ഒമാൻ ഫൈൻ ആർട്സ് സൊസൈറ്റി അവാർഡ് ജേതാക്കളിൽ മലയാളിയും
text_fieldsമസ്കത്ത്: ഇൗ വർഷത്തെ ഒമാൻ ഫൈൻ ആർട്സ് സൊസൈറ്റി അവാർഡ് ജേതാക്കളില്‍ മലയാളിയും. ക ണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പ്രകാശൻ പുത്തൂരാണ് അവാര്‍ഡിന് അര്‍ഹനായ ഏക ഇന്ത്യക്കാ രന്. കേഡൻസസ്-1, കേഡൻസസ്- 2 എന്നീ പേരുകളിൽ ഒമാൻ ജീവിതവും പരമ്പരാഗത സംഗീതവും ഇടക ലർത്തിയ രണ്ടു പെയിൻറിങ്ങുകളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. 1.3 ലക്ഷം ഇന്ത്യൻ രൂപയും പ്രശസ്തി ഫലകവുമാണ് അവാർഡായി ലഭിക്കുക. മസ്കത്ത് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ഡിസംബർ 23 വരെ പ്രകാശ് പുത്തൂരിേൻറതടക്കമുള്ള ചിത്രകാരന്മാരുടെ പെയിൻറിങ് പ്രദര്‍ശനം ഉണ്ടാകും.
ഒമാെൻറ ഗ്രാമീണകാഴ്ചകളാണ് പ്രകാശൻ വർണങ്ങളിൽ ചാലിച്ചെടുക്കുന്നത്. കുവൈത്തിലെ ദീർഘകാലത്തെ പ്രവാസത്തിനു ശേഷം ഒന്നര വർഷം മുമ്പാണ് പ്രകാശൻ ഒമാനിലെ ഇബ്രിയിലെത്തിയത്. ഭാര്യ ബബിതക്കും മകൻ ദ്രാവണിനും ഒപ്പമാണ് താമസം.
ഇബ്രിയുടെ ഉൾപ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രയാണ് ഇേദ്ദഹം വരകൾക്ക് ഉൗർജമാക്കുന്നത്. കൂടുതലും സൈക്കിളിലാണ് യാത്ര. ബ്രഷും പെയിൻറും കാൻവാസും കൂടെ കൊണ്ടുപോകും. അനുകൂല സാഹചര്യങ്ങളാണെങ്കിൽ ലൈവായി തന്നെ വരച്ചെടുക്കും. വയോധികരാണ് പ്രകാശെൻറ പല ചിത്രങ്ങളുടെയും വിഷയം. സ്വദേശി വീടുകളിൽ പതിവ് സന്ദർശകനാണ് ഇദ്ദേഹം. സ്വദേശി ജീവിതരീതിയുമായി ബന്ധപ്പെട്ട സവിശേഷതകൾ മനസ്സിലാക്കുന്നതിന് ഇത്തരം സന്ദർശനങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. ഇബ്രിക്ക് പുറമെ ജബൽ അഖ്ദർ, നിസ്വ, സോഹാർ തുടങ്ങി ഒമാെൻറ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കാഴ്ചകൾ കാൻവാസിലേക്ക് പകർത്തിയിട്ടുണ്ട്. ചെറുപ്പത്തിലേ ചിത്രകലയിൽ താൽപര്യമുള്ള പ്രകാശൻ തലശ്ശേരി സ്കൂൾ ഒാഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദമെടുത്ത ശേഷം നാട്ടിൽ ചിത്രകലാ അധ്യാപകനായും ആനിമേറ്ററായും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.