Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ക്രിക്കറ്റ്...

ഒമാൻ ക്രിക്കറ്റ് ലീഗ്: സവാവി പവർടെക്കിന് തുടർച്ചയായ അഞ്ചാം ജയം

text_fields
bookmark_border
ഒമാൻ ക്രിക്കറ്റ് ലീഗ്: സവാവി പവർടെക്കിന് തുടർച്ചയായ അഞ്ചാം ജയം
cancel
camera_alt

സവാവിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മനോജ് താമരത്തും നിഷാദും

മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ എ ഡിവിഷൻ മത്സരത്തിൽ സവാവി പവർടെക്കിന് തുടർച്ചയായ അഞ്ചാം ജയം. അവത്താത്‌ ഇൻറർനാഷനൽ ക്രിക്കറ്റ് ടീമിനെയാണ്‌ പവർടെക് തോൽപിച്ചത്. ടോസ്‌ നേടിയ അവത്താത് ബൗളിങ് ആണ് തിരഞ്ഞെടുത്തത്. 49.3 ഓവറിൽ 219 റൺസെടുത്ത് സവാവി ഒാൾഒൗട്ടായി. മധ്യനിര ബാറ്റ്സ്മാന്മാരായ സജീവ് താമരത്തിെൻറയും കെ.എസ്. നിഷാദിെൻറയും മികച്ച ബാറ്റിങ് കൂട്ടുകെട്ടാണ് സവാവിക്ക് കുഴപ്പമില്ലാത്ത സ്കോർ സമ്മാനിച്ചത്. സജീവ് താമരത്ത് 61 റൺസും കെ.എസ്. നിഷാദ് 51 റൺസും എടുത്തു. സി.വി. വിജേഷ് 31 റൺസും മോഹൻകുമാർ 28 റൺസുമെടുത്തു. അവത്താത് ടീമിനുവേണ്ടി മുഹമ്മദ് ഇർഫാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ അരുൺ പുഷ്പനും പരമേശ്വരനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അവത്താത് ടീമിന് 165 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിജയ് അനന്തിെൻറയും (29), ബിജു ജോയലിെൻറയും (20) ചെറുത്തുനിൽപാണ് അവത്താതിനെ വൻ പരാജയത്തിൽനിന്നു കരകയറ്റിയത്‌. നിഷാദ് മൂന്ന് വിക്കറ്റും പ്രഭയും സുഹൈലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഓൾറൗണ്ടർ മികവു കാണിച്ച കെ.എസ്. നിഷാദാണ് മാൻ ഓഫ്‌ ദ മാച്ച്. തുടർച്ചയായ രണ്ടാം തോൽവിയോടെ ടീം അവത്താത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോൽവിയറിയാത്ത പവർടെക്കാണ് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman cricketvictory
Next Story