Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആർഭാടങ്ങളിലല്ല,...

ആർഭാടങ്ങളിലല്ല, വ്യക്തിത്വത്തിലാണ് മഹത്ത്വം

text_fields
bookmark_border
ആർഭാടങ്ങളിലല്ല, വ്യക്തിത്വത്തിലാണ് മഹത്ത്വം
cancel

10 മാസത്തിനിടെ ഒമാനിൽ മുപ്പത്തിയഞ്ചിലധികം ഇന്ത്യക്കാർ ആത്മഹത്യ ചെയ്തിട്ടുണ്ട്. വല ിയൊരു വിഭാഗം മലയാളികളാണ്. യുവാക്കൾ, സ്ത്രീ
കൾ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം ഇ തിലുണ്ട്. മനുഷ്യർ ആത്മഹത്യയിൽ പരിഹാരം കണ്ടെത്തുന്ന മാനസികാവസ്ഥയിലേക്ക് പോകാൻ എ ന്തായിരിക്കും കാരണം?

•നമ്മുടെ മനസ്സ് എന്നു പറയുന്നതാണല്ലോ ഏറ്റവും വലിയ പ്രതിഭാ സം. മനഃശാസ്ത്രത്തിെൻറ പിതാവ് എന്നറിയപ്പെടുന്ന ഫ്രോയ്ഡ് ആദ്യ കാലഘട്ടങ്ങളിൽ പറഞ ്ഞിരുന്ന ഒരു കാര്യം മനസ്സിനെ വിശ്ലേഷണം ചെയ്യാം എന്നതാണ്. 1939ലാണ് ഫ്രോയ്ഡ് മരിക്കുന്നത്. പക്ഷേ, ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിനെ വിശ്ലേഷണം ചെയ്യാനോ അപഗ്രഥിക്കാനോ കഴി ഞ്ഞിട്ടില്ല. മനുഷ്യമനസ്സിനെ അപഗ്രഥിക്കാൻ തുനിഞ്ഞാൽ ഉള്ളി തോലുപൊളിക്കുന്നതുപോല െയാണ്. അടുത്തെത്തി എന്ന് നമുക്ക് തോന്നും. അവസാനം ഒരു ശൂന്യതയാണ്. ഇതേ അവസ്ഥതന്നെയാണ് മനസ്സിനെ വിശ്ലേഷണം ചെയ്യുമ്പോഴും നടക്കുന്നത്. മനസ്സിനെ ഇന്നേവരെ അപഗ്രഥിക്കാൻ സാധ ിച്ചിട്ടില്ല. മനുഷ്യമനസ്സിനകത്ത് വരുന്ന സങ്കോചങ്ങളാണ് പ്രശ്നങ്ങൾ എന്നു പറയുന്ന ത്. നമുക്കു ചെയ്യാൻ പറ്റുന്ന ഒരു കാര്യം നമ്മുടെ മനസ്സിനെ ദൃഢമാക്കി മാറ്റുക എന്നതാണ്. അ തു മാത്രമാണ് വഴി. നമ്മുടെ മുന്നിൽ ഒരു പ്രതിസന്ധി വന്നുകഴിഞ്ഞാൽ അതിനെ അതിജീവിക്കാൻ വേണ്ടി നമുക്കു എത്രമാത്രം കരുത്ത് കൊടുക്കാൻ കഴിയും എന്നതാണ് ചോദ്യം.

