Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ക്രൂഡോയിൽ...

ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും

text_fields
bookmark_border
ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും
cancel

മസ്കത്ത്: ഒമാൻ ക്രൂഡോയിൽ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തിയേക്കും. ജൂൺ മാസത്തോടെ 15 ശതമാനത്തി​െൻറകൂടി കുറവുവരുത്താനാണ് ആലോചനയെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. ഒപെക് അംഗങ്ങളായ എണ്ണയുൽപാദന രാഷ്ട്രങ്ങളുമായി ഉൽപാദന നിയന്ത്രണം സംബന്ധിച്ച കരാറിന് പുറമെ സൊഹാർ റിഫൈനറിയിലേക്ക് അധിക എണ്ണ ആവശ്യമായിവരുന്നത് കണക്കിലെടുത്തുമാണ് ഇൗ കുറവുവരുത്താൻ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ഉപഭോക്താക്കളെ അറിയിച്ചതായും റിപ്പോർട്ട് പറയുന്നു. 
ഒമാൻ കയറ്റുമതിയിൽ വീണ്ടും കുറവുവരുത്തുന്ന പക്ഷം അത് ചൈനയെ ആയിരിക്കും കൂടുതൽ ബാധിക്കുക. ഒമാനി ക്രൂഡി​െൻറ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ശതകോടി ഡോളർ ചെലവിട്ടുള്ള സൊഹാർ റിഫൈനറിയുടെ വിപുലീകരണ ജോലികൾ കഴിഞ്ഞ മാസം പകുതിയോടെയാണ് പൂർത്തീകരിച്ചത്. വിപുലീകരണത്തി​െൻറ ഭാഗമായി നിർമിച്ച പ്ലാൻറുകൾകൂടി പ്രവർത്തനമാരംഭിക്കുന്നതോടെ സൊഹാർ റിഫൈനറിക്ക് അധിക എണ്ണ വേണ്ടിവരുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി കഴിഞ്ഞ ഒക്േടാബറിൽ അറിയിച്ചിരുന്നു. 
കയറ്റുമതി പ്രതിദിനം അമ്പതിനായിരം ബാരൽ എന്ന നിലവാരത്തിലേക്ക് താഴാനിടയുണ്ടെന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം. അതേസമയം, റിപ്പോർട്ട് സംബന്ധിച്ച് ഒമാൻ എണ്ണ, പ്രകൃതിവാതക മന്ത്രാലയത്തി​െൻറ പ്രതികരണം ലഭ്യമല്ല. ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഒമാൻ ക്രൂഡോയിൽ ഉൽപാദനം കുറച്ചിരുന്നു. ഒരു ദശലക്ഷം ബാരലിന് മുകളിലായിരുന്ന പ്രതിദിന ഉൽപാദനം 9.65 ലക്ഷം ബാരലായാണ് കുറഞ്ഞത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman crudeoil
Next Story