ഖത്തറിലേക്കുള്ള എണ്ണയിതര കയറ്റുമതിയിൽ കുതിപ്പ്
text_fieldsമസ്കത്ത്: ഖത്തറും ഒമാനും തമ്മിലെ വ്യാപാര ബന്ധം ദൃഢമാകുന്നു. ഒമാനിൽനിന്ന് ഖത്തറിലേക്കുള്ള എണ്ണയിതര കയറ്റുമതിയിൽ കഴിഞ്ഞവർഷമുണ്ടായത് 144.1 ശതമാനത്തിെൻറ വർധന. ആദ്യ ഒമ്പതുമാസ കാലയളവിൽ 132.8 ദശലക്ഷം റിയാലിെൻറ എണ്ണയിതര ഉൽപന്നങ്ങളാണ് കയറ്റിയയച്ചത്.
ഗൾഫ് പ്രതിസന്ധിക്ക് ശേഷം ഇറക്കുമതി ആവശ്യങ്ങൾക്ക് ഖത്തർ ഒമാനെ കൂടുതലായി ആശ്രയിക്കുന്നുവെന്നതിന് തെളിവാണ് കയറ്റുമതി വളർച്ചനിരക്കിലെ വർധന.
ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിലെ റീ എക്സ്പോർട്ടിങ് ആകെട്ട 14.6 ദശലക്ഷം റിയാലിൽനിന്ന് 192.6 ദശലക്ഷം റിയാലായും കുതിച്ചുയർന്നു. സൗദി അറേബ്യയുടെ ഇറക്കുമതിയാകെട്ട 88.6 ശതമാനം ഉയർന്ന് 370.9 ദശലക്ഷം റിയാലായി. യു.എ.ഇയിലേക്ക് 522 ദശലക്ഷം റിയാലിെൻറ ഉൽപന്നങ്ങളാണ് ഒമാൻ കയറ്റിയയച്ചത്. 2016ൽ സമാന കാലയളവിൽ ഇത് 444.9 ദശലക്ഷമ റിയാൽ ആയിരുന്നു. ഒമാെൻറ മൊത്തം എണ്ണയിതര കയറ്റുമതിയാകെട്ട 31.4 ശതമാനം വർധിച്ച് 2.36 ശതകോടി റിയാൽആയി. വിവിധ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ വർധനയാണ് കയറ്റുമതി വരുമാനത്തിന് സഹായകരമായത്.
മൊത്തം കയറ്റുമതിയാകെട്ട ഇക്കാലയളവിൽ 21.8 ശതമാനം ഉയർന്ന് 9.14 ശതകോടി റിയാൽ ആയി. ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമാക്കാൻ നിരവധി നടപടികളാണ് ഒമാനും ഖത്തറും കൈകൊണ്ടുവരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ തുറമുഖ ചരക്കുഗതാഗത രംഗത്തെ സഹകരണം വർധിപ്പിക്കാൻ ഇരു രാഷ്ട്രങ്ങളും കരാർ ഒപ്പിട്ടിരുന്നു. ഖത്തറി ഇറക്കുമതി വ്യാപാരികളുടെ സൗകര്യാർഥം ഇരു രാഷ്ട്രങ്ങൾക്കിടയിൽ നിരവധി ഷിപ്പിങ് സർവിസുകളും നടന്നുവരുന്നുണ്ട്. എണ്ണ വിലയിടിവിെൻറ പശ്ചാത്തലത്തിൽ ഇതര ഉൽപന്നങ്ങളുടെ കയറ്റുമതി വരുമാനം വർധിപ്പിച്ച് സമ്പദ്ഘടന ശക്തമാക്കുന്നതിനുള്ള മാർഗങ്ങളാണ് ഒമാൻ സ്വീകരിച്ചുവരുന്നത്.
ഇതിെൻറ ഭാഗമായി വിവിധ ജി.സി.സി, ആഫ്രിക്കൻ രാഷ്ട്രങ്ങളിലായി സ്വദേശി ഉൽപന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഖത്തറിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നതിനും ഒമാനി വ്യാപാരികൾ ശ്രമം നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.