മുവാസലാത്ത് മസ്കത്ത്-ദുബൈ റൂട്ടിൽ സർവിസ് വർധിപ്പിക്കാൻ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: ദുബൈ റൂട്ടിൽ സർവിസ് വർധിപ്പിക്കാൻ ഒരുങ്ങി മുവാസലാത്ത്. ഇതോടൊപ്പം സുഹാറിലും സലാലയിലും സിറ്റി സർവിസുകൾ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ദുബൈ ആർ.ടി.എയുമായി സഹകരിച്ചാകും മസ്കത്ത്-ദുബൈ റൂട്ടിലെ സർവിസ് വർധിപ്പിക്കുകയെന്ന് മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി പറഞ്ഞു. നിലവിൽ പ്രതിദിനം മൂന്നു സർവിസുകളാണ് ദുബൈയിലേക്ക് നടത്തുന്നത്. ദുബൈ ആർ.ടി.എയുമായി ചേർന്ന് സംയുക്ത സർവിസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച ധാരണപ്പത്രം വൈകാതെ ഒപ്പുവെക്കും. ദുബൈയിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 മുൻനിർത്തിയാണ് സർവിസ് വർധിപ്പിക്കുന്നത്. ഇൗ സമയം ഇരു ദിശകളിലേക്കും യാത്രക്കാർ വർധിക്കുന്നത് ഒമാനും ഗുണകരമാകും. ഇൗ വർഷം അവസാനത്തോടെ കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.
ഡ്രൈവറില്ലാ വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇത് യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സൗരോർജത്തിൽ അധിഷ്ഠിതമായ എയർ കണ്ടീഷൻഡ് ബസ് സ്റ്റോപ്പുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തിലെ ആദ്യ ബസ് സ്റ്റോപ് ഒമാൻ അവന്യൂസ് മാളിന് സമീപമാകും വരുക. മറ്റുള്ളവ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വിവിധയിടങ്ങളിലായും യാഥാർഥ്യമാകുക. കമ്പനി പ്രവർത്തന നഷ്ടത്തിലാണെങ്കിലും നിരക്കുകൾ താങ്ങാൻ കഴിയുന്നതാണെന്ന് ഉറപ്പാക്കുമെന്നും അഹമ്മദ് അൽ ബലൂഷി പറഞ്ഞു. മുവാസലാത്ത് സർവിസുകൾ മസ്കത്തിലെ ഗതാഗത കുരുക്ക് കുറക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിെൻറ 90 ശതമാനം സ്ഥലങ്ങളിലേക്കും മുവാസലാത്ത് സർവിസ് നടത്തുന്നുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ 100 ശതമാനം സ്ഥലങ്ങളിലേക്കും സർവിസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇൗ വർഷം അവസാനത്തോടെ സലാലയിലും സുഹാറിലും സിറ്റി സർവിസുകൾ തുടങ്ങാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.