ഒമാനിൽ റേഡിയേഷൻ ഭീഷണിയില്ലെന്ന് മന്ത്രാലയം
text_fieldsമസ്കത്ത്: ജനങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഉയർന്ന തലത്തിലുള്ള വികിരണം (റേഡിയേഷൻ) ഒമാനിൽ ഇല്ലെന്ന് കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചതിനേക്കാൾ താഴെയാണ് രാജ്യത്തെ വികിരണത്തിെൻറ തോത്. അതിനാൽ, ഭയപ്പെടേണ്ട ആവശ്യമില്ല. രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ ഉയർന്ന വികിരണമാണ് ഉള്ളതെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിെൻറ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിെൻറ പ്രതികരണം. ചിലയിടങ്ങളിൽ മണ്ണിലും വെള്ളത്തിലും പുല്ലിലും ഉയർന്ന വികിരണ തോതാണ് ഉള്ളതെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രാലയം ഗവേഷണ-പഠനങ്ങൾ നടത്തിയിരുന്നു.
ജനങ്ങളുടെ ആരോഗ്യത്തിനോ പരിസ്ഥിതി സുരക്ഷക്കോ ഇത് ഭീഷണി ഉയർത്തുമെന്ന് കണ്ടെത്താനായില്ല. ഇത് പരിഗണിക്കേണ്ട വിഷയം പോലുമല്ലെന്നും അന്താരാഷ്ട്രതലത്തിലേതിനേക്കാൾ ഏറെ താഴെയാണ് രാജ്യത്തെ വികിരണത്തിെൻറ തോതെന്നുമാണ് പഠനങ്ങളിൽ വ്യക്തമായത്. ഉയർന്നതലത്തിൽ വികിരണം അനുഭവപ്പെടുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന മേഖലകളിൽനിന്ന് സാമ്പിളുകൾ എടുത്തായിരുന്നു പഠനഗവേഷണം നടത്തിയത്. ഇൗ സാമ്പിളുകൾ മന്ത്രാലയത്തിെൻറ ലബോറട്ടറിയിലാണ് വിശദമായ പരിശോധനക്കും വിശകലനത്തിനും വിധേയമാക്കിയത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ വാർത്തയുടെ കൃത്യത ഉറപ്പുവരുത്തണെമന്നും ഇത്തരം വാർത്തകളുടെ ശാസ്ത്രീയതയും സാേങ്കതികതയും ഉറപ്പുവരുത്തിയശേഷം മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂവെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.