Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാണിജ്യ സഹകരണം...

വാണിജ്യ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും

text_fields
bookmark_border
വാണിജ്യ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും
cancel
camera_alt

വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫുമായി സൗദി പ്രതിനിധിസംഘം നടത്തിയ കൂടിക്കാഴ്ച

മസ്കത്ത്: സൗദി അറേബ്യയിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫുമായി കൂടിക്കാഴ്ച നടത്തി. വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ വ്യാവസായിക വികസന ഡെപ്യൂട്ടി മന്ത്രി എൻജിനീയർ അൽ ബദർ അദേൽ ഫൗദ, സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സാമ്പത്തിക കാര്യ ഡെപ്യൂട്ടി മന്ത്രി അൽബാര അലാസ്കന്ദരാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുൽത്താനേറ്റിൽ എത്തിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ ആഴവും, ഒമാന്റെയും സൗദി അറേബ്യയുടെയും ദേശീയ ദർശനങ്ങൾക്ക് അനുസൃതമായി വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു. വ്യാവസായിക, വാണിജ്യ സംയോജനം കൈവരിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളും അവലോകനം ചെയ്തു.

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മസാനും സൗദി പ്രതിനിധി സംഘവുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.

വ്യാവസായിക സഹകരണവും സാമ്പത്തിക സംയോജനവും വർധിപ്പിക്കുക, സഹകരണം വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ മേഖലകൾ പര്യവേക്ഷണം ചെയ്യുക, ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുക എന്നിവയിലൂന്നിയായിരുന്നു ചർച്ചകൾ.

വിതരണ ശൃംഖലകളിലും ഉൽപ്പാദനത്തിലുമുള്ള അവസരങ്ങൾ, ഒമാനി, സൗദി വ്യാവസായിക സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ, മൂല്യവർധിത വ്യവസായങ്ങളിലെ സഹകരണം എന്നിവ യോഗം ഉയർത്തിക്കാട്ടി.

ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ യോഗം. ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOman and Saudi Arabiatrade cooperation
News Summary - Oman and Saudi Arabia to strengthen trade cooperation
Next Story