ഇന്ന് 48ാം നവോത്ഥാന ദിനം; അഭിമാന നിറവിൽ ഒമാൻ
text_fieldsമസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാൻ ഇന്ന് 48ാമത് നവോത്ഥാന ദിനം ആഘോഷിക്കും. സുൽത്താൻ ഖാബൂസ് ബിൻ സഈദിെൻറ നായകത്വത്തിൽ രാജ്യം സുരക്ഷയും സമാധാനവും വളർച്ചയും സമുന്നതിയും ഐശ്വര്യവും നേടിയതിെൻറ വാർഷികദിനമാണ് ഇന്ന്. രാജ്യത്തെ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിച്ചതിന് ഒമാൻ ഭരണാധികാരിക്ക് രാജ്യവും ജനങ്ങളും കൃതജ്ഞതയും കൂറും പ്രകടിപ്പിക്കുകയാണ്. നവോത്ഥാന ദിനത്തിെൻറ ഭാഗമായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സുൽത്താന് നിരവധി ആശംസാ സന്ദേശങ്ങൾ ലഭിച്ചു. വിവിധ രാഷ്ട്ര നായകരും ആശംസകൾ നേർന്നു. നവോത്ഥാന ദിനത്തിെൻറ ഭാഗമായി ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രിയ ഭരണാധികാരി രാജ്യത്തിന് നൽകിയ സംഭാവനകളുടെ ഓർമ പുതുക്കൽ കൂടിയാണിത്. 1970 ജൂലൈ 23നാണ് ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് സുൽത്താൻ ഖാബൂസ് തുടക്കമിട്ടത്.
നവോത്ഥാനത്തിെൻറ തുടക്കം മുതൽക്കേ രാജ്യത്തിെൻറ ഐക്യത്തിനും ഭദ്രതക്കും സുൽത്താൻ വലിയ പ്രാധാന്യം നൽകിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന പുതിയ കാലത്തിന് അനുയോജ്യമായ കർമപദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തുവന്നത്. രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താനും എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഒമാെൻറ പ്രതാപത്തിന് പുത്തൻ ഉണർവ് നൽകുന്നതിനൊപ്പം സാംസ്കാരികരംഗത്ത് മേഖലയിലും ലോകത്തും ഒമാെൻറ പങ്കാളിത്തം ഉറപ്പാക്കുന്നതിലുള്ള പ്രവർത്തനങ്ങളിലും സുൽത്താൻ ഖാബൂസ് ശ്രദ്ധയൂന്നി.
രാജ്യത്തെ പൗരന്മാരെ വിലമതിക്കാൻ കഴിയാത്ത സ്വത്തായാണ് അവരുടെ പ്രിയ ഭരണാധികാരി എന്നും കണക്കിലെടുത്തിരുന്നത്. അവരുടെ കഴിവുകൾ വികസിപ്പിക്കാനും രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സ്വന്തം പൗരന്മാരുടെ ജീവിത സൗകര്യങ്ങൾ വർധിപ്പിക്കുന്നതടക്കം ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് രാജ്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. രാജ്യപുരോഗതിയിൽ പങ്കാളികളാവാനും സംഭാവനകൾ നൽകാനും ഒമാൻ ഭരണാധികാരി പ്രജകളോട് അധികാരമേറ്റെടുത്ത നാൾ മുതൽ ആവശ്യപ്പെടാറുണ്ട്. ആധുനിക സംസ്കാരത്തിെൻറ എല്ലാ ഗുണഫലങ്ങളും ഉൾക്കൊള്ളുന്ന നവീന ഒമാനാണ് നമ്മുടെ ലക്ഷ്യമെന്നും സുൽത്താൻ ജനങ്ങളെ ഓർമിപ്പിച്ചിരുന്നു. നമ്മുടെ ഭരണനേട്ടങ്ങൾ വരുംതലമുറയും ചരിത്രവുമാണ് വിലയിരുത്തുകയെന്നും ക്ഷമയോടെ വെല്ലുവിളികൾ നേരിടണമെന്നും സുൽത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സായുധസേനാ സുപ്രീം കമാൻഡർ കൂടിയായ സുൽത്താൻ രാജ്യത്തെ വിവിധ സേനാ വിഭാഗങ്ങളുടെ കഴിവും ശേഷിയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ സേനാ,സുരക്ഷാ വിഭാഗങ്ങളെയും സിവിൽ സ്ഥാപനങ്ങളെയും പെങ്കടുപ്പിച്ച് ജോയൻറ് എഫർട് 10 എന്ന പേരിൽ സംയുക്ത പരിശീലനം നടന്നിരുന്നു. തുടർന്ന് അൽ ഷുമൂഖ് രണ്ട് എന്ന സൈനിക പ്രദർശനവും നടന്നു. ഒക്ടോബറിൽ ഒമാൻ-ബ്രിട്ടൻ സംയുക്ത സേനാ പരിശീലനമായ സ്വിഫ്റ്റ് സോഡ് മൂന്ന് നടക്കും. ചെറുകിട പടക്കോപ്പുകൾ നിർമിക്കുന്ന ഒമാനിലെ ആദ്യ ഫാക്ടറി സമാഇൗലിൽ കഴിഞ്ഞവർഷം മേയിൽ ആരംഭിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച സുൽത്താൻ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ കൈക്കൊള്ളുന്ന നടപടികളെ അഭിനന്ദിച്ചിരുന്നു. ജനങ്ങൾക്ക് നൽകുന്ന അടിസ്ഥാന സേവനങ്ങളെ ബാധിക്കാതെ രാഷ്ട്രത്തിെൻറ സമഗ്രമായ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സഹായകരമാകുന്നതാണ് ഇൗ നയങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിനെ പ്രശംസിച്ച സുൽത്താൻ വികസന പദ്ധതികളെ ലക്ഷ്യത്തിലെത്തിക്കുന്നതിൽ ജനങ്ങൾ നൽകുന്ന സഹകരണത്തെയും അനുമോദിച്ചു.
