Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതണൽ ജീവകാരുണ്യ...

തണൽ ജീവകാരുണ്യ പുരസ്കാരം  ഡോ. മാത്യുസ് മാർ സേവേറിയോസിന് സമ്മാനിച്ചു

text_fields
bookmark_border
തണൽ ജീവകാരുണ്യ പുരസ്കാരം  ഡോ. മാത്യുസ് മാർ സേവേറിയോസിന് സമ്മാനിച്ചു
cancel

മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ഈ വർഷത്തെ മാർ തേവോദോസ്യോസ് തണൽ ജീവകാരുണ്യ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭ  കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യുസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തക്ക് സമ്മാനിച്ചു. ഇടവക ഈ വർഷം നടപ്പാക്കിയ തണൽ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയുടെ സമാപന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. 
റൂവി സെൻറ്. തോമസ് ചർച്ചിൽ നടന്ന സമ്മേളനത്തിൽ സഭയുടെ അഹ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മുഖ്യപ്രഭാഷണം നടത്തി.
 അഗതികൾക്കും അശരണർക്കും നിരാശ്രയർക്കും കാരുണ്യമേകാൻ പതിനഞ്ചോളം ജീവകാരുണ്യ പ്രസ്ഥാനങ്ങളാണ് ഡോ. സേവേറിയോസ് നടത്തുന്നത്. കൂടാതെ, വിവിധ ജീവകാരുണ്യ സ്ഥാപനങ്ങൾക്കും നേതൃത്വം വഹിക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്നും മാർ യൂലിയോസ്‌ പറഞ്ഞു. 
നാം ആർജിക്കുന്ന സമ്പത്ത് സമസൃഷ്ടികൾക്കുകൂടി പങ്കുവെക്കപ്പെടേണ്ടതാണെന്ന് പുരസ്‌കാരം സ്വീകരിച്ച ഡോ. മാത്യുസ് മാർ സേവേറിയോസ് പറഞ്ഞു.
 ഇടവക വികാരി ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റി ബിജു ജോർജ് തണൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേറ്റ് വികാരി ഫാ. കുറിയാക്കോസ് വർഗീസ്, സെക്രട്ടറി ബെൻസൺ സ്കറിയ എന്നിവർ സംസാരിച്ചു.
 ‘കാരുണ്യത്തിെൻറ തൂവൽസ്പർശം’ എന്ന പേരിൽ ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കിയ ‘ഹൃദയ ശസ്ത്രക്രിയാ സഹായ പദ്ധതിയിലൂടെ ഹൃദയവൈകല്യമുള്ള അമ്പതിലധികം കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായമെത്തിച്ചു.
കൂടാതെ ചികിത്സാ സഹായം, ഭവന നിർമാണം, വിവാഹ, വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികൾക്ക് സഹായം നൽകിയതായും ഭാരവാഹികൾ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman events
Next Story