Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅഞ്ചാംപനി...

അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ്: രണ്ടാംഘട്ടം സെപ്റ്റംബറിൽ

text_fields
bookmark_border
അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ്: രണ്ടാംഘട്ടം സെപ്റ്റംബറിൽ
cancel

മസ്കത്ത്: അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിെൻറ രണ്ടാംഘട്ടം സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 10 മുതൽ 16 വരെ മസ്കത്ത് അടക്കം ഒമ്പതു ഗവർണറേറ്റുകളിലായി നടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മേയ് മാസത്തിൽ നടന്ന ആദ്യഘട്ട കാമ്പയിനിൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലുള്ളവരാണ് കുത്തിവെപ്പിന് വിധേയരായത്. രോഗബാധ വർധിച്ച സാഹചര്യത്തിലാണ് എം.എം.ആർ വാക്സിനേഷനായുള്ള (അഞ്ചാം പനി, അഞ്ചാം പനിയുടെ വകഭേദമായ ജർമൻ മീസിൽസ്, മുണ്ടിനീര് എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെപ്പ്) ദേശീയ കാമ്പയിൻ ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു. പ്രത്യേക മരുന്നൊന്നും ഇൗ മൂന്നു രോഗങ്ങൾക്കും ലഭ്യമല്ല. വാക്സിനേഷനിലൂടെ രോഗത്തെ പ്രതിരോധിക്കുക മാത്രമാണ് ഏക പോംവഴി. രാജ്യത്ത് താമസക്കാരായ 20നും 35നുമിടയിൽ പ്രായമുള്ളവർ തൊട്ടടുത്ത ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലെത്തി കുത്തിവെപ്പിന് വിധേയരാകണം. 

കൂടുതൽ രോഗബാധകൾ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം 114 രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇൗ വർഷം ഇതുവരെ 44ലധികം കേസ് റിപ്പോർട്ട് െചയ്തിട്ടുണ്ട്. അയൽരാജ്യങ്ങളിൽനിന്നും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടയിടങ്ങളിൽനിന്നും ഒമാനിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതാണ്  രോഗബാധ കൂടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അയൽ രാജ്യങ്ങൾക്കുപുറമെ അമേരിക്കയിലും യൂറോപ്പിലും രോഗബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അഞ്ചാം പനി പകരാനുള്ള സാധ്യതകളെ കുറിച്ച മന്ത്രാലയത്തിെൻറ പഠനത്തിൽ 20നും 35നുമിടയിൽ പ്രായമുള്ളവർക്ക് രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്നതിെൻറ അടിസ്ഥാനത്തിലാണ് കുത്തിവെപ്പുമായി ആരോഗ്യമന്ത്രാലയം മുന്നിട്ടിറങ്ങിയത്. 

രണ്ടാംഘട്ട കുത്തിവെപ്പിെൻറ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രാലയം ഹെൽത്ത് അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദോഫാറിലും അൽവുസ്തയിലുമായി നടന്ന ആദ്യഘട്ടത്തിൽ നേരിട്ട വെല്ലുവിളികളും നേട്ടങ്ങളും യോഗം അവലോകനം ചെയ്യുകയും ചെയ്തു. രാജ്യത്തെ ആരോഗ്യസംവിധാനത്തിെൻറ ശേഷി വിളിച്ചോതുന്നതായിരുന്നു ആദ്യഘട്ട കാമ്പയിനെന്ന് യോഗം വിലയിരുത്തി. ആരോഗ്യപ്രവർത്തകരും പൗരൻമാരും മറ്റു താമസക്കാരും പരസ്പരം സഹകരിച്ചത് പദ്ധതിയുടെ വിജയം ഉറപ്പാക്കി. 

കഴിഞ്ഞ മേയ് 14 മുതൽ 20 വരെയായിരുന്നു ആദ്യഘട്ട കാമ്പയിൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾക്കിടയിലെ മികച്ച പ്രതികരണത്തിെൻറ അടിസ്ഥാനത്തിൽ തീയതി 27 വരെ നീട്ടി. രണ്ടാം ഘട്ടത്തിൽ എല്ലാ വിഭാഗം ആളുകളും സഹകരിച്ച് കാമ്പയിൻ വലിയ വിജയമാക്കി തീർക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. ഇതോടൊപ്പം, ഉൗഹാപോഹങ്ങൾക്ക് ചെവിെകാടുക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. കാമ്പയിനിെൻറ പ്രചാരണാർഥം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman healthgulf newsmalayalam news
News Summary - oman health-oman-gulfnews
Next Story