കയറ്റുമതി വർധിച്ചു; വ്യാപാര മിച്ചം 1.77 ശതകോടി റിയാലായി ഉയർന്നു
text_fieldsമസ്കത്ത്: ജനുവരി മുതൽ ഏപ്രിൽ അവസാനം വരെ കാലയളവിൽ രാജ്യത്തെ എണ്ണ-എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വർധന. വ്യാപാര മിച്ചം ഇക്കാലയളവിൽ 1.77 ശതകോടി റിയാലായി ഉയർന്നതായും ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം സമാന കാലയളവിൽ 946.3 ദശലക്ഷം റിയാൽ മാത്രമായിരുന്നു വ്യാപാരമിച്ചം.
ഒരു രാജ്യത്തെ കയറ്റുമതിയുടെ മൂല്യം ഇറക്കുമതി മൂല്യത്തെക്കാൾ കൂടുതലാകുേമ്പാഴാണ് വ്യാപാരമിച്ചം അഥവാ ട്രേഡ് സർപ്ലസ് ഉണ്ടാകുന്നത്. രാജ്യത്തിെൻറ സമ്പദ്ഘടനയെ സംബന്ധിച്ച് പൊതുവെ അനുകൂലമായ സാഹചര്യമാണിത്.
ഏപ്രിൽ അവസാനം വരെ നാലുമാസ കാലയളവിൽ മൊത്തം കയറ്റുമതി 27.7 ശതമാനം ഉയർന്ന് 5.109 ശതകോടി റിയാലായി. ഉൽപന്നങ്ങളുടെ ഇറക്കുമതിയാകെട്ട ഇക്കാലയളവിൽ ഒമ്പത് ശതമാനം ഉയർന്ന് 3.332 ശതകോടി റിയാലായി. കയറ്റുമതി വരുമാനത്തിൽ 3.209 ശതകോടിയും എണ്ണ-വാതക കയറ്റുമതിയിൽനിന്നാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിെൻറ വർധനവാണ് ഇൗ വിഭാഗത്തിലുള്ളത്. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വരുമാനമാകെട്ട 22.9 ശതമാനം ഉയർന്ന് 1.316 ശതകോടി റിയാലുമായി. എണ്ണയിതര ഉൽപന്നങ്ങളിൽ ധാതുക്കളുടെ കയറ്റുമതിക്കാണ് ഏറ്റവും ഉയർന്ന മൂല്യം. 17.4 ശതമാനത്തിെൻറ വർധനവോടെ 341.6 ദശലക്ഷം റിയാലാണ് ധാതുകയറ്റുമതിയിൽനിന്ന് ലഭിച്ചത്.
കെമിക്കൽ ഉൽപന്നങ്ങൾ, സാധാരണ ലോഹ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്സ് റബർ ഉൽപന്നങ്ങൾ എന്നിവയാണ് എണ്ണയിതര കയറ്റുമതിയിൽ തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. പുനർ കയറ്റുമതി മൂല്യമാകെട്ട 23.3 ശതമാനം കൂടി 583.4 ദശലക്ഷം റിയാലായി. മെഷീനുകൾ, ഇലക്ട്രിക്കൽ ഉപകരണങൾ, ഭക്ഷണ പാനീയങ്ങൾ എന്നിവയുടെ പുനർകയറ്റുമതി വരുമാനം കൂടിയിട്ടുണ്ട്. മെഷിനറികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്പെയർ പാർട്സുകൾ എന്നിവയുടെ രാജ്യത്തേക്കുള്ള ഇറക്കുമതി 46 ശതമാനം വർധിച്ചിട്ടുണ്ട്. 950.7 ദശലക്ഷം റിയാലാണ് ഇൗ വസ്തുക്കളുടെ ഇറക്കുമതി മൂല്യം. സാധാരണ ലോഹങ്ങൾ, ഉപ ഉൽപന്നങ്ങൾ, കെമിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ഉയർന്നപ്പോൾ ഗതാഗത ഉപകരണങ്ങൾ, ധാതു ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി കുറഞ്ഞു.
എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും യു.എ.ഇയാണ് ഒന്നാമത്. ഉൽപന്നങ്ങളുടെ പുനർ കയറ്റുമതിയിലാകെട്ട ഖത്തറാണ് പ്രഥമ സ്ഥാനത്ത്. ഏപ്രിൽ അവസാനം വരെ കണക്കെടുക്കുേമ്പാൾ യു.എ.ഇയിലേക്കുള്ള കയറ്റുമതി 1.7 ശതമാനം കുറഞ്ഞ് 270.5 ദശലക്ഷം റിയാലായി. സൗദി അറേബ്യ, ഖത്തർ, ഇന്ത്യ, ചൈന എന്നിവയാണ് തൊട്ടുപിന്നിൽ. ഖത്തറിലേക്കുള്ള പുനർ കയറ്റുമതിയുടെ മൂല്യം 133.3 ദശലക്ഷമായി. യു.എ.ഇ, ഇറാൻ, ബ്രിട്ടൻ, പാകിസ്താൻ എന്നിവയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ഇക്കാലയളവിൽ 144.7 ദശലക്ഷം റിയാലിെൻറ കയറ്റുമതിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.