ഒമാൻ- ഇന്ത്യ ബഹിരാകാശ സഹകരണം: കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
text_fieldsമസ്കത്ത്: ഒമാൻ- ഇന്ത്യ ബഹിരാകാശ സഹകരണം സംബന്ധിച്ച ധാരണപ്പത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സമാധാന ആവശ്യങ്ങൾക്ക് ബഹിരാകാശം ഉപയോഗിക്കുന്നത് സംബന്ധിച്ച ഭാവി പ്രവർത്തനങ്ങളിൽ ഇനി ഇരുരാജ്യങ്ങളും സഹകരിക്കും. കരാർ പ്രകാരം ഒമാെൻറ ബഹിരാകാശ ഗവേഷണ പദ്ധതികൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിെൻറ (െഎ.എസ്.ആർ.ഒ) സഹായവും ലഭ്യമാകും. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് െഎ.എസ്.ആർ.ഒയും ഒമാൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച ധാരണപ്പത്രം ഒപ്പിട്ടത്.
സ്പേസ് സയൻസ്, സാേങ്കതികത, ഭൂമിയുടെ റിമോട്ട് സെൻസിങ്, സാറ്റലൈറ്റ് അടിസ്ഥാനമായ നാവിഗേഷൻ, അന്യ ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണം, ബഹിരാകാശ വാഹനങ്ങളുടെ ഉപയോഗം തുടങ്ങി വിവിധ മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് ധാരണപ്പത്രത്തിൽ വ്യവസ്ഥയുള്ളത്.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഭാവി പ്രവർത്തനങ്ങൾക്ക് െഎ.എസ്.ആർ.ഒ/ഡിപ്പാർട്ട്മെൻറ് ഒാഫ് സ്പേസ് പ്രതിനിധികളെയും ഗതാഗത വാർത്താവിനിമയ മന്ത്രാലയം പ്രതിനിധികളെയും ഉൾപ്പെടുത്തി ജോ.വർക്കിങ് കമ്മിറ്റി രൂപവത്കരിക്കും. പദ്ധതികൾ നടപ്പാക്കുന്നതിനുള്ള മാർഗങ്ങളും രീതികളും ഇൗ ജോ.വർക്കിങ് കമ്മിറ്റിയാകും തീരുമാനിക്കുക. ബഹിരാകാശ ശാസ്ത്ര-പര്യവേക്ഷണ രംഗങ്ങളിലും റിമോട്ട് സെൻസിങ്, സാറ്റലൈറ്റ് നാവിഗേഷൻ തുടങ്ങിയ മേഖലകളിലും പുതിയ ഗവേഷണ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതാകും സഹകരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തങ്ങളുടെ ബഹിരാകാശ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ െഎ.എസ്.ആർ.ഒയുമായി സഹകരിക്കാനുള്ള താൽപര്യം ഒമാൻ നേരത്തേ പ്രകടിപ്പിച്ചിരുന്നു. 2011ൽ ഒമാനിൽനിന്നുള്ള നാലംഗ സംഘം െഎ.എസ്.ആർ.ഒ സന്ദർശിച്ച് സാേങ്കതിക സംവിധാനങ്ങൾ സന്ദർശിച്ചിരുന്നു. പിന്നീട് െഎ.എസ്.ആർ.ഒയുമായി സഹകരിക്കുന്നതിനുള്ള താൽപര്യം 2016 മേയിൽ ഇന്ത്യൻ അംബാസഡർ മുഖേനയാണ് ഒമാൻ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.