Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.സി.സി.ഐ വിദേശ...

ഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി രൂപവത്കരിച്ചു; മലയാളികളും അംഗങ്ങൾ

text_fields
bookmark_border
ഒ.സി.സി.ഐ വിദേശ നിക്ഷേപക സമിതി രൂപവത്കരിച്ചു; മലയാളികളും അംഗങ്ങൾ
cancel
camera_alt

ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) വിദേശ നിക്ഷേപക സമിതിയുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നപ്പോൾ

മസ്കത്ത്: സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാർഗങ്ങൾക്ക് രൂപം നൽകുകയുമടക്കം ലക്ഷ്യങ്ങൾ മുൻനിർത്തി ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് (ഒ.സി.സി.ഐ) കീഴിൽ വിദേശ നിക്ഷേപക സമിതി രൂപവത്കരിച്ചു.

2026 വരെ കാലാവധിയുള്ള സമിതിയിൽ മലയാളി ബിസിനസുകാരും അംഗങ്ങളാണ്. ഡേവിസ് കല്ലുക്കാരൻ, അഹമ്മദ് റഈസ്, ഡോ. തോമസ് അലക്സാണ്ടർ എന്നിവരാണ് കമ്മിറ്റിയിൽ ഇടംപിടിച്ച മലയാളികൾ. ഷെയ്ഖ് ജുലാൻഡ അൽ ഹാഷ്മി, അഹമ്മദ് സുബ്ഹാനി, നാജി സലിം അൽ ഹാർത്തി, ആൽവിൻ, ജിയോവാനി പിയാസോള എന്നിവരാണ് കമ്മിറ്റിയിലെ മറ്റുള്ള അംഗങ്ങൾ. ചേംബർ ബോർഡ് അംഗമായ അബ്ദുലത്തീഫ് മുഹിയുദ്ദീൻ ഖവാൻജിയാണ് കമ്മിറ്റിയുടെ ചെയർമാൻ.

സമിതിയുടെ ആദ്യയോഗം കഴിഞ്ഞദിവസം ചേംബറിൽ ചേർന്നു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഒ.സി.സി.ഐ) ബോര്‍ഡ് അംഗവും ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള അധ്യക്ഷതവഹിച്ചു. നിയമോപദേഷ്ടാവ് അലി അൽ ഖസ്ബി സംബന്ധിച്ചു. യോഗത്തിൽ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനരീതിയും നിയമാവലിയും ഷുറൂഖ് ഹമെദ് അൽ ഫാർസി അവതരിപ്പിച്ചു.

കമ്മിറ്റിയുടെ വൈസ് ചെയർമാനായി ഡേവിസ് കല്ലൂക്കാരനെ