Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്...

മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ ചൊവ്വാഴ്ച തുടങ്ങും

text_fields
bookmark_border
മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ ചൊവ്വാഴ്ച തുടങ്ങും
cancel

മസ്കത്ത്: ഒമ്പതാമത് മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ ഒമാൻ കൺവെൻ ഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ചൊവ്വാഴ്ച ആരംഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന മേള ഡിസംബർ 15 വരെ നീണ്ടുനിൽക്കും.
ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശനം. അമൂല്യമായ രത്നക്കല്ലുകൾ, പകിേട്ടറിയ പവിഴങ്ങൾ, ആകർഷകമായ സ്വർണാഭരണങ്ങൾ, വിസ്മയകരമായ വജ്രങ്ങൾ എന്നിവ പ്രദർശനത്തിലുണ്ടാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററും വീഗ ഇൻറർട്രേഡ് ആൻഡ് എക്സിബിഷനും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഒമാനിലെയും വിദേശത്തെയും ആഭരണനിർമാണ കമ്പനികൾ, പ്രതിനിധികൾ, ഏജൻറുമാർ തുടങ്ങിയവർ പ്രദർശനത്തിൽ പെങ്കടുക്കും. ഒമാന് പുറമെ ലബനാൻ, ഇന്ത്യ, ഖത്തർ, ഇറ്റലി, ബഹ്റൈൻ, സൗദി അറേബ്യ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തുർക്കി, യു.എ.ഇ രാജ്യങ്ങളിലുള്ള കമ്പനികളും പ്രദർശനത്തിനെത്തും. ഭാഗ്യശാലിക്ക് ഡയമണ്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണത്തെ സവിശേഷത. 4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സംഘടിപ്പിക്കുന്ന മേളയിൽ 25,000 സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story