Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്യാർ...

ക്യാർ ശക്തിയാർജിക്കുന്നു; കാറ്റ് ഒമാൻ തീരത്തുനിന്ന് 1350 കിലോമീറ്റർ അകലെ

text_fields
bookmark_border
ക്യാർ ശക്തിയാർജിക്കുന്നു;  കാറ്റ് ഒമാൻ തീരത്തുനിന്ന് 1350 കിലോമീറ്റർ അകലെ
cancel

മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലി കൊടുങ്കാറ്റ് കൂടുതൽ ശക്തിയാർജി ക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാറ്റഗറി രണ്ട് വിഭാഗത ്തിലുള്ള ചുഴലി കൊടുങ്കാറ്റായി ഇത് മാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജിക്കുമെന്നും കാലാവസ്ഥ കേന്ദ്രം ശനിയാഴ്ച രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ മധ്യ അറബിക്കടൽ ഭാഗത്തേക്കാണ് കാറ്റിെൻറ സഞ്ചാരം. ഇന്ത്യൻ തീരത്തുനിന്ന് 350 കിലോമീറ്ററും ഒമാനിലെ റാസ് അൽ മദ്റക്ക തീരത്തുനിന്ന് 1350 കിലോമീറ്റർ അകലെയുമാണ് ചുഴലി കൊടുങ്കാറ്റിെൻറ സ്ഥാനം. അടുത്ത നാല് ദിവസത്തേക്ക് കാറ്റിെൻറ നേരിട്ടുള്ള ആഘാതം ഒമാൻ തീരത്ത് അനുഭവപ്പെടുകയില്ലെന്നും കാലാവസ്ഥ കേന്ദ്രത്തിെൻറ അറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കൻ ശർഖിയ, അൽ വുസ്ത തീരങ്ങളിൽ കടൽ പൊതുവെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ രണ്ട് മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. ചുഴലി കൊടുങ്കാറ്റ് പശ്ചിമേഷ്യയുടെ ഭാഗത്തേക്കാണ് നീങ്ങുന്നത് എന്നതിനാൽ അടുത്ത നാല് ദിവസത്തേക്ക് കടലിൽ പോകുന്നത് ഒഴിവാക്കണം. അത്യാവശ്യക്കാർ മാത്രമേ കടലിൽ പോകാൻ പാടുള്ളൂവെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിെൻറ വേഗതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ മണിക്കൂറിൽ 200 കി.മീ. വരെ പരമാവധി വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറാനിടയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അടുത്ത അഞ്ചുദിവസം സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇൗയാഴ്ച അവസാനത്തോടെ കാറ്റ് ഒമാൻ-യമൻ തീരങ്ങൾക്ക് ഭീഷണിയുയർത്താൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-gulf news-oman news
Next Story