സ്വകാര്യ മേഖലയിലെ വിദേശതൊഴിലാളികളുടെ എണ്ണം 2.9 ശതമാനം കുറഞ്ഞു
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2.9 ശതമാനാം കുറഞ്ഞു. ജൂലൈ അവസാനത്തെ കണക്കനുസരിച്ച് 17,54,466 വിദേശ തൊഴിലാളികളാണ് സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നത്. കൺസ്ട്രക്ഷൻ, ക്ലറിക്കൽ വിഭാഗങ്ങളിലെ ജോലികളിൽ നിന്നാണ് ഏറ്റവുമധികം കൊഴിഞ്ഞുപോക്ക് ഉണ്ടായത്. കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ 7.7 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ഡിസംബർ അവസാനം 6,19,744 തൊഴിലാളികളുണ്ടായിരുന്നത് ജൂലൈ അവസാനം 589,089 ആയി കുറഞ്ഞു.
ക്ലറിക്കൽ തസ്തികയിലെ തൊഴിലാളികളിലുണ്ടായത് 11.2 ശതമാനത്തിെൻറ കുറവാണ്. ഡയറക്ടർ, മാനേജർ, അഡ്മിനിസ്ട്രേഷൻ തസ്തികകളിൽ ജോലിയെടുത്തിരുന്നവരിൽ 0.7 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ഡിസംബർ അവസാനം 37,076 പേരുണ്ടായിരുന്നത് 36,800 ആയാണ് കുറഞ്ഞത്. ഡയറക്ടർ, മാനേജർ, അഡ്മിനിസ്ട്രേഷൻ തസ്തികകളിലെ ഒമാനികളുടെ എണ്ണമാകെട്ട ഡിസംബർ അവസാനം 25,020 ആയിരുന്നത് ജൂൺ അവസാനം 26,228 ആയി ഉയർന്നു. സ്വകാര്യ മേഖലയിലെ മൊത്തം സ്വദേശി തൊഴിലാളികളുടെ എണ്ണമാകെട്ട ജൂൺ അവസാനം 246,855 ആയി. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 4.4 ശതമാനത്തിെൻറ വർധനവാണ് സ്വദേശി തൊഴിലാളികളിൽ ഉണ്ടായത്. സ്വകാര്യ മേഖലയിൽ സർക്കാർ ഉൗർജിത സ്വദേശിവത്കരണ നടപടികളാണ് കൈകൊണ്ടു വരുന്നത്. അതിെൻറ ഫലമായി സ്വദേശി തൊഴിലാളികളുടെ എണ്ണം വരും നാളുകളിലും ഉയരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.