വികസന പദ്ധതികൾക്കൊപ്പം സാമൂഹിക സംരക്ഷണത്തിനും സമൂഹത്തിലെ ദുർബലർക്ക് ആശ്വാസമെത്തിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ധന സബ്സിഡി പരിധി ഉയർത്തിയത് ഇൗ ദിശയിലെ ശ്രദ്ധേയ ചുവടുവെപ്പാണ്. 600 റിയാലായിരുന്ന പരിധി അടുത്ത ആഗസ്റ്റ് ഒന്നുമുതൽ 950 റിയാലായാണ് ഉയർത്തിയത്.
സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പദ്ധതി പൂർത്തീകരിക്കാൻ ഉദ്ദേശിച്ചതിന് ഒരുമാസം മുേമ്പ ലക്ഷ്യം പിന്നിട്ടിരുന്നു. ജൂലൈ 11 വരെയുള്ള കണക്കനുസരിച്ച് 33,230 സ്വദേശികൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി തൊഴിൽ ലഭിച്ചത്.
ദേശീയ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തൻഫീദ്’ ശോഭനമായ ഭാവി മുൻനിർത്തിയുള്ള സുപ്രധാന പദ്ധതിയാണ്. കഴിഞ്ഞവർഷം നടപ്പാക്കിയ വിവിധ പദ്ധതികളുടെ റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസന മേഖലയിലും വലിയ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പുതിയ മസ്കത്ത് വിമാനത്താവളം പ്രവർത്തനമാരംഭിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യം ഇതുവരെ കൈവരിച്ച സുപ്രധാന നേട്ടമാണിത്. ടൂറിസം മേഖലയിലെ വളർച്ചക്കും ദേശീയ സമ്പദ്ഘടനയിലെ ഉണർവിനും പുതിയ വിമാനത്താവളം സഹായകരമാകും. പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. ബാത്തിന എക്സ്പ്രസ്വേയാണ് പൂർത്തിയായ മറ്റൊരു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ റോഡുപദ്ധതിയാണ് ഇത്. മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹൽബാനിൽനിന്ന് തുടങ്ങി ഷിനാസ് വരെ നീളുന്ന ബാത്തിന എക്സ്പ്രസ്വേ ദുബൈയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറക്കാൻ സഹായകരമാകും.
ആരുടെയും പക്ഷംപിടിക്കാതെ മധ്യമനിലപാട് സ്വീകരിക്കുന്ന വിദേശനയമാണ് ഒമാൻ നവോത്ഥാനത്തിെൻറ തുടക്കം മുതൽ സ്വീകരിച്ചുവരുന്നത്. ലോകത്തിെൻറ തന്നെ അംഗീകാരം പിടിച്ചുപറ്റിയതാണ് സമാധാനത്തിലൂന്നിയ ഇൗ നയം. ഇതുവഴി ഒമാൻ എല്ലാ രാഷ്ട്രങ്ങളുമായും സഹോദരതുല്യവും സൗഹാർദപരവുമായ ബന്ധം വളർത്തിയെടുത്തു. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സംഘർഷത്തിലൂടെയല്ല, പരസ്പരം ബഹുമാനത്തിൽ ഉൗന്നിയതും അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുള്ളതുമായ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് ഒമാെൻറ നയം. ഏതു പ്രശ്നത്തിനും സമാധാനത്തിലധിഷ്ഠിതമായ യോജിപ്പിെൻറ വഴിയുണ്ടെന്നാണ് ഒമാെൻറ നിലപാട്. വൻശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മിലെ ആണവകരാർ യാഥാർഥ്യമായതോടെ ഒമാെൻറ ഇൗ നിലപാട് ആഗോളതലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. യമൻ, സിറിയൻ പ്രശ്നങ്ങൾക്ക് ഒപ്പം ഏറ്റവും ഒടുവിലെ ഗൾഫ് പ്രതിസന്ധി പരിഹാരവുമായും ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളിൽ മധ്യസ്ഥെൻറ റോളിൽ ഒമാനുണ്ട്.
എണ്ണവിലയിടിവിനെ തുടർന്നുള്ള വരുമാന നഷ്ടത്തിെൻറ സാഹചര്യത്തിൽ രാജ്യത്തിെൻറ സമ്പദ്ഘടന പൊതുവെ ഭദ്രമായ സ്ഥിതിയിൽ തന്നെയാണ് തുടരുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും മികച്ച ബിസിനസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും വിവിധ പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്. സർക്കാറിെൻറ വരുമാനനഷ്ടത്തിെൻറ പശ്ചാത്തലത്തിൽ സ്വകാര്യമേഖലയുടെ സജീവ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നത്. രാജ്യത്തിന് ഇനിയും പുരോഗതിയിലേക്ക് കുതിക്കാൻ കഴിയട്ടെയെന്നും അതിെൻറ നായകന് ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ എന്നുമാണ് ഈ ദിനത്തിൽ സ്വദേശികളും വിദേശികളും പ്രാർഥിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.