സമ്പദ്ഘടന തിരിച്ചുവരവിെൻറ പാതയിൽ
text_fieldsമസ്കത്ത്: ഒമാനി സമ്പദ്ഘടന അടുത്തവർഷം അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. സമ്പദ്ഘടന ഇപ്പോൾ തിരിച്ചുവരവിെൻറ പാതയിലാണ്. 2014 അവസാനം മുതൽ അനുഭവപ്പെട്ടിരുന്ന മാന്ദ്യസ്ഥിതിയിൽ 2016 അവസാന പാദം മുതലാണ് മാറ്റത്തിെൻറ ലക്ഷണങ്ങൾ പ്രകടമായത്. അടുത്ത വർഷത്തെ ശരാശരി മൊത്ത ആഭ്യന്തര ഉൽപാദനം 28 മുതൽ 29 ശതകോടി റിയാൽ വരെയായിരിക്കുമെന്നും ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ സാമ്പത്തിക വിദഗ്ധനായ ഡോ. അബ്ദുസ്സലാം യഹ്യ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷം ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക രംഗത്ത് വളർച്ചയുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (െഎ.എം.എഫ്) ഏറ്റവും പുതിയ റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിരുന്നു. ഇൗ വർഷം 2.4 ശതമാനത്തിെൻറ വളർച്ചയാണ് െഎ.എം.എഫ് റിപ്പോർട്ടിൽ പ്രതീക്ഷിക്കുന്നത്. അടുത്തവർഷം ഇത് മൂന്നു ശതമാനമായി ഉയരും. ഒമാെൻറ ആഭ്യന്തര ഉൽപാദനത്തിൽ അടുത്ത വർഷം മൊത്തം അഞ്ചു ശതമാനത്തിെൻറ വളർച്ചയാണ് െഎ.എം.എഫ് റിപ്പോർട്ടിൽ പ്രതീക്ഷിക്കുന്നത്.
കുവൈത്തിേൻറത് 4.1 ശതമാനവും ബഹ്റൈേൻറത് 2.1 ശതമാനവും ഖത്തറിേൻറത് 2.8 ശതമാനവും വളർച്ച രേഖപ്പെടുത്തും. അതേസമയം, എണ്ണവില ഉയർന്നുനിൽക്കുന്നപക്ഷം മാത്രം ഇൗ വളർച്ച നിരക്ക് പ്രതീക്ഷിച്ചാൽ മതിയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒക്ടോബർ ആദ്യത്തെ അപേക്ഷിച്ച് എണ്ണവിലയിൽ നിലവിൽ 30 ശതമാനത്തിെൻറ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ അധിക എണ്ണ ലഭ്യതക്ക് ഒപ്പം വിവിധ സമ്പദ്ഘടനകൾ നേരിടുന്ന പ്രശ്നങ്ങളുമാണ് വിലയിടിവിന് കാരണം. ഒക്ടോബർ, നവംബർ മാസങ്ങളിലെ എണ്ണവിലയിലെ താഴ്ചയുടെ വേഗത 2014-15 സമയത്തേതിനേക്കാൾ കൂടുതലാണെന്നും വിവിധ സാമ്പത്തിക റിപ്പോർട്ടുകൾ പറയുന്നു. ഉൽപാദന നിയന്ത്രണമടക്കം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഒപെക് രാഷ്ട്രങ്ങൾ ഡിസംബർ ആറിന് വിയനയിൽ യോഗം ചേരാനിരിക്കുകയാണ്. ഇൗ യോഗത്തിൽ ഉൽപാദന നിയന്ത്രണമടക്കം തീരുമാനങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.