Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതീവ്ര ന്യൂനമർദം...

തീവ്ര ന്യൂനമർദം കൊടുങ്കാറ്റായി ഒമാൻ തീരത്തേക്ക്

text_fields
bookmark_border
തീവ്ര ന്യൂനമർദം കൊടുങ്കാറ്റായി ഒമാൻ തീരത്തേക്ക്
cancel

മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കൊടുങ്കാറ്റായി മാറി ഒമാൻ തീരത്തോ ട് അടുക്കുന്നു. ‘ഹിക്ക’ എന്നാണ് കൊടുങ്കാറ്റിന് പേരിട്ടിരിക്കുന്നത്. മാലദ്വീപ് ആണ ് പേരുനൽകിയത്. തെക്കൻ ഒമാനിലെ മസീറ ദ്വീപിൽനിന്ന് 540 കിേലാമീറ്റർ അകലെ അറബിക്കട ലിലാണ് കാറ്റിെൻറ സ്ഥാനമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി തിങ്കളാഴ്ച വ ൈകീട്ട് പുറപ്പെടുവിച്ച ജാഗ്രത മുന്നറിയിപ്പിൽ അറിയിച്ചു.

കാറ്റിെൻറ ഭാഗമായുള്ള മഴമേഘങ്ങൾ തീരത്തുനിന്ന് 340 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്. തെക്കൻ ശർഖിയ, അൽ വുസ്ത തീരത്തേക്ക് സഞ്ചരിക്കുന്ന കാറ്റിന് മണിക്കൂറിൽ 60 കിലോമീറ്റർ മുതൽ 75 കിലോമീറ്റർ വരെയാണ് വേഗം. കരയിൽനിന്നുള്ള ചൂടുവായുവിെൻറ ഫലമായി ഒമാൻ തീരമെത്തുന്നതിനുമുമ്പ് കൊടുങ്കാറ്റിെൻറ ശക്തി ക്ഷയിക്കാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൊടുങ്കാറ്റിെൻറ നേരിട്ടുള്ള ആഘാതം ചൊവ്വാഴ്ച വൈകീട്ട് മുതൽ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയാണ് ഉണ്ടാവുക. മുപ്പത് മി.മീറ്റർ മുതൽ 60 മി.മീറ്റർ വരെ മഴയും ശക്തിയേറിയ കാറ്റും അനുഭവപ്പെടാനാണ് സാധ്യത. രണ്ട് ഗവർണറേറ്റുകളുടെ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ ആറുമീറ്റർ വരെ ഉയരാനിടയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിൽ കടലാക്രമണവും ഉണ്ടാകും.

ജനം ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണം. വാദികൾ മുറിച്ചുകടക്കരുത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ കടലിൽ പോവരുത്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അധികൃതർ അറിയിച്ചു. ‘ഹിക്ക’ ബുധനാഴ്ച രാവിലെ ഒമാൻ തീരത്ത് എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
ഹിക്ക കൊടുങ്കാറ്റ് തീരത്ത് എത്തുന്നതിന് മുമ്പ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യതയെന്ന് അക്യുവെതറിലെ മുതിർന്ന കാലാവസ്ഥ നിരീക്ഷകനായ ജേസൺ നിക്കോളാസ് പറഞ്ഞു. കാറ്റിെൻറ ഫലമായി ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ഒമാൻ തീരത്ത് വിവിധയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newshikka
News Summary - oman-hikka-gulf news
Next Story