Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താനേറ്റ് ദേശീയദിന...

സുൽത്താനേറ്റ് ദേശീയദിന ലഹരിയിലേക്ക്

text_fields
bookmark_border
സുൽത്താനേറ്റ് ദേശീയദിന ലഹരിയിലേക്ക്
cancel
camera_alt?????????????? ????????? ????????????? ????????????????????????

മസ്കത്ത്: 48ാം ദേശീയ ദിനാഘോഷത്തിെൻറ വരവറിയിച്ച് മസ്കത്തിെൻറ തെരുവീഥികളിൽ അലങ്കാര വിളക്കുകൾ മിഴിതുറന്നു. വ്യാഴാഴ്ച സന്ധ്യയോടെയാണ് വർണപ്രഭയിൽ കുളിപ്പിച്ച് അലങ്കാര വിളക്കുകൾ മിഴി തുറന്നത്. മസ്കത്തിൽ അൽ ബുസ്താൻ റൗണ്ട് മുതൽ ഗ്രാൻഡ് മസ്ജിദ് വരെ ഹൈവേയിലാണ് അലങ്കാര വിളക്കുകളുള്ളത്. ചുവപ്പും പച്ചയും വെള്ളയും കലർന്ന വർണപ്രപഞ്ചം കാഴ്ചക്കാരിൽ ഉത്സവപ്രതീതി ഉളവാക്കുന്നുണ്ട്. ഇൗ വർഷത്തെ അലങ്കാരങ്ങൾ ലളിതവും അർഥവത്തുമാണെന്നാണ് ദേശീയദിനാഘോഷ സുപ്രീം കമ്മിറ്റി വിശേഷിപ്പിക്കുന്നത്.

ഒമാെൻറ ത്രിവർണ പതാകയും പ്രധാന തെരുവീഥികളിൽ പാറിപ്പറക്കുന്നുണ്ട്. രാജ്യത്തിെൻറ മറ്റു ഗവർണറേറ്റുകളിലെ പ്രധാന നഗരങ്ങളിലും പാതകളിലും ബഹുവർണ്ണ വിളക്കുകൾ പ്രകാശം ചൊരിയുന്നുണ്ട്. മസ്കത്ത് മുതൽ ഗ്രാൻഡ് മസ്ജിദ് വരെ 2500 വർണ വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അൽ ബുസ്താൻ റൗണ്ട് എബൗട്ട് മുതൽ ബർക റൗണ്ട് എബൗട്ട് വരെ നാലായിരം ദേശീയ പതാകകളും നാട്ടിയിട്ടുണ്ട്. ഇൗ വർഷം അലങ്കാര വിളക്കുകളും ഏറെ ആകർഷണീയമാണ്. ഒമാെൻറ പരമ്പരാഗത ആഭരണങ്ങളുടെയും പൂക്കളുടെയും മാതൃകയിലാണ് അലങ്കാരവിളക്കുകൾ രൂപ കൽപന ചെയ്തിരിക്കുന്നത്. മ്യൂസിക്കൽ നോട്ടുകളുടെ രൂപത്തിലുള്ള വിളക്കുകളും ഉണ്ട്. ഒാപെറ ഹൗസിന് മുൻവശവും ഫ്ലൈ ഒാവറുകളിലും മിഴിവുറ്റ അലങ്കാരങ്ങളുണ്ട്.

ഒമാെൻറ മറ്റു ഭാഗങ്ങളിൽ അലങ്കാര വിളക്കുകൾ നേരത്തേ തന്നെ തെളിഞ്ഞിരുന്നു. എന്നാൽ, ഏറ്റവും വിപുലമായ രീതിയിൽ അലങ്കാരങ്ങളുള്ളത് മസ്കത്തിലാണ്. മസ്കത്തിലെ റോഡുകളിൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന ജോലി ആഴ്ചകൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് വിളക്കുകളുടെ സുരക്ഷ, ഗുണമേന്മാ പരിശോധനയും നടത്തിയിരുന്നു. തെരുവുകളിൽ അലങ്കാരവിളക്കുകൾ തെളിയുന്നതോടൊപ്പം വിവിധ കമ്പനികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അലങ്കാര വിളക്കുകൾ തെളിയാൻ തുടങ്ങി. മസ്കത്തിലെ പല പ്രധാന കെട്ടിടങ്ങളും വർണ പ്രഭയിലാണ്. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി വിവിധ പരിപാടികളും അരങ്ങേറുന്നുണ്ട്. നവംബർ 18ന് രാത്രി അൽ അമിറാത്തിലും അൽഖൂദിലും 30 മിനിറ്റ് നീളന്ന വെടിക്കെട്ടും ഉണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story