ഞാനും ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച മനുഷ്യനാണ്. ആ ഒരുകാലത്ത് നമ്മുടെ മുന്നിൽ മറ്റൊരു വഴി കാണിച്ചുതരാനോ കൂടുതൽ ചിന്തിക്കാനോ ചിന്തകൾക്ക് കൂടുതൽ വ്യാപ്തി നൽകാനോ ആരും ഉണ്ടായിരുന്നില്ല. ഒരു കുഗ്രാമത്തിൽ ജനിച്ച് ഞാൻ മാജിക്കിനോടുള്ള വല്ലാത്ത പ്രണയം കാരണം പഴയ ഒരു ബസ് വാങ്ങുന്നു. അതിെൻറ തുക തവണയായി അടക്കാൻ കഴിയാതെ ബസ് പിടിച്ചുകൊണ്ടുപോകും എന്ന അവസ്ഥ വരുന്നു. ഈ സമയത്ത് മുന്നിൽ വേറെ വഴിയൊന്നും ഇല്ല. അവിടെയാണ് ഞാൻ നേരേത്ത പറഞ്ഞ പ്രശ്നം. എെൻറ മനസ്സിന് ഒരു കരുത്ത് നൽകാനോ അല്ലെങ്കിൽ കൂടെ നിൽക്കാനോ ആരും ഉണ്ടായിരുന്നില്ല. മുന്നിലുള്ള ഏക വഴി ആത്മഹത്യയാണ്. പക്ഷേ, കൂടുതൽ അറിയുകയും മനസ്സ് കരുത്തുനേടുകയും ചെയ്തശേഷം ഇപ്പോൾ എെൻറ മുന്നിൽ എന്തു പ്രശ്നം വന്നുകഴിഞ്ഞാലും ഞാൻ ആത്മഹത്യ ചെയ്യില്ല. നമുക്ക് വരമായി കിട്ടിയതാണ് നമ്മുടെ ജീവിതം. ഒരിക്കൽ മാത്രം മനോഹരമായ ഭൂമിയിൽ വന്നുപോകാൻ വേണ്ടി വിധിക്കപ്പെട്ടവരാണ് നമ്മൾ. ഇതാസ്വദിക്കാതെ, ഈ ഭൂമിയിൽ നമുക്കു ചുറ്റും പറന്നുനടക്കുന്ന ശലഭങ്ങളെ കാണാതെ, പൂക്കളെ കാണാതെ, മനോഹരമായ ഭൂമി കാണാതെ നമ്മൾ മരിച്ചുപോവുക എന്നത് മഹാപാതകമാണ്.

കാരണം ഇനി നമ്മൾ തിരിച്ചുവരാൻ പോകുന്നില്ല. പക്ഷേ, പ്രശ്നം എവിടെയാണെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സാണ്. ഞാനാകെ തകർന്നിരിക്കുകയാണ്, മനസ്സ് തകർന്നുതരിപ്പണമായി, പടുകുഴിയിലേക്ക് വീഴുകയാണ്, മുന്നിൽ വേറെ പോംവഴിയൊന്നും ഇല്ല എന്നൊക്കെ ചിന്തിക്കുന്നതാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്ന ഘട്ടം. ഈ ‘ബ്രേക്ക് ഡൗണി’നെ മാറ്റിയിട്ട് ‘ബ്രേക്ക് ത്രൂ’ ആക്കണം. മനസ്സിെൻറ അപ്പുറത്തേക്ക് കടന്നുപോകാൻ സാധിക്കണം. മുന്നിലുള്ള പ്രശ്നങ്ങളെ മുഴുവൻ തട്ടിത്തെറിപ്പിച്ചു മുന്നോട്ടുപോകാനുള്ള കരുത്തുണ്ടാകണം. ഇതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതായിരിക്കണം നമ്മുടെ ചോദ്യം. നമ്മുടെ പ്രശ്നങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കാതെ അതിനെ മറികടക്കാൻ സഹായിക്കുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. ഇതുതന്നെയായിരിക്കണം താങ്കളുടെ ചോദ്യത്തിെൻറ പ്രസക്തമായിട്ടുള്ള ഉത്തരം.

അതിന് നമ്മൾ കണ്ടെത്തേണ്ട ഒരു വഴി എന്നു പറയുന്നത് സ്വന്തത്തെ തിരിച്ചറിയുക എന്നതാണ്. എന്താണ് തെൻറ പോരായ്മകളെന്ന് മനസ്സിലാക്കണം. തെൻറ എന്തു പോരായ്മയാണ് ഈ പ്രശ്നത്തിലേക്ക് എത്തിച്ചത് എന്നു തിരിച്ചറിയണം. അപ്പോഴേ അതിനുള്ള പരിഹാരം തെളിഞ്ഞുവരുകയുള്ളൂ. നല്ല ഒരു സുഹൃത്തിെൻറ സഹായം തേടാം. അല്ലെങ്കിൽ ഒരു കൗൺസലറെ സമീപിക്കാം. ഒരു പരിധി വരെ പ്രശ്നങ്ങൾ നമ്മൾതന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഉദാഹരണത്തിന്, വളരെ മടിയനായിട്ടുള്ള ഒരാൾക്ക് അയാൾതന്നെയാണ് അയാളുടെ പ്രശ്നങ്ങൾ. നമ്മുടെ സ്വർഗവും നരകവും വിധിക്കുന്നത് നമ്മളാണ്. നമ്മുടെ വഴികൾ തിരഞ്ഞെടുക്കുന്നത് നമ്മളാണ്. എനിക്കു തോന്നുന്നത് ഈ അടുത്ത കാലത്ത് ഗൾഫിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു കാരണം ജോലിസാധ്യതകൾ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ്. ഏതു നിമിഷവും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ വല്ലാതെ പരിഭ്രാന്തരായി നിൽക്കുന്നവർ നമുക്കു ചുറ്റുമുണ്ട്.

