പുതിയ നിയമങ്ങൾ രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന് ഉണർവ് പകരും
text_fieldsമസ്കത്ത്: പുതിയ വിദേശനിക്ഷേപ നിയമം അടക്കമുള്ളവ രാജ്യത്തെ വിദേശനിക്ഷേപ അന്തരീ ക്ഷത്തിന് ഉണർവ് പകരുമെന്ന് വിലയിരുത്തൽ. രാജ്യത്തിെൻറ വികസനത്തിൽ സ്വകാര്യമേ ഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. ഇതുവഴി സ്വദേ ശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എല്ലാ മേഖലകളിലെയും നിക്ഷേപ ത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം ദേശീയ സമ്പദ്ഘടനയുടെ മത്സരക്ഷമത വർധിപ്പിക്കാനും പുതിയ നിയമങ്ങൾ വഴി സാധിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. വിദേശനിക്ഷേപ നിയമത്തിനു പുറമെ പാപ്പർ നിയമം, സർക്കാർ-സ്വകാര്യ പങ്കാളിത്തം, സ്വകാര്യവത്കരണ നിയമം, സ്വകാര്യവത്കരണ-പങ്കാളിത്ത പൊതു അതോറിറ്റി സ്ഥാപിക്കൽ തുടങ്ങിയവക്ക് അംഗീകാരം നൽകി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഉത്തരവ് പുറപ്പെടുവിച്ചത്.
വരാനിരിക്കുന്ന വെല്ലുവിളികൾ മുൻനിർത്തി കൃത്യമായ ഉൾക്കാഴ്ചയോടെയുള്ളതാണ് പുതിയ നിയമങ്ങളെന്ന് ധനകാര്യ മന്ത്രി ഡോ. ദാർവിഷ് ബിൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. രാജ്യത്തിെൻറ വളർച്ചക്കും സമ്പദ്ഘടനയുടെ ഭാവി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സ്വകാര്യവത്കരണവും പങ്കാളിത്തവും ആവശ്യമാണ്. നവോത്ഥാന കാലം മുതൽ സ്വകാര്യ മേഖലക്ക് പരമാവധി മുൻഗണനയാണ് രാജ്യം നൽകിവരുന്നത്. വിദേശ നിക്ഷേപകർക്ക് വിവിധ ആനുകൂല്യങ്ങളും അവരുടെ നിക്ഷേപത്തിന് മതിയായ ഉറപ്പും നൽകും. പദ്ധതികൾക്ക് ആവശ്യമായ നടപടിക്രമങ്ങൾ ലഘൂകരിച്ച് ദീർഘകാല പാട്ടത്തിന് നൽകുകയാകും ചെയ്യുക. ആറു മാസത്തിനുശേഷമാകും നിയമം നടപ്പിൽ വരുക. സ്വകാര്യവത്കരണ-പങ്കാളിത്ത അതോറിറ്റിയുടെ രൂപവത്കരണം സ്വകാര്യ മേഖലയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സ്വകാര്യവത്കരണത്തിനും പങ്കാളിത്തത്തിനുമുള്ള നടപടികൾക്ക് വേഗം വർധിപ്പിക്കുകയും അതുവഴി പൊതുബജറ്റിെൻറ ഭാരം കുറക്കുകയുമാണ്. കൂടുതൽ കാര്യക്ഷമമായ രീതിയിൽ തീരുമാനങ്ങളെടുക്കുന്നതിനായി അതോറിറ്റിക്ക് കൃത്യമായ സംവിധാനങ്ങൾ ഉണ്ടാകുമെന്നും ഡോ. ദാർവിഷ് ബിൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. രാജ്യത്ത് നിക്ഷേപത്തിെൻറ പുതിയ ചക്രവാളങ്ങൾ തുറക്കാൻ പുതിയ വിദേശ നിക്ഷേപ നിയമം സഹായകരമാകുമെന്ന് വ്യവസായ വാണിജ്യ മന്ത്രിയും സുപ്രീം പ്ലാനിങ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഡോ. അലി ബിൻ മസൂദ് അൽ സുനൈദി പറഞ്ഞു. സർക്കാർ-സ്വകാര്യ സംയുക്ത ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വർധിക്കാൻ ഇത് സഹായകരമാകും. പാപ്പർ നിയമമാകെട്ട തങ്ങളുെടതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കമ്പനികൾക്ക് പ്രവർത്തനം സുഗമമായി അവസാനിപ്പിക്കാൻ സഹായിക്കുന്നതാണ്. കൃത്യമായ മാനദണ്ഡങ്ങളോടെയും നിയന്ത്രണങ്ങളോടെയുമാകും നിയമം നടപ്പിൽവരുത്തുക. പുതിയ നിയമങ്ങൾ അന്താരാഷ്ട്ര ബിസിനസ് സൗഹൃദ സൂചികയിൽ രാജ്യത്തിെൻറ റാങ്കിങ് ഉയർത്തുമെന്നും മന്ത്രി പ്രത്യാശിച്ചു. വിദേശനിക്ഷേപ, പാപ്പർ നിയമത്തിലെ വിവിധ ഭാഗങ്ങളെ കുറിച്ച് വരുന്നമാസങ്ങളിൽ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുമായും ചേംബറുമായുമെല്ലാം ചേർന്ന് വർക്ക്ഷോപ്പുകളും മറ്റും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ അടക്കം സ്വകാര്യ മേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ-സ്വകാര്യ പങ്കാളിത്ത നിയമത്തിെൻറ ലക്ഷ്യം. രാജ്യത്തിെൻറ വരുമാന വൈവിധ്യവത്കരണത്തിലേക്ക് പൊതുസേവനങ്ങളുടെ വിഹിതം വർധിപ്പിക്കുകയും ലക്ഷ്യമാണ്. പൊതുസേവനങ്ങളുടെ നിലവാരം വർധിപ്പിച്ചും പ്രവർത്തനച്ചെലവ് കുറച്ചും പൊതുബജറ്റിെൻറ ഭാരം കുറക്കുകയെന്നതും നിയമം വിഭാവന ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.