ഒമാനിലെ വിദേശി ജനസംഖ്യ കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിലെ വിദേശ ജനസംഖ്യയിൽ കുറവ്. ആഗസ്റ്റിൽ വിവിധ ഗവർണറേറ്റുകളിലെ വിദേശികളുടെ ജനസംഖ്യയിലുണ്ടായത് 26,337 പേരുടെ കുറവാണ്. വിദേശികളുടെ എണ്ണത്തിൽ 0.43 ശതമാനത്തിെൻറ കുറവുണ്ടായെങ്കിലും സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതൽ വിദേശികൾ എന്ന സ്ഥാനം മസ്കത്ത് ഗവർണറേറ്റ് നിലനിർത്തി. 14.6 ലക്ഷം വരുന്ന മസ്കത്തിലെ ജനസംഖ്യയിൽ 9.22 ലക്ഷം വിദേശികളാണുള്ളത്. ദോഫാറാണ് സ്വദേശികളേക്കാൾ വിദേശികൾ കൂടുതലുള്ള രണ്ടാമത്തെ ഗവർണറേറ്റ്. ഇവിടെ കഴിഞ്ഞ ഒരു വർഷം മുമ്പത്തെ കണക്കുകൾ നോക്കുേമ്പാൾ വിദേശികളുടെ എണ്ണം 1.48 ശതമാനം കുറഞ്ഞു. 234,104 വിദേശികളും 218,138 സ്വദേശികളുമാണ് ആഗസ്റ്റ് അവസാനത്തെ കണക്കുവെച്ച് ദോഫാറിലുള്ളത്.
വടക്ക്, തെക്കൻ ബാത്തിനയടക്കം മറ്റ് ഗവർണറേറ്റുകളിലെല്ലാം സ്വദേശികളുടെ എണ്ണമാണ് കൂടുതൽ. വടക്കൻ ബാത്തിനയിൽ 2.70 ലക്ഷവും തെക്കൻ ബാത്തിനയിൽ 1.20 ലക്ഷവുമാണ് വിദേശി ജനസംഖ്യ. രണ്ടിടത്തും മൊത്തം ജനസംഖ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വർധന രേഖപ്പെടുത്തി. മുസന്ദവും അൽ വുസ്തയുമാണ് ജനസംഖ്യ കുറവുള്ള ഗവർണറേറ്റുകൾ. ഏറ്റവുമധികം ജനസംഖ്യാ വർധനവുണ്ടായത് ദാഖിലിയ ഗവർണറേറ്റിലാണ്, രണ്ടു ശതമാനം. വിദേശികളുടെ എണ്ണത്തിൽ ഏറ്റവുമധികം കുറവുണ്ടായത് പാകിസ്താൻ സ്വദേശികളിലാണ്, 6.1ശതമാനം. ബംഗ്ലാദേശുകാരുടെ എണ്ണം 4.6 ശതമാനവും ഇന്ത്യക്കാരുടേത് 3.7 ശതമാനവും കുറഞ്ഞു. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളിൽ 4.1 ശതമാനം കുറഞ്ഞപ്പോൾ സർക്കാർ മേഖലയിലെ 2.6 ശതമാനം വിദേശികളും നാട്ടിലേക്ക് മടങ്ങി. നിർമാണ മേഖലയിലെ തൊഴിലാളികളാണ് ഏറ്റവുമധികം മടങ്ങിയത്, 8.5 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.