Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യവസായ കർമപദ്ധതിയുടെ...

വ്യവസായ കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം

text_fields
bookmark_border
വ്യവസായ കർമപദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം
cancel

മസ്കത്ത്: എണ്ണയിതര സമ്പദ്വ്യവസ്ഥയുടെ ഗതിവേഗത്തിന് ഉൗർജം പകരാൻ ലക്ഷ്യമി ട്ടുള്ള വ്യവസായ കർമപദ്ധതിയുടെ (ഇൻഡസ്ട്രിയൽ സ്ട്രാറ്റജി 2040) രണ്ടാം ഘട്ടത്തിന് തു ടക്കമായതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. പദ്ധതി വിജയകരമായി നടപ്പിലാക ്കുന്നതിനുള്ള നയങ്ങളും രീതികളും ആവിഷ്കരിക്കുകയാണ് ഇൗ ഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്ന് വ്യവസായ -വാണിജ്യ മന്ത്രാലയം സെക്രട്ടറി ജനറൽ സാലിം അൽ സാഹിബ് പറഞ്ഞു. െഎക്യരാഷ്ട്ര സഭയുടെ വ്യവസായ വികസന വിഭാഗവുമായി (യു.എൻ.െഎ.ഡി.ഒ) ചേർന്നാകും പ്രവർത്തിക്കുക.

ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചതായി സാലിം അൽ സാഹിബ് പറഞ്ഞു. വ്യവസായ മേഖലയുടെ രൂപരേഖ തയാറാക്കുന്നതിന് ഒപ്പം ഉയർന്ന സാേങ്കതിക സംവിധാനവും മൂലധനവും വിഭവങ്ങളും അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലെ സർക്കാർ മുൻഗണനകൾ തീരുമാനിക്കലുമാണ് ആദ്യഘട്ടത്തിൽ നടന്നത്.

രണ്ടാംഘട്ടത്തിൽ മുൻഗണനാ പദ്ധതികളടക്കം കൈവരിക്കേണ്ട സമയപരിധിയടക്കം തയാറാക്കുമെന്നും സാലിം അൽ സാഹിബ് പറഞ്ഞു. ഇൻഡസ്ട്രിയൽ സ്ട്രാറ്റജി 2040 ലക്ഷ്യം കൈവരിക്കുന്നതിനായി ഉൽപാദന മേഖലയിൽ ആവശ്യമായ നിക്ഷേപം വിലയിരുത്തുകയാണ് ആദ്യം ചെയ്യുക. ഇതുവഴി ഉൽപാദന മേഖലയിൽ സ്വകാര്യമേഖലയുടെ നിക്ഷേപം എത്രത്തോളം ആവശ്യമുണ്ട് എന്നതിനെ കുറിച്ച് ധാരണയിലെത്താൻ സാധിക്കും. ഇൗ വിലയിരുത്തലിന് ശേഷമാകും ഉൽപാദന മേഖലയിൽ വരുത്തേണ്ട നയം മാറ്റങ്ങളെ കുറിച്ച് വിശകലനം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യുക. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കൽ, ധനലഭ്യത, നികുതിയിളവ് തുടങ്ങിയ മേഖലകളും നയരൂപവത്കരണത്തിെൻറ പരിധിയിൽ ഉൾപ്പെടും. തൊഴിലാളികളുടെ തൊഴിൽ മികവ് നാലാം വ്യവസായ വിപ്ലവത്തിന് അനുഗുണമായ രീതിയിൽ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പദ്ധതികളും സംഘടിപ്പിക്കുമെന്ന് മന്ത്രാലയം സെക്രട്ടറി ജനറൽ പറഞ്ഞു.

ഉൽപാദന മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ വർധിപ്പിക്കുന്നതിൽ സർക്കാർ മന്ത്രാലയങ്ങളും വിവിധ ഒാഫിസുകളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതും ഇൗ ഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. ഒാരോ വകുപ്പുകളുടെയും ഒാഫിസുകളുടെയും പങ്കാളിത്തവും ചുമതലകളും കൃത്യമായി നിർവചിക്കുന്നതിന് ഒപ്പം ഇതുസംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും തയാറാക്കുകയും ചെയ്യും. നയങ്ങളുടെയും പദ്ധതികളുടെയും ആദ്യഘട്ട കരടുരൂപം തയാറായ ശേഷം ബന്ധപ്പെട്ട അധികൃതരും കക്ഷികളുമായി കൂടുതൽ കൂടിയാലോചനകളും യോഗങ്ങളും ഉണ്ടാകുമെന്നും അൽ സാഹിബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam news
News Summary - oman-gulf news-malayalam news
Next Story