ജോലിസമ്മർദം ഒരു പരിധിവരെ പ്രവാസികളിൽ മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുണ്ട്. ജോലി നഷ്ടപ്പെടാതിരിക്കാൻ തൊഴിലുടമ പറയുന്നതെന്തും ശിരസാവഹിക്കാൻ തയാറാകുന്നു. ആരോഗ്യംപോലും നോക്കാതെ ജോലിക്കു പിറകെ ഓടിക്കൊണ്ടിരിക്കുന്നവർക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്?

• നമ്മുടെ വഴി നമ്മൾ വെട്ടിത്തെളിക്കണം. ഒരു വഴി നമുക്ക് നഷ്ടപ്പെട്ടാൽ മറ്റൊന്ന് കണ്ടെത്താനുള്ള ഇച്ഛാശക്തി ഉണ്ടായിരിക്കണം. ജീവിതം ഏതു വഴിക്ക് നയിക്കപ്പെടണം എന്നു തീരുമാനിക്കുന്നത് നമ്മളാണ്. ഇവിടെ ജനിച്ചുവീഴുമ്പോൾ ഇന്ന ജോലി ലഭിക്കും എന്നാരും നമ്മോടു പറഞ്ഞിട്ടില്ല. നാം സ്വയം നേടിയെടുത്തതാണ്. എെൻറ കാര്യംതന്നെ ഒന്നാലോചിച്ചുനോക്കൂ. ഞാൻ മാജിക് മേഖല തിരഞ്ഞെടുക്കുന്നത് വെറും തെരുവിൽ മാത്രം ജാലവിദ്യക്കാർ മാജിക് കാണിച്ചിരുന്ന ഒരു കാലത്താണ്. എനിക്കു വേണമെങ്കിൽ ഡോക്ടറാകാമായിരുന്നു. ശാസ്ത്രജ്ഞനാകാമായിരുന്നു. എങ്ങോട്ടു വേണമെങ്കിലും പോകാമായിരുന്നു. വക്കീലാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. അതിനുവേണ്ടി ബാംഗ്ലൂരിൽ കൊണ്ടുപോയി ചേർത്തു. പക്ഷേ, എെൻറ സ്വപ്നം മാജിക്കാണ്. അപ്പോൾ പറഞ്ഞുവരുന്നത്, മറ്റു പ്രതിബന്ധങ്ങളെ നമ്മൾ ചവിട്ടിത്തെറിപ്പിച്ചു മുന്നോട്ടുപോവുകയാണ്. ഒരാളുടെ ഭാവി എന്തായിരിക്കണം എന്ന് അയാൾ സ്വയം തീരുമാനിക്കുന്നതാണ്. നാളെ നമ്മുടെ ജോലി നഷ്ടപ്പെട്ടുകഴിഞ്ഞാൽ നമുക്ക് കഴിവുണ്ടെങ്കിൽ മറ്റൊരു സ്ഥലത്ത് എത്തിപ്പെടാം. ചിലപ്പോൾ കൂടുതൽ ഉയരത്തിലേക്ക് പറക്കാനുള്ള ഒരവസരമായിരിക്കാം ഇത്. നമ്മുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രശ്നങ്ങളെ ഇഴപിരിച്ചെടുത്ത് പരിഹരിച്ച് മുന്നേറണം.

പ്രശ്നങ്ങളിൽ കിടന്നു പ്രയാസപ്പെടുന്ന ഒരാളോട് ‘എല്ലാം ശരിയാകും, നീ അതെല്ലാം മറക്കൂ. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരൂ’ എന്നൊക്കെ പറയുമ്പോൾ ഒരുപക്ഷേ അയാളത് കേൾക്കാൻപോലും തയാറായെ ന്നു വരില്ല. അത്രത്തോളം മാനസികമായി തകർന്ന ഒരവസ്ഥയിൽ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരത്തിലേക്ക് എത്തിച്ചേരാൻ ഒരാൾക്ക് സ്വന്തമായി സാധിക്കുമോ?

