Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ തീരങ്ങളിൽ...

ഒമാൻ തീരങ്ങളിൽ തിങ്കളാഴ്ചയും ഭീമൻ തിരമാലകൾ

text_fields
bookmark_border
ഒമാൻ തീരങ്ങളിൽ തിങ്കളാഴ്ചയും ഭീമൻ തിരമാലകൾ
cancel
camera_alt??????????? ??????????????? ?????????????????? ?????????????

മസ്കത്ത്: ഒമാൻ തീരങ്ങളിൽ തിങ്കളാഴ്ചയും ഭീമൻ തിരമാലകൾ ആഞ്ഞടിച്ചു. സ്വെൽ വേവ് സ് അഥവാ കള്ളക്കടൽ പ്രതിഭാസത്തിെൻറ ഭാഗമായാണ് തിരമാലകൾ രൂപപ്പെട്ടത്. മുസന്ദം, വടക്കൻ ബാത്തിന തീരമേഖലകളിൽ മറ്റിടങ്ങളെ അപേക്ഷിച്ച് ശക്തമായ തിരമാലകളാണ് അടിച്ചത്. തിങ്കളാഴ്ച അനുഭവപ്പെട്ട തിരമാലകൾ ‘വായു’ കാറ്റിെൻറ ഫലമല്ലെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുന്ന ‘വായു’വിെൻറ ശക്തി കുറഞ്ഞതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയും ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്.


49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ സുനൈനയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇബ്രിയിൽ 48 ഡിഗ്രിയും ഗാബ, ഉമ്മു സമായെം, ഹൈമ, മഖ്ഷെൻ, ബുറൈമി എന്നിവിടങ്ങളിൽ 47 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. സമാഇൗൽ, ദിമ അൽ വാതായേൻ, മുഖൈസിന എന്നിവിടങ്ങളിൽ 46 ഡിഗ്രിയായിരുന്നു ചൂട്. അതേസമയം മസ്കത്തിൽ 37 ഡിഗ്രി മാത്രമായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. അന്തരീക്ഷത്തിലെ ഉയർന്ന ഇൗർപ്പത്തിെൻറ സാന്നിധ്യമാണ് താപനില കുറയാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. 40 മുതൽ 90 ശതമാനംവരെയാണ് മസ്കത്തിലെ അന്തരീക്ഷത്തിൽ ഇൗർപ്പത്തിെൻറ അളവ്. സലാലയിൽ ഇത് 80 മുതൽ 90 ശതമാനം വരെയാണ്. ഇന്ന് ദാഖിലിയ, ശർഖിയ ഗവർണേററ്റുകളിലാകും ഉയർന്ന ചൂട് അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oman-gulf news
Next Story