Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ മെഡിക്കൽ...

ഒമാനിൽ മെഡിക്കൽ ഫീസ് 30 റിയാലായി വർധിപ്പിച്ചു

text_fields
bookmark_border
ഒമാനിൽ മെഡിക്കൽ ഫീസ് 30 റിയാലായി വർധിപ്പിച്ചു
cancel

മസ്കത്ത്: വിദേശികൾക്ക് റെസിഡൻറ് കാർഡ് ലഭിക്കാൻ ആവശ്യമായ മെഡിക്കൽ പരിശോ ധന റിപ്പോർട്ടിന് ഒമാൻ ആരോഗ്യ മന്ത്രാലയം ഫീസ് വർധിപ്പിച്ചു. സ്വകാര്യ മേഖലയിൽ പ് രവർത്തിക്കുന്നവരുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിന് 10 റിയാലിൽനിന്ന് 30 റിയാലായാണ് ഫീസ് വർധന. പൊതുമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇതേ സേവനത്തിനുള്ള ഫീസ് 10 റിയാലായും നിശ്ചയിച്ചു. വിദേശികൾക്ക് ഒമാനിലെയോ രാജ്യത്തിന് പുറത്തെയോ സ്വകാര്യ ആശുപത്രികൾ നൽകുന്ന മെഡിക്കൽ റിപ്പോർട്ട് അറ്റസ്റ്റ് ചെയ്യുന്നതിനുള്ള ഫീസ് 500 ബൈസയിൽനിന്ന് രണ്ട് റിയാലായും ഉയർത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്നു മുതലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പ്രാബല്യത്തിലാവുക.

മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻറ് വിഭാഗങ്ങളിൽ ഒമാനികളല്ലാത്തവരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് ഇനി 20 റിയാൽ ഫീസ് നൽകണം. ഫാർമസ്യൂട്ടിക്കൽ വിഭാഗം ഒഴിച്ചുള്ള അസിസ്സ്റ്റൻറ് മെഡിക്കൽ തസ്തികകളിലെ ലൈസൻസിന് വിദേശികൾ 100 റിയാൽ നൽകണം. ഒമാനികളുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിെൻറ ഫീസ് 20 റിയാലായും നിശ്ചയിച്ചു. കുത്തിവെപ്പ്, ഒൗഷധ ഇറക്കുമതി പെർമിറ്റ്, സ്വകാര്യ ആശുപത്രി, ക്ലിനിക്, ഫാർമസി എന്നിവ സ്ഥാപിക്കൽ എന്നിവക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസും ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. മെഡിക്കൽ ഫീസ് വർധിപ്പിച്ചതോടെ ഒമാനിൽ ജോലിക്ക് വരുന്നവരുടെ ചെലവ് വീണ്ടും വർധിച്ചു. ജി.സി.സി രാജ്യങ്ങളിൽ പുതുതായി ജോലിക്കെത്തുന്നവർക്ക് ഇന്ത്യയിൽ നടത്തുന്ന മെഡിക്കൽ പരിേശാധനക്ക് ഫീസ് വർധന നടപ്പാക്കിയിട്ട് ഒരു വർഷം പൂർത്തിയായിട്ടില്ല.

ഒമാനിലേക്ക് വരുന്നവർക്ക് ഇൗ ഇനത്തിൽ 4500 രൂപയോളമാണ് ചെലവ്. ഇതിന് പുറമെ, മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ സംഘടനയായ ജി.സി.സി അപ്രൂവ്ഡ് മെഡിക്കല്‍ സെേൻറഴ്‌സ് അസോസിയേഷനിൽ (ഗാംക) രജിസ്റ്റർ ചെയ്യുന്നതിന് 1000 രൂപ ഇൗടാക്കുന്നുണ്ട്. ഗൾഫ് ഹെൽത്ത് കൗൺസിലിനു വേണ്ടി ഇൗടാക്കുന്ന ഇൗ ഫീസ് യഥാർഥത്തിൽ 10 ഡോളറാണ്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുേമ്പാൾ ഇത് ഏകദേശം 714 രൂപയേ വരുന്നുള്ളൂ. എന്നാൽ, 286 രൂപയോളം കൂടുതൽ വാങ്ങുകയാണ്. ഒാൺലൈനിൽനിന്ന് രജിസ്ട്രേഷന് പണമടച്ചതിെൻറ ബിൽ ലഭിക്കുേമ്പാൾ അതിൽ 10 ഡോളർ എന്നാണ് ഫീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് ഹെൽത്ത് കൗൺസിലിെൻറ വെബ്സൈറ്റിലും രജിസ്ട്രേഷൻ തുക 10 ഡോളറാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തേ സെൻററുകൾ വഴി ഇൗടാക്കിയിരുന്ന ഇൗ തുക ഇപ്പോൾ ഒാൺലൈൻ വഴിയാണ് അടപ്പിക്കുന്നത്. അപേക്ഷ ഒാൺലൈനിലായതോടെയാണിത്. ഇങ്ങനെ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുള്ള ഫീസാണ് 500 ബൈസയിൽനിന്ന് രണ്ട് റിയാലായി വർധിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story