• അതിലേക്കുള്ള ഒരു വഴി എന്നത് നല്ല ഒരു സുഹൃത്താണ്. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ കഴിയുന്ന ഒരു സുഹൃത്ത് നമുക്കുണ്ടായിരിക്കണം. പലപ്പോഴും നമ്മൾ പല കാര്യങ്ങളും മൂടിവെക്കുന്നവരാണ്. മനസ്സിനെ അഴിച്ചുവിടണം. നമ്മൾ ആരോടും ഒന്നും പങ്കുവെക്കാതെ സ്വയം സമ്മർദത്തിലാകുകയാണ്. ഇതൊരു വലിയ മാനസിക സംഘർഷമുണ്ടാക്കുന്ന സംഗതിയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്ന ഒരാളാണെങ്കിൽ എല്ലാ ദിവസവും തുറന്നുള്ള സംസാരങ്ങൾ ഉണ്ടാകണം. സ്വന്തം ഇണയോട് എല്ലാ സുഖദുഃഖങ്ങളും പങ്കുവെക്കണം. ഇതൊരു വലിയ ആശ്വാസമാണ്. നിങ്ങൾക്ക് ടെൻഷനില്ലെങ്കിൽപോലും എല്ലാം പങ്കുവെക്കണം. അത് ദമ്പതികൾക്കിടയിൽ ഇഴയടുപ്പം സൃഷ്ടിക്കും. ഇണ നല്ലൊരു സുഹൃത്തായി മാറും. ഇനി ബാച്ലർ ആയിട്ട് ജീവിക്കുന്ന ആളാണെങ്കിൽപോലും നല്ല കൂട്ടുകാർ ഉണ്ടായിരിക്കും. ആ കൂട്ടുകാരോട് നമ്മൾ കാര്യങ്ങൾ തുറന്നുപറയണം.

ഇതിൽ വലിയ ആശ്വാസം കിട്ടും. ഞാൻ പറഞ്ഞുവരുന്നത്, നമ്മുടെ മനസ്സിെൻറ വിങ്ങലുകൾ ഒഴിവാക്കാൻ ഒരുപാട് ടെക്നിക്കുകളുണ്ട്. ഇതൊന്നും ഉപയോഗപ്പെടുത്താതെ ഈ വിങ്ങലുകൾ ഇങ്ങനെത്തന്നെ കൊണ്ടുനടന്നാൽ സ്വാഭാവികമായും നമുക്ക് പ്രശ്നങ്ങൾ ഉണ്ടാവും. വിഷമങ്ങൾ ആരുമായും പങ്കുവെക്കാതെ നമ്മുടെ ഉള്ളിൽതന്നെ മൂടിവെച്ചാൽ അതവിടെ കിടന്ന് വിങ്ങി വിങ്ങി അവസാനം ഒരു പൊട്ടിത്തെറിയായിരിക്കും ഫലം. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം, നമ്മൾ ജീവിക്കണം എന്ന് ആദ്യം ഉറപ്പിക്കണം. രണ്ടാമത് തിരിച്ചുവരാൻ പോകുന്നില്ല. ഒറ്റ ജീവിതമേയുള്ളൂ. നമ്മുടെ പ്രശ്നങ്ങളിൽ 99 ശതമാനവും നമ്മളായിട്ട് സൃഷ്ടിച്ചതാണ്. ഈ പ്രശ്നങ്ങളുടെ പിരിമുറുക്കങ്ങളാണ് നമ്മൾ പലപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ മനസ്സ് ഒരു സ്റ്റേജ് പോലെയാണ്. കർട്ടൺ ഉയർന്നുകഴിഞ്ഞാൽ അവിടെ കളികൾ ആരംഭിക്കുകയാണ്. കർട്ടൺ വീഴുന്നതുവരെ, അതായത് മരണം സംഭവിക്കുന്നതോടെ നടക്കുന്ന ഒരുപാട് പെർഫോമൻസുകളാണ് നമ്മുടെ മനസ്സിൽ നടക്കുന്നത്. ഓരോ നിമിഷവും പെർഫോമൻസ് മാറിക്കൊണ്ടിരിക്കും.

