Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത് തിയറ്റർ...

മസ്കത്ത് തിയറ്റർ ഗ്രൂപ്പിെൻറ ‘കടലാസ് തോണി’ ഇന്ന്

text_fields
bookmark_border
മസ്കത്ത് തിയറ്റർ ഗ്രൂപ്പിെൻറ ‘കടലാസ് തോണി’ ഇന്ന്
cancel

മസ്കത്ത്: മസ്കത്ത് തിയറ്റർ ഗ്രൂപ്പിെൻറ നാലാമത് നാടകമായ ‘കടലാസ് തോണി’ വെള്ള ിയാഴ്ച വൈകുന്നേരം ആറിന് അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറും. പ്രവേശനം സൗജ ന്യമായിരിക്കും. കഴിഞ്ഞ വർഷങ്ങളിലെ നാടകങ്ങളിൽനിന്ന് വിഭിന്നമായി ഇത്തവണ പ്രവാസി നാടക രചയിതാവായ ജയപാൽ ദാമോദറിെൻറ നാടകമാണ് അരങ്ങിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ കൂടിയായ കെ.പി.എ.സി അൻസാർ ഇബ്രാഹിം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷങ്ങളിൽ തോപ്പിൽ ഭാസിയുടെ അശ്വമേധം, മുടിയനായ പുത്രൻ എന്നിവയും ഫ്രാൻസിസ് മാവേലിക്കരയുടെ അസ്തമിക്കാത്ത സൂര്യനും ആണ് അവതരിപ്പിച്ചത്.

നാടകങ്ങൾക്ക് പ്രവാസി മലയാളികൾ നൽകുന്ന പ്രോത്സാഹനം മാതൃകാപരമാണെന്നും പ്രഫഷനൽ കലാകാരന്മാരേക്കാൾ ആത്മാർഥമായി വിദേശത്തെ അമേച്വർ നാടക കലാകാരന്മാർ ശ്രമം നടത്തുന്നത്അഭിമാനകരമാണെന്നും കെ.പി.എ.സി സെക്രട്ടറി അഡ്വ. ഷാജഹാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് നാടകങ്ങളിൽ രംഗസംവിധാനം ഒരുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ആർട്ടിസ്റ്റ് സുജാതൻ പങ്കുവെച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസുലാർ സെക്രട്ടറി കണ്ണൻ നായർ മുഖ്യാതിഥി ആയിരിക്കും. ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാൻ ബേബി സാമുവൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും. നാടക രചയിതാവായ ജയപാൽ ദാമോദർ, ആർട്ടിസ്റ്റ് സുജാതൻ, കെ.പി.എ.സി സെക്രട്ടറി അഡ്വ. ഷാജഹാൻ, കലാമണ്ഡലം ഗോപകുമാർ, അഖിൽ, മനോഹരൻ ഗുരുവായൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story