Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപിരിച്ചുവിട്ടത്...

പിരിച്ചുവിട്ടത് കെ.പി.സി.സിയെ തെറ്റിദ്ധരിപ്പിച്ച് -ഒ.ഐ.സി.സി

text_fields
bookmark_border
പിരിച്ചുവിട്ടത് കെ.പി.സി.സിയെ തെറ്റിദ്ധരിപ്പിച്ച് -ഒ.ഐ.സി.സി
cancel
camera_alt

ഒ.ഐ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

മസ്കത്ത്: കെ.പി.സി.സിയെ തെറ്റിദ്ധരിപ്പിച്ചാണ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് പ്രസിഡന്‍റ് സിദ്ദീഖ് ഹസനും വിവിധ ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പിരിച്ചുവിട്ട നടപടി കെ.പി.സി.സി പ്രസിഡൻറ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒ.ഐ.സി.സിയുടെ ചുമതലയുള്ള ജി.സി.സി ഭാരവാഹികൾക്കും മിഡിലീസ്റ്റ് കൺവീനർമാർക്കും ഇക്കാര്യം അറിയില്ല. ഈ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. ഒ.ഐ.സി.സി എന്ന പേരിൽതന്നെ ഒമാനിൽ ഭാവിയിലും പ്രവർത്തിക്കും. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും പരിപാടികൾ ബഹിഷ്കരിക്കുകയും ചെയ്യുന്നത് പതിവാക്കിയ ഗ്ലോബൽ ചെയർമാനും കൂട്ടാളികളുമാണ് ഈ നീക്കത്തിനുപിന്നിൽ. കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായ സമയം മുതല്‍ പുതിയ പ്രസിഡന്‍റ് തങ്ങളുടെ ആളാണെന്നുപറഞ്ഞ് ആളുകളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം തുടരുന്നത്. ശങ്കർ പിള്ളയെ ഗ്ലോബൽ ചെയർമാനായി നിയമിച്ചപ്പോൾ ഞാനടക്കമുള്ള ഒ.ഐ.സി.സി അംഗങ്ങൾ അഭിമാനിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ എന്നെ അറിയിച്ചില്ലെന്നും സിദ്ദീഖ് ഹസൻ പറഞ്ഞു.

ആ സ്ഥാനത്തിന്‍റെ മഹത്വത്തിന് വിലകൽപിക്കാതെ നേതൃത്വത്തിന് തെറ്റായ വിവരങ്ങൾ നൽകി അച്ചടക്ക നടപടി എടുക്കുകയാണ് ഗ്ലോബൽ ചെയർമാൻ ചെയ്തത്. സംഘടന പിരിച്ചുവിട്ടത് സമൂഹമാധ്യമങ്ങൾ വഴി ആഘോഷിച്ചവരാണ് ഇക്കൂട്ടർ. ഇത്തരക്കാർ പാർട്ടിയുടെയോ സംഘടനയുടെയോ വളർച്ച ആഗ്രഹിക്കുന്നവരല്ല. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒമാനിൽ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ പരിപാടികൾ ബഹിഷ്കരിക്കുകയും മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി ആക്ഷേപിക്കുകയും ചെയ്തവരാണ് ഇപ്പോഴത്തെ ഗ്ലോബൽ ചെയർമാൻ അടക്കമുള്ളവർ. കോവിഡ് മഹാമാരിയുടെ സമയത്തും ശഹീൻ ചുഴലിക്കാറ്റിന്‍റെ സമയത്തും ഒട്ടനവധി സാമൂഹിക പ്രവർത്തനം ഒ.ഐ.സി.സി നടത്തിയപ്പോൾ അതിലൊന്നും സഹകരിക്കാൻ ഇവർ തയാറായില്ല. രൂപവത്കരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയിലെ ചിലർക്ക് ഒ.ഐ.സി.സി അംഗത്വം പോലും ഇല്ല. ഒമാനിലെ സംഘടന പ്രവർത്തനത്തെ ഏറെ പ്രശംസിച്ചയാളാണ് കെ.പി.സി.സി അധ്യക്ഷൻ. പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍, വൈസ് പ്രസിഡന്‍റുമാരായ നസീര്‍ തിരുവത്ര, അനീഷ് കടവില്‍, ഭാരവാഹികളായ ജിജോ കടന്തോട്ട്, നിഥീഷ് മാണി, ഹരിലാല്‍ വൈക്കം, ബഷീര്‍ അഹമ്മദ്, സജി ഏനാത്ത്, മനാഫ് തിരുനാവായ, മോഹന്‍കുമാര്‍, റാഫി ചക്കര, ഗോപകുമാര്‍ വേലായുധന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatOman OICC Press Conference
News Summary - Oman OICC Press Conference
Next Story