ഇപ്പോൾ ഞാൻ ചിന്തിക്കുന്നതല്ല അടുത്ത ഒരു നിമിഷം കഴിഞ്ഞാൽ ഞാൻ ചിന്തിക്കുന്നത്. മനോവിശ്ലേഷണം എന്ന സംഗതി അസാധ്യമാണ്. ഇതുവരെ മനസ്സിനെ വിശ്ലേഷണം ചെയ്യാൻ സാധിച്ചിട്ടില്ല. നമ്മുടെ തൊഴിലുടമ നമ്മെ ഒഴിവാക്കിക്കഴിഞ്ഞാൽ നാളെ എന്ത് എന്നതാണ് നമ്മൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അതിനു പകരം ജീവിക്കുന്ന നിമിഷം നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആത്മാർഥമായിട്ട് ചെയ്യുക. എന്തെങ്കിലും കാരണവശാൽ അവിടെനിന്ന് നമുക്ക് പോകേണ്ട ഘട്ടം വന്നാൽ നമുക്ക് കഴിവുണ്ടെങ്കിൽ മറ്റൊരവസരം നമ്മെ േതടിയെത്തിയിരിക്കും. നമ്മൾ ഭയപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. നമ്മൾ ഒരു തീരുമാനം എടുക്കുകയാണ്, നാളെ മൊത്തത്തിൽ പ്രശ്നം ആണെന്ന്. യഥാർഥത്തിൽ അങ്ങനെയൊന്നില്ല. അങ്ങനെ ചിന്തിക്കുന്നതിലൂടെ ആ പ്രശ്നങ്ങളിലേക്ക് വെറുതേ നമ്മൾ നടന്നുകയറുകയാണ്. പ്രശ്നങ്ങൾ ജീവിതത്തിലുണ്ടാകാം. പേക്ഷ, അതിൽനിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. നമ്മൾ ഭയന്നാലും ഇല്ലെങ്കിലും നാളെ സംഭവിക്കേണ്ടത് സംഭവിക്കും. അതിൽ നമ്മുടെ ഭാഗധേയം എന്ത് എന്നതാണ് പ്രധാനം. ഭയം എന്ന വികാരം നമ്മെ കീഴടക്കിയാൽ പിന്നെ നമ്മുടെ കർമങ്ങളൊന്നും നേരാംവണ്ണം ചെയ്യാൻ കഴിയുകയില്ല. നമ്മുടെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മനസ്സിനെ ദൃഢീകരിക്കുക. നല്ലൊരു സുഹൃത്തിനെ കണ്ടെത്തി കാര്യങ്ങൾ തുറന്നുപറയുക. പ്രശ്നങ്ങളിൽനിന്ന് പുറത്തുകടക്കാനുള്ള വഴികൾ താനേ വന്നുകൊള്ളും.

പൊതുവിൽ പ്രവാസികളുടെ പ്രവണതയാ ണ് യാഥാർഥ്യബോധമില്ലാതെയുള്ള ജീവിത രീതി. വരവ് നോക്കാതെയുള്ള ചെലവ്. ഇതിനെ എങ്ങനെ കാണുന്നു?

• നമ്മൾ കാണുന്ന പുറംമോടിയല്ല സത്യം. യഥാർഥ സൗന്ദര്യം എന്നുള്ളത് അകത്താണ്. നമ്മൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് പുറംമോടി കൂട്ടാനാണ്. അകത്തുള്ള സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നില്ല. ബെൻസിൽ വന്നാലും മാരുതിയിൽ വന്നാലും വരുന്ന വ്യക്തിയുടെ ഉള്ളിലുള്ള മഹിമയാണ് ആളുകൾ തിരിച്ചറിയുക എന്നുള്ളത് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നാം വളർത്തിയെടുക്കണം. ബാങ്ക് ബാലൻസ് കണ്ടിട്ടോ യാത്രചെയ്ത കാറിെൻറ മഹിമകൊണ്ടോ അല്ല ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ നമ്മൾ ആദരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതിയായില്ലെങ്കിൽ പോലും നല്ല വ്യക്തിത്വത്തിന് ഉടമയായി എന്നുള്ളതുകൊണ്ട് എന്നെന്നും ആദരിക്കപ്പെടും. വ്യക്തിത്വം കാണിക്കാനില്ലാത്തവർ സ്വാഭാവികമായും നല്ല വേഷം ധരിച്ചും നല്ല കാറിൽ യാത്രചെയ്തും അതുണ്ടാക്കാൻ ശ്രമിക്കും. എന്തു വന്നാലും കടം വാങ്ങി ആർഭാടം ജീവിതത്തിലേക്ക് കൊണ്ടുവരരുത്. അതൊക്കെ തകർച്ചയുടെ തുടക്കമാണ്. പുറമേയുള്ള ആർഭാടങ്ങളിലല്ല, അകമേയുള്ള വ്യക്തിത്വത്തിലാണ് മഹത്ത്വമുള്ളത്.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story