ഒമാൻ-ഇന്ത്യ സൈനിക സഹകരണ കമ്മിറ്റി യോഗം ചേർന്നു
text_fieldsമസ്കത്ത്: ഒമാനി-ഇന്ത്യൻ സംയുക്ത സൈനിക സഹകരണ കമ്മിറ്റിയുടെ പത്താമത് യോഗം സുൽത്താൻ സായുധ സൈന്യത്തിന് കീഴിലുള്ള അൽ ഷഫാഖ് ക്ലബിൽ നടന്നു. ഒമാനും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണത്തിെൻറ ഭാഗമായാണ് യോഗം നടന്നത്. യോഗത്തിൽ ഒമാനി സംഘത്തെ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ നാസർ അൽ റസ്ബിയും ഇന്ത്യൻ സംഘത്തെ പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുമാണ് നയിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ചരിത്രപരമായ ബന്ധം മുൻനിർത്തി സേന-പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
മേഖലയുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ പ്രത്യേക സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് ഇരു രാഷ്ട്രങ്ങളും യോഗത്തിൽ വിലയിരുത്തി. പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് അൽ ബുസൈദിയുമായും സഞ്ജയ് മിത്ര ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ പ്രതിരോധമന്ത്രി നിർമല സീതാരാമെൻറ സന്ദേശം സഞ്ജയ് മിത്ര സയ്യിദ് ബദറിന് കൈമാറി. ഇന്ത്യൻ അംബാസഡർ മുനു മഹാവറും ചർച്ചയിൽ പെങ്കടുത്തു. സന്ദർശനത്തിന് ശേഷം ഇന്ത്യൻ സംഘം വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.