Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘അവനീർ 2018’...

‘അവനീർ 2018’ ഇന്നും നാളെയും നടക്കും

text_fields
bookmark_border
‘അവനീർ 2018’ ഇന്നും നാളെയും നടക്കും
cancel

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പരിപാടി അവനീർ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ അൽ മബേല ഇന്ത്യൻ സ്കൂളിലാണ് പരിപാടി. ഇന്ന് രാവിലെ ദോഫാർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഹസൻ കശൂബ് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ തുടർ പഠന അവസരങ്ങളെയും വൈവിധ്യമാർന്ന തൊഴിൽ മേഖലകളെയും കുറിച്ച അവബോധം വിദ്യാർഥികൾക്ക് പകർന്നുനൽകുകയാണ് അവനീറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു.

വിവിധ മേഖലകളിലായുള്ള 16 പ്രഫഷനലുകളാണ് ‘അവനീറി’ൽ പ്രഭാഷണം നിർവഹിക്കുക. പുതിയ നൂറ്റാണ്ടിന് ആവശ്യമായ തൊഴിൽപരമായ കഴിവുകൾ, തൊഴിൽ അവസരങ്ങൾ, വെല്ലുവിളികൾ, വരുംതലമുറക്ക് വേണ്ട ഉൾക്കാഴ്ചകൾ തുടങ്ങിയ വിഷയങ്ങളിലാകും ഇവർ അംസാരിക്കുക. ഡിജിറ്റലൈസേഷെൻറ അനിവാര്യതകൾ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ. കിരൺ ജി.ആർ പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.

ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരിക്കും. ഒമാൻടെൽ സി.ഇ.ഒ ശൈഖ് തലാൽ സൈദ് മർഹൂൻ അൽ മഅ്മരി, നോളജ് ഒമാൻ സ്ഥാപകൻ താരീഖ് ഹിലാൽ അൽ ബർവാനി, കോളജ് ഒാഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് ഡീൻ ഡോ. സാലിഹ് മുഹമ്മദ് അൽ കുഷൈബി, മസ്കത്ത് കോളജ് ഡീൻ ഡോ. യാസ്മിൻ അൽ ബലൂഷി, ഗൾഫാർ വൈസ് ചെയർമാൻ എൻജിനീയർ മുഹ്യുദ്ദീൻ മുഹമ്മദ് അലി, എൻ.ബി.ഒ ചീഫ് ട്രാൻസ്ഫർമേഷൻ ഒാഫിസർ ഫൈസൽ മുഹമ്മദ് എളേടത്ത്, അപെക്സ് പ്രസ് ആൻഡ് പബ്ലിഷിങ് സി.ഇ.ഒയും എം.ഡിയുമായ മോഹന പ്രഭാകർ എന്നിവർ പാനൽ അംഗങ്ങളായിരിക്കും. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷ് ചർച്ചയിൽ മോഡറേറ്റർ ആയിരിക്കും. കുട്ടികൾക്ക് തങ്ങളുടെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കാൻ സഹായകരമാകുന്നതാകും പരിപാടിയെന്ന് സ്കൂളിെൻറ ചുമതലയുള്ള ഡയറക്ടർമാരായ പ്രഭാകർ തിജാരെ, നിതീഷ് സുന്ദരേശൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക് ഗുണപ്രദമാകുന്നതിന് ഒപ്പം കുട്ടികളെ ശരിയായ ദിശയിൽ നയിക്കാൻ രക്ഷിതാക്കൾക്കും പരിപാടി പ്രേരകമാകുമെന്ന് എസ്.എം.സി പ്രസിഡൻറ് ജോളി മാത്യൂസ് പറഞ്ഞു.

ശിവ് ഖേരയുടെ പ്രഭാഷണം നാളെ
മസ്കത്ത്: എഴുത്തുകാരൻ, മോട്ടിവേഷനൽ സ്പീക്കർ, മെൻറർ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശിവ് ഖേരയുടെ പ്രഭാഷണവും അവനീറിെൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 6.30ന് അൽ മബേല ഇന്ത്യൻ സ്കൂളിൽ ഇദ്ദേഹം ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ അഭിസംബോധന ചെയ്യും. പതിനേഞ്ചാളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള ശിവ് ഖേരയുടെ ‘യു കാൻ വിൻ’ എന്ന പുസ്തകം അന്താരാഷ്ട്ര തലത്തിൽ ബെസ്റ്റ് സെല്ലർ ആണ്.

21 ഭാഷകളിലായി ഇൗ പുസതകത്തിെൻറ 3.7 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്. 20ലധികം രാജ്യങ്ങളിലായി ഇദ്ദേഹം നടത്തിയിട്ടുള്ള വ്യക്തി വികസന പരിപാടികൾ നിരവധിപേർക്ക് ഗുണം ചെയ്തിട്ടുണ്ട്. നിരവധി റേഡിയോ, ടെലിവിഷൻ ഷോകളിലും പെങ്കടുത്തിട്ടുള്ള ഇദ്ദേഹം റൗണ്ട് ടേബിൾ ഫെഡറേഷെൻറ ബ്രാൻഡ് അംബാസഡർ കൂടിയാണ്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശിവ് ഖേരയുടെ പ്രഭാഷണത്തോെടയാകും അവനീറിന് തിരശ്ശീല വീഴുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story