ഭക്ഷ്യസുരക്ഷക്കായി മൂന്നുലക്ഷം ഇൗന്തപ്പനകൾ നട്ടു
text_fieldsമസ്കത്ത്: കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഒമാനിൽ മൂന്നു ലക്ഷത്തിലധികം ഇൗന്തപ്പനകൾ നട്ടു വളർത്തി. രാജ്യത്തിെൻറ ഭക്ഷ്യ സുരക്ഷ മേഖല ശക്തിപ്പെടുത്താൻ കാർഷിക മത്സ്യവിഭവ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കിയത്. 2013 മുതൽ 2018 വരെ കാലയളവിൽ അത്യുൽപാദന ഇനത്തിൽപെട്ട എട്ട് ഇനങ്ങളിലായുള്ള 3,24,451 ഇൗന്തപ്പനകളാണ് വെച്ചുപിടിപ്പിച്ചത്. മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 1,87,275 എണ്ണം അൽ ഫർദ് ഇനത്തിൽ പെട്ടതാണ്. അൽ സാഹിറ ഖലാസ് ഇനത്തിൽ പെട്ട 72,714 തൈകളും ഫഹൽ കുർസിയുടെ 14,264 തൈകളും അൽ മജ്ഹൂലിെൻറ 13,243 തൈകളും ഫഹൽ ബിഹ്ലാനിയുടെ 12,860 തൈകളും വെച്ചുപിടിപ്പിച്ചു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ യൂേറാപ്യൻ സയൻറിഫിക് ജേണലിെൻറ പഠനമനുസരിച്ച് അത്യുൽപാദന ശേഷിയുള്ള വിത്തുകൾക്ക് മികച്ച വിളവുണ്ടാക്കാനും മറ്റു കാർഷിക വിളകളിലും ഏറെ അനുകൂലമായ അവസ്ഥയുണ്ടാക്കാനും കഴിഞ്ഞതായി വ്യക്തമാക്കുന്നു. മറ്റൊരു പഠനമനുസരിച്ച് അത്യുൽപാദന ശേഷിയുള്ള വിത്തുകൾക്ക് കാർഷിക ഭൂമിക്കാവശ്യമായ ഉൗർജത്തിെൻറ അളവ് കുറക്കാനും കൃഷി ഭൂമി മെച്ചെപ്പടുത്താനും പച്ചക്കറികളും പഴവർഗങ്ങളും പാഴാവുന്നത് തടയാനും സാധിക്കും. ഒമാനിലെ മൊത്തം കൃഷിയുടെ 78 ശതമാനം ഇൗന്തപ്പന വിളയാണ്. ഒമാനിൽ മൊത്തം 7.6 ദശലക്ഷം ഇൗന്തപ്പനകളാണുള്ളത്. രാജ്യത്തെ 57,429 ഏക്കർ സ്ഥലത്താണ് ഇൗന്തപ്പന കൃഷിയുള്ളത്. ഒമ്പത് ലക്ഷം ഇൗന്തപ്പനകൾ സ്വകാര്യ വീടുകളിലും തെരുവുകളിലും പാർക്കുകളിലും വെച്ചുപിടിപ്പിച്ചിരിക്കുന്നു. ഇൗന്തപ്പനക്ക് ഒമാനി സ്വദേശികൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
ഒമാനികളുടെ ചരിത്രവും സംസ്കാരവും ജീവിതരീതിയുമൊക്കെയായി ഇൗന്തപ്പനകൾക്ക് ഏറെ ബന്ധമുണ്ട്. മുൻകാലത്ത് ഒമാനികളുടെ പ്രധാനഭക്ഷണം ഇൗത്തപ്പഴമായിരുന്നു. വിളവെടുപ്പു കാലത്ത് ലഭിക്കുന്ന ഇൗത്തപ്പഴം വർഷങ്ങേളാളം കേടുവരാതെ സൂക്ഷിക്കാനുള്ള വിവിധ മാർഗങ്ങളും പരമ്പരാഗതമായി ഒമാനികൾക്കറിയാമായിരുന്നു. ഒമാനികളുടെ ജീവിത ശൈലിയുമായും ഇൗത്തപ്പഴത്തിനും ഇൗന്തമരങ്ങൾക്കും ഏറെ ബന്ധമുണ്ട്. ഒമാെൻറ കാലാവസ്ഥക്ക് ഏറെ അനുയോജ്യമായ കാർഷിക വിളയായതിനാൽ ഒമാൻ കാർഷിക, മത്സ്യ വിഭവ മന്ത്രാലയം ഇൗന്തപ്പനകളുടെ വെച്ചുപിടിപ്പിക്കലിനും വികസനത്തിനുമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.