയ ശേഷമാണ് തിരുവനന്തപുരം റീജനൽ പാസ്പോർട്ട് ഒാഫിസിൽ പ്രവർത്തിക്കുന്ന അപോസ്റ്റിൽ അറ്റസ്േറ്റഷൻ സെൻററിൽ സമർപ്പിേക്കണ്ടത്. എന്നാൽ, നേരിട്ട് ഇവിടെ സമർപ്പിക്കാൻ കഴിയില്ല. തിരുവനന്തപുരത്തുള്ള നാലിൽ ഏതെങ്കിലും പുറം കരാർ ഏജൻസിയിലാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. നോർക്ക റൂട്ട്സ്, സുപർബ് എൻറർപ്രൈസസ്, വി.എഫ്.എസ് ഗ്ലോബൽ, െഎ.വി.എസ് എന്നിവയാണ് ഏജൻസികൾ. രണ്ട് ദിവസത്തിനുള്ളിൽ ഇൗ ഏജൻസികൾ വഴി അപോസ്റ്റിൽ അറ്റസ്റ്റേഷൻ ചെയ്ത് ലഭിക്കും. ഇവയിൽ ചില സ്ഥാപനങ്ങൾക്ക് നേരിട്ട് വീട്ടിൽ എത്തിച്ച് തരാനുള്ള കൊറിയർ സർവിസ് ഉള്ളതിനാൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് തിരിച്ചുവരുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.