ദേശീയദിനം വർണങ്ങളിൽ കുളിച്ച് വിപണി
text_fieldsമത്ര: 48ാമത് ദേശീയദിനം വർണശബളമാക്കാൻ വിപണിയും സജീവമായി. മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ദിവസങ്ങളായി നല്ലതിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, ചില്ലറ വിപണി വേണ്ടത്ര സജീവമായി കാണുന്നില്ല. സൂഖുകളിലും കച്ചവട സ്ഥാപനങ്ങളിലും ദേശീയ വർണങ്ങൾ പൂശിയ ഉൽപന്നങ്ങൾ നിരന്നുകഴിഞ്ഞു. സ്വദേശി വീടുകളും കച്ചവട സ്ഥാപനങ്ങളുമൊക്കെ അലങ്കരിച്ചു തുടങ്ങിയിട്ടുണ്ട്. വഴിയോരങ്ങളിലെ അലങ്കാരപ്പണികളും ആരംഭിച്ചുകഴിഞ്ഞു. ദേശീയ പതാകയും അലങ്കാര വിളക്കുകളും സ്ഥാപിച്ചുകഴിഞ്ഞു. മസ്കത്തിൽനിന്ന് ഗ്രാൻഡ് മോസ്ക് വരെയാണ് റോഡിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. അൽ ബുസ്താൻ റൗണ്ട് എബൗട്ടിൽനിന്ന് ബർക്ക റൗണ്ട് എബൗട്ട് വരെ ദേശീയ പതാകകളും സ്ഥാപിച്ചു. അലങ്കാരവിളക്കുകൾ ഇൗ മാസം 15നാണ് മിഴിതുറക്കുക. ദേശീയദിന ദീപാലങ്കാരങ്ങളും മറ്റും ഇൗ മാസം അവസാനം വരെയുണ്ടാകും.
സുല്‍ത്താെൻറ ചിത്രങ്ങൾ പതിച്ച ടീഷര്‍ട്ടുകളും ഫ്രോക്കുകളുമാണ് ഈ വര്‍ഷം വിൽപനക്കെത്തിയ പ്രത്യേക ഇനങ്ങളെന്ന് കച്ചവടക്കാർ പറഞ്ഞു. പതിവുപോലെ മറ്റെല്ലാ ഉൽപന്നങ്ങളും ദേശീയ വർണങ്ങളില്‍ ചാലിച്ച് വിൽപനക്കായി എത്തിയിട്ടുണ്ടെങ്കിലും ബ്രൗൺ നിറത്തില്‍ പ്രത്യേക ഡിസൈനോടെ ഇറങ്ങിയ ടീഷര്‍ട്ടുകള്‍ക്കും ഷാളുകള്‍ക്കും നല്ല ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കണ്ണില്‍ കണ്ടതൊക്കെ വാങ്ങുന്ന രീതി ഉപയോക്താക്കള്‍ കൈവെടിഞ്ഞ മട്ടാണ്. അതുകൊണ്ട് തന്നെ ചെറിയ കുട്ടികളെ ആകര്‍ഷിക്കാൻ വിപണിയിലെത്തിയ എല്ലാത്തരം ഉൽപന്നങ്ങളും കാര്യമായി വിറ്റുപോകുന്നില്ല. എന്നാല്‍, അത്യാവശ്യമായവക്ക് ആവശ്യക്കാരുമുണ്ട് എന്നതാണ് വിപണിയിലെ ചലനങ്ങളില്‍ കാണുന്നതെന്ന് മത്രയിലെ റെഡിമെയ്ഡ് വ്യാപാരി അസീസ് കുഞ്ഞിപ്പള്ളി പറഞ്ഞു. വരുംദിവസങ്ങളില്‍ ചില്ലറ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മാന്ദ്യത്തിലാണ്ട് കിടക്കുന്ന വിപണി ദേശീയദിന സീസണോടെ പുത്തനുണർവ് കൈവരിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.