ഒമാനിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇനി നികുതി സാക്ഷ്യപത്രം നൽകണം
text_fieldsമസ്കത്ത്: രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പുതുതായി അക്കൗണ്ട് തു ടങ്ങുന്നവർ ഇനി തങ്ങളുടെ നികുതി റെസിഡൻസി സ്റ്റാറ്റസ് സാക്ഷ്യപ്പെടുത്തി നൽകണം. ഒ ാർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഒാപറേഷൻ ആൻഡ് ഡെവലപ്മെൻറ് (ഒ.ഇ.സി.ഡി) വികസിപ് പിച്ചെടുത്ത ആഗോള മാനദണ്ഡമായ കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേഡുമായി (സി.ആർ.എസ്) ചേർന്ന് പ്രവർത്തിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചതിെൻറ ഭാഗമാണ് പുതിയ നിയമം. ധനകാര്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനായി രൂപം കൊടുത്ത സംവിധാനമാണ് സി.ആർ.എസ്. വിദേശത്ത് പണം നിക്ഷേപിച്ചുള്ള നികുതി വെട്ടിപ്പ് തടയുകയാണ് ഇൗ സംവിധാനത്തിെൻറ ലക്ഷ്യം. ഉപഭോക്താക്കളുടെ നേരിട്ടുള്ളതും അല്ലാത്തതുമായ അക്കൗണ്ട് വിവരങ്ങൾ അവർക്ക് നികുതി ബാധകമായ രാജ്യത്തെ ബന്ധപ്പെട്ട അധികൃതർക്ക് ധാരണപ്രകാരം കൈമാറുകയാണ് ഇതിെൻറ ലക്ഷ്യം.
നികുതി അതോറിറ്റികൾ സുതാര്യമായും കൃത്യമായുമുള്ള രീതിയിൽ ഇൗ വിവരങ്ങൾ ൈകമാറ്റം ചെയ്യണമെന്നും സി.ആർ.എസ് വ്യവസ്ഥ ചെയ്യുന്നു. ലോകത്തിലെ നൂറിലധികം രാജ്യങ്ങളും ധനകാര്യ സെൻററുകളും നിലവിൽ ഇൗ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ബാങ്കുകളും സേവിങ്സ്/ലോൺ ഇൻസ്റ്റിറ്റ്യൂഷനുകളുമടക്കം ഡെപ്പോസിറ്ററി ഇൻസ്റ്റിറ്റ്യൂഷനുകൾ, കസ്റ്റോഡിയൻ ബാങ്കുകളും ബ്രോക്കർമാരുമടങ്ങുന്ന കസ്റ്റോഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ഇൻവെസ്റ്റ്മെൻറ് സ്ഥാപനങ്ങൾ, സ്പെസിഫൈഡ് ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവക്കാണ് പുതിയ നിയമം ബാധകം.
ഇത്തരം സ്ഥാപനങ്ങളിലെ പുതിയ ഉപഭോക്താക്കൾ പ്രത്യേകം തയാറാക്കിയ സെൽഫ് സർട്ടിഫിക്കേഷൻ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകുകയാണ് വേണ്ടത്. നിലവിലുള്ള അക്കൗണ്ട് ഉടമകളുടെ ഇത് സംബന്ധിച്ച നടപടി ഇൗ വർഷം അവസാനത്തോടെ പൂർത്തീകരിച്ചാൽ മതി. സ്വദേശികൾ അല്ലാത്തവരുടെ അക്കൗണ്ട് വിവരങ്ങൾ ഒമാനുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തിയ രാജ്യങ്ങൾക്കാകും കൈമാറുകയെന്നും ടാക്സേഷൻ സെക്രേട്ടറിയറ്റ് ജനറൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.