Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ആദ്യ ഡ്രൈ...

ഒമാനിലെ ആദ്യ ഡ്രൈ പോർട്ടിെൻറ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

text_fields
bookmark_border
ഒമാനിലെ ആദ്യ ഡ്രൈ പോർട്ടിെൻറ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
cancel
camera_alt???? ??????????????? ?????????

മസ്കത്ത്: ബർക്കക്ക് സമീപം നിർമിക്കുന്ന കസിയാൻ സാമ്പത്തിക നഗരത്തിലെ സുപ്രധാന പദ്ധതിയായ ഡ്രൈ പോർട്ടിെൻറ (കരയിലെ തുറമുഖം) രൂപരേഖ തയാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഒമാനിലെ ആദ്യകരയിലെ തുറമുഖമാണ് കസിയാനിൽ വരുന്നത്. തുറമുഖങ്ങളുടെയും ടെർമിനലുകളുടെയും പ്രവർത്തന-കൈകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനമായ ‘മറാഫി’യുടെ നേതൃത്വത്തിലാണ് മാസ്റ്റർപ്ലാൻ തയാറാക്കുന്നത്. ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സ് ഗ്രൂപ്പിെൻറ (അസിയാദ്) ഉപസ്ഥാപനമാണ് മറാഫി. ഒമാനിലെ ഏറ്റവും വലിയ സർക്കാർ-സ്വകാര്യ സംരംഭമായ കസിയാൻ സാമ്പത്തിക നഗരത്തിെൻറ ആദ്യഘട്ടത്തിെൻറ ഭാഗമായാണ് ഡ്രൈ പോർട്ട് നിർമിക്കുന്നത്. തുറമുഖത്തിെൻറ ഒാപറേറ്ററായി മറാഫിയെ തെരഞ്ഞെടുത്തുള്ള ധാരണപത്രത്തിൽ നേരത്തേ ഒപ്പുവെച്ചതായി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഖാലിദ് അവധ് അൽ ബലൂഷി പറഞ്ഞു. മാസ്റ്റർ പ്ലാൻ തയാറാക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ  അന്തിമ രൂപമാകും. ഇതിനു ശേഷം അന്തിമ കരാർ ഒപ്പുെവക്കുമെന്നും സി.ഇ.ഒ പറഞ്ഞു.

ഡ്രൈ പോർട്ടിെൻറ വരവ് രാജ്യത്തെ ചരക്കുഗതാഗത മേഖലയുടെ കുതിപ്പിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സുഹാർ തുറമുഖവുമായും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആസൂത്രണം ചെയ്യുന്ന സാമ്പത്തിക മേഖലകളുമായും റോഡ് മാർഗം (ഭാവിയിൽ റെയിൽ മാർഗവും) ബന്ധിപ്പിച്ചുള്ള ടെർമിനലാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. ൈഡ്ര പോർട്ടിന് പുറമെ, ഇൻറർമോഡൽ ടെർമിനൽ എന്നും ഇതും അറിയപ്പെടാറുണ്ട്. തുറമുഖത്തേക്കും തിരിച്ചും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുമുള്ള ട്രാൻസ്ഷിപ്മെൻറ് കാർഗോകളുടെ ഇടത്താവളമായി ഇവിടം മാറും.
സാധനങ്ങളുടെ ശേഖരണത്തിനുള്ള സൗകര്യം, ട്രെയിലറുകളുടെയും മറ്റും അറ്റകുറ്റപ്പണിക്കുള്ള സംവിധാനം, കസ്റ്റംസ് ക്ലിയറൻസ് സേവനം എന്നിവയും ഇവിടെയുണ്ടാകും. കേന്ദ്രീകൃത വിതരണ സംവിധാനമായി ഇവിടം പ്രവർത്തിക്കുന്നതോടെ കയറ്റുമതിയിലും ഇറക്കുമതിയിലും വേഗം ഉണ്ടാവുകയും ചെയ്യും. കോൾഡ് സ്റ്റോറേജ്, അസംബ്ലി ആൻഡ് ഡിസ്ട്രിബ്യൂഷൻ, ബൾക്ക് ഹാൻഡ്ലിങ് തുടങ്ങിയ മേഖലകളിൽ നിരവധി അവസരങ്ങളും ഡ്രൈ പോർട്ട് തുറന്നുതരും. സാമ്പത്തിക നഗരപദ്ധതിക്ക് ബിസിനസുകാരിൽനിന്നും നിക്ഷേപകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsdry port
News Summary - oman-dry port-oman-gulf news
Next Story