Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്...

ഒമാനിൽ കോവിഡ് ഭേദമായവരുടെ എണ്ണം 57 ആയി -ആരോഗ്യ മന്ത്രി

text_fields
bookmark_border
ഒമാനിൽ കോവിഡ് ഭേദമായവരുടെ എണ്ണം 57 ആയി -ആരോഗ്യ മന്ത്രി
cancel
camera_alt??????? ??????? ???????? ?? ????? ??????? ???????????? ??????????????

മസ്കത്ത്: ഒമാനിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർധനവ്. 57 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മ ന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ പ റഞ്ഞു. 21 പേരിൽ കൂടി പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 231 ആയി. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. ഒമാനിൽ രോഗ മുക്തി നേടിയവരുടെ നിരക്ക് 26.2 ശതമാനമാണെന്നും ആരോഗ്യ മന്ത്രി പ റഞ്ഞു.


അന്വേഷണത്തിൽ കോവിഡിെൻറ പ്രഭവ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനാലാണ് മത്ര വിലായത്ത് അടച്ചിടാൻ തീരുമാനിച്ചത്. സാമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് ഇൗ തീരുമാനം കൈകൊണ്ടതെന്നും ആരോഗ്യ മന്ത്രാലയം ആസ്ഥാനത്ത് സുപ്രീം കമ്മിറ്റി അംഗങ്ങൾക്ക് ഒപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഏതെങ്കിലും വിലായത്തിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന പക്ഷം അവയും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് സംബന്ധിച്ച അവബോധം വളർത്തുന്നത് വ്യാജ പ്രചരണങ്ങൾക്കെതിരെ പോരാടുന്നതിനും മാധ്യമങ്ങൾക്ക് വലിയ പങ്കാണ് നിർവഹിക്കാനുള്ളത്. ഒൗദ്യോഗിക സ്രോതസുകളിൽ നിന്നല്ലാതെയുള്ള രോഗ ബാധ സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

രോഗബാധിതരിൽ 20 ശതമാനം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. 80 ശതമാനം പേർക്കും ലഘുവായ രോഗാവസ്ഥകൾ മാത്രമാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും പുകവലിക്കാരിലെ രോഗ പകർച്ചാ നിരക്ക് കൂടുതലാണ്. സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് രോഗം പടരാൻ സാധ്യത കൂടുതലുള്ളതും. ഒമാനിൽ വൈറസ് ബാധയേറ്റവരിൽ 53 ശതമാനം പേർ പുരുഷന്മാരും 47 ശതമാനം പേർ സ്ത്രീകളുമാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിച്ചാൽ രോഗപകർച്ചയുടെ നിരക്ക് 60 ശതമാനം കുറക്കാൻ കഴിയുമെന്നും ഡോ.സഇൗദി പറഞ്ഞു.

രോഗ വ്യാപനത്തിെൻറ നിരക്ക് ഉയരുകയാണ്. വ്യാപകമായി പൊട്ടിപ്പുറപ്പെടുന്ന പക്ഷം ഒമാനിലെ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളിലെ കിടക്കകൾ മതിയാകാതെ വരും അതിനാൽ രോഗം നിയന്ത്രിക്കാനുള്ള നടപടികളിൽ എല്ലാവരും ഒരുമിച്ച് പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5380 പേരെ പരിശോധനക്ക് വിധേയമാക്കി. ഒമാനിലേക്ക് വരുന്ന എല്ലാവരും അവർക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിൽ കൂടി സമ്പർക്ക വിലക്ക് പാലിക്കാൻ നിർബന്ധിതരാണെന്നും മന്ത്രി പറഞ്ഞു. ചില രാജ്യങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഒമാനോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഒമാനിൽ ആവശ്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിെൻറ ഒന്നാം നിരയിലുള്ളത് ആരോഗ്യ പ്രവർത്തകരാണ്. അതിനാൽ അവർക്ക് നന്ദിയർപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - oman covid recovery-gulf news
Next Story