Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉള്ളതുകൊണ്ട്...

ഉള്ളതുകൊണ്ട് ജീവിക്കാൻ പ്രവാസികൾ ശീലിക്കണം –അഷ്റഫ് താമരശ്ശേരി

text_fields
bookmark_border
ഉള്ളതുകൊണ്ട് ജീവിക്കാൻ പ്രവാസികൾ ശീലിക്കണം –അഷ്റഫ് താമരശ്ശേരി
cancel

മസ്കത്ത്: ആത്മഹത്യയും ഹൃദയാഘാത മരണങ്ങളും പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന പ്രവണതയാണ് കാണുന്നതെന്ന് യു.എ.ഇയിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഉള്ളതുകൊണ്ട് സംതൃപ്തിയോടെ ജീവിക്കുന്ന സാധാരണക്കാരനായി മാറുകയാണ് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രതിവിധി. ഇങ്ങനെയാകുന്നപക്ഷം ആത്മഹത്യ, ഹൃദയാഘാത മരണങ്ങൾ കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്‌സിഡൻറ് ആൻഡ് ഡിമൈസസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റൂവി അബീർ ആശുപത്രിയിൽ സംഘടിപ്പിച്ച ‘ട്രെയിൻ ദി ലീഡേഴ്‌സ്’ നേതൃപരിശീലന ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അഷ്റഫ് താമരശ്ശേരി. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഓരോ അവസരവും ഉപയോഗപ്പെടുത്തണം. മരണാനന്തര നിയമനടപടിക്രമങ്ങൾ സ്വയംഏറ്റെടുത്ത് നടപ്പാക്കുമ്പോൾ അവ നൽകുന്ന ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാൻ കഴിയും. എംബസികളിലും മറ്റും അനുഭവപ്പെടുന്ന പ്രയാസങ്ങൾ ഒഴിവാക്കിക്കിട്ടാൻ മറ്റെല്ലാ വ്യത്യസ്തമായ ചിന്തകളും മാറ്റിവെച്ച് ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.

കക്ഷി-രാഷ്ട്രീയ- മതചിന്തകൾക്കപ്പുറത്തുനിന്ന് ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ നേടിയെടുക്കാവുന്നതേ ഉള്ളൂ ഇത്തരം മഹത്തായ ലക്ഷ്യങ്ങൾ. സമൂഹത്തിനുവേണ്ടി ജീവിച്ചു മരിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യമെന്നും അഷ്റഫ് താമരശ്ശേരി ഒാർമിപ്പിച്ചു. സാമൂഹികസേവന രംഗത്തെ തെൻറ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. അഷ്റഫ് താമരശ്ശേരിയുടെ ജീവിതം ആസ്പദമാക്കി ‘സ്വർഗവാതിൽ’ എന്ന നോവൽ എഴുതിയ എഴുത്തുകാരി കെ.പി. സുധീരയും പരിപാടിയിൽ സംബന്ധിച്ചു. മരണത്തെക്കുറിച്ച് പറയുമ്പോൾ ചിരിക്കുന്ന മനുഷ്യൻ എന്ന് അഷ്‌റഫ്‌ താമശ്ശേരിയെ പരിചയപ്പെടുത്തിയ കെ.പി. സുധീര, കേട്ടെഴുത്തിനപ്പുറം ഒരു കണ്ടെഴുത്താണ് ‘സ്വർഗവാതിൽ’ എന്ന നോവലെന്നും പ്രസംഗത്തിൽ പറഞ്ഞു. അഷ്റഫ് താമരശ്ശേരിക്ക് ജാസ്മിൻ യൂസുഫ് സർട്ടിഫിക്കറ്റ് ഒാഫ് അപ്രീസിയേഷനും സുനിത ടീച്ചർ മെമേൻറായും സമ്മാനിച്ചു. കെ.പി.സുധീരക്ക്‌ റയീസ് പള്ളിക്കൽ സർട്ടിഫിക്കറ്റും രാജീവ് അമ്പാടി മെമേൻറായും സമ്മാനിച്ചു. ഒമാനിൽ ഉണ്ടാകുന്ന അപകടങ്ങളിലും മരണങ്ങളിലും ആവശ്യമായ തുടർ പ്രവർത്തനങ്ങളും സഹായങ്ങളും നൽകാൻ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ആക്സിഡൻറ് ആൻഡ് ഡിമൈസസ്.

കൂട്ടായ്മയുടെ നേതൃനിരയിലുള്ള നജീബ് കെ. മൊയ്‌തീൻ എടത്തിരുത്തി പെങ്കടുത്തവർക്ക് പരിശീലനം നൽകി. കൂടുതൽ ആളുകൾ ഈ ചുവടുവെപ്പിൽ അണിചേരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ ആത്മഹത്യവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. ഒമാെൻറ വിവിധപ്രദേശങ്ങളിൽ യൂനിറ്റുകൾ ആരംഭിക്കുന്ന നടപടികൾ നടന്നുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ, അനീഷ് കടവിൽ, ഡോക്ടർ രത്‌നകുമാർ, മന്മഥൻ, രാജേഷ് വായ്പൂർ, രേഖ പ്രേം, പ്രേംരാജ്, സരസ്വതി മനോജ്, നിഷ പ്രഭാകർ, റഈസ് പള്ളിക്കൽ, ജാസ്മിൻ യൂസുഫ്, ഷാ റസാഖ് , ജോസഫ് വലിയവീട്ടിൽ, അജിത, ദിലീപ് സത്യൻ, സുനിത ബാലൻ, നസീർ തിരുവത്ര തുടങ്ങിയവർ സംസാരിച്ചു. ഷിലിൻ പൊയ്യാര പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. റിജു റാം സ്വാഗതവും എൻ. മുഹമ്മദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story