മനസ്സ് തുറക്കാം; തെറ്റായ ചിന്തകൾ ഉപേക്ഷിക്കാം
text_fieldsകഴിഞ്ഞ കുറച്ച് മാസങ്ങളായി ഒമാനിൽ ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. വല്ലാത്ത നൊമ്പരമാണ ് ഓരോ ആത്മഹത്യയും അവശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ കൂട്ടായ്മകളുള്ള മലയാളി സമ ൂഹത്തിൽ തന്നെ എന്തുകൊണ്ട് ഇത്രയധികം ആത്മഹത്യകൾ നടക്കുന്നു, എന്തുകൊണ്ട് നമുക്ക് ഇതു തടയാൻ സാധിക്കുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ആത്മഹത്യക്ക് പല കാരണങ്ങളുണ്ട്. വരവ് മനസ്സിലാക്കാതെയുള്ള ചെലവ്, ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടൽ, വീട് അവശ്യത്തിലുപരി ആഡംബരമാക്കുന്നത് കാരണമായുണ്ടാകുന്ന സാമ്പത്തിക ബാധ്യത, ക്രെഡിറ്റ് കാർഡ് പോലെയുള്ളവയുടെ അമിത ഉപയോഗം തുടങ്ങിയവ കാരണങ്ങളാണ്.
ഇവയിലെല്ലാം നമുക്ക് സ്വയം നിയന്ത്രണം സാധ്യമാണ്. മറ്റൊരു പ്രധാന പ്രശ്നം പ്രവാസത്തിലെ ഒറ്റപ്പെടലാണ്. സ്വന്തം പ്രശ്നങ്ങൾ തുറന്നുപറയാൻ സുഹൃത്തുക്കൾപോലും ഇല്ലാത്ത അവസ്ഥ ചിലപ്പോൾ ഉണ്ടായേക്കും. ഒരാൾ ജീവിതം അവസാനിപ്പിക്കുന്നതോടെ പ്രശ്നങ്ങൾ തീരുകയല്ല; ആ മനുഷ്യനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉറ്റവർക്കും ഉടയവർക്കും പ്രശ്നങ്ങൾ തുടങ്ങുകയാണ്. അല്ലെങ്കിൽ കൈമാറപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ, പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാതെ ധൈര്യമായി നേരിടുക. സ്വയം അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുന്നതിെൻറ പകുതി ധൈര്യം വേണ്ട ജീവിക്കാനുള്ള തീരുമാനമെടുക്കാൻ. ശാരീരികം, മാനസികം, സാമ്പത്തികം, സാമൂഹികം, ജനിതകം, കുടുംബം തുടങ്ങിയവയുമായി ബന്ധപ്പെട്ട പല വിഷമങ്ങളിലൂടെയാണ് ഓരോ മനുഷ്യനും കടന്നുപോകുന്നത്. ചില ദിവസങ്ങളിൽ, അകാരണമായ ഭീതി, വിഷമം, ജീവിതത്തോട് വിരക്തി ഇതൊക്കെ തോന്നാത്ത ആരും തന്നെ കാണില്ല.
നമുക്ക്ചുറ്റുമുള്ള ആളുകളില്‍ മൂന്നിലൊരാള്‍ അവരുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാൽ, ആരും ഇതേ കുറിച്ച് തുറന്ന് സംസാരിക്കുന്നില്ല. സ്വയം അപകടപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ഉള്ള പ്രേരണയുണ്ടാകുന്നുവെങ്കിൽ വേണ്ടപ്പെട്ടവരുമായി തെൻറ ചിന്തകൾ പങ്കുവെക്കുന്നതിലൂടെ അപകടത്തിൽനിന്ന് രക്ഷപ്പെടാന്‍ കഴിയും. ആത്മഹത്യാചിന്ത മറ്റുള്ളവരോട് പങ്കുവെക്കുന്നതിലൂടെ നമ്മുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമെന്ന തെറ്റിദ്ധാരണ മാറേണ്ടതുണ്ട്. മറ്റേതൊരു അസുഖത്തെ പോലെയും ചികിത്സക്ക് വിധേയമാക്കുന്നതിലൂടെ പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണ് ആത്മഹത്യാ പ്രവണതയെന്ന അവബോധം ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കേണ്ടതുണ്ട്. (സാമൂഹിക പ്രവർത്തകയും മസ്കത്ത് മലയാളീസ് ഫേസ്ബുക് കൂട്ടായ്മ അഡ്മിനുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.