Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകഴിഞ്ഞ വർഷം...

കഴിഞ്ഞ വർഷം ഇൗത്തപ്പഴ ഉൽപാദനത്തിൽ റെേക്കാഡ്

text_fields
bookmark_border
കഴിഞ്ഞ വർഷം ഇൗത്തപ്പഴ ഉൽപാദനത്തിൽ റെേക്കാഡ്
cancel

മസ്കത്ത്: ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയം കർഷകർക്ക് നൽകിയ മികച്ച പിന്തുണയുടെ ഫ ലമായി രാജ്യത്ത് ഇൗത്തപ്പഴ ഉൽപാദനത്തിൽ റെേക്കാഡ്. മന്ത്രാലയത്തിെൻറ േശഖരണ േകന്ദ്രത്തിൽ കഴിഞ്ഞ വർഷം 23 ലക്ഷത്തോളം ടൺ ഇൗത്തപ്പഴമാണ് ലഭിച്ചത്. ഇതിന് മൊത്തം 77 കോടി റിയാലോളം വില വരും. 2016ൽ 56.8 കോടി റിയാൽ വില വരുന്ന 16 ലക്ഷം ടൺ ഇൗത്തപ്പഴമാണ് ലഭിച്ചിരുന്നത്. 2017ൽ മുൻ വർഷത്തെ അപേക്ഷിച്ച് വിതരണക്കാരുടെ എണ്ണം 324ൽനിന്ന് 438 ആയി വർധിക്കുകയും ചെയ്തു. മന്ത്രാലയത്തിെൻറ ശ്രമഫലമായാണ് വിതരണക്കാരുടെ എണ്ണം വർധിച്ചതെന്നും ഇത് കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സഹായകമാവുമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം ഇൗത്തപ്പഴ വിഭാഗം തലവൻ അഹമദ് ബിൻ ഹമദ് അൽ ഹാർത്തി പറഞ്ഞു. ഇൗ വർഷത്തെ ശേഖരണം വാദീകബീറിൽ കഴിഞ്ഞയാഴ്ച ആരംഭിച്ചു.

മബ്സലി, മദ്ലുകി, അബു നറഞ്ച എന്നീ വിഭാഗം ഇൗത്തപ്പഴങ്ങളണ് മന്ത്രാലയം ശേഖരിക്കുന്നത്. കൃഷിക്കാെര പിന്തുണക്കുന്നതിെൻറ ഭാഗമായി മന്ത്രാലയം രാജ്യത്തിെൻറ എല്ലാ ഭാഗത്തുനിന്നും ഇൗത്തപ്പഴം ശേഖരിക്കും. 2018 വർഷം െഫബ്രുവരി ഏഴു വെരയാണ് ശേഖരണം തുടരും. വൃത്തിയാക്കാത്തതോ നനഞ്ഞതോ ആയ ഇൗത്തപ്പഴങ്ങൾ സ്വീകരിക്കില്ല. എല്ലാ കർഷകരും മന്ത്രാലയത്തിന് നൽകുന്നതോ വിദേശേത്തക്ക് കയറ്റി അയക്കുന്നതോ ആയ ഇൗത്തപ്പഴങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാൻ ഇൗത്തപ്പഴത്തിെൻറ ഗുണനിലവാരവും പെരുമയും നിലനിർത്താൻ കർഷകർ പ്രത്യേകം ശ്രദ്ധ വെക്കുകയും ഉൽപന്നങ്ങളിൽ വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് അധികൃതർ പറഞ്ഞു. വിദേശ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്ന കർഷകർക്ക് എല്ലാ പിന്തുണയും മന്ത്രാലയം നൽകും. ഇത് കർഷകരുടെ ഉൽപന്നങ്ങൾക്ക് പുതിയ മാർക്കറ്റുകൾ ലഭിക്കാൻ സഹായകമാവും. വിദേശ മാർക്കറ്റുകളിലും ഫാക്ടറികളിലും വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് ചില വിഭാഗം ഇൗത്തപ്പഴങ്ങളുടെ ഉൽപാദനം വർധിപ്പിക്കാനും മന്ത്രാലയം ശ്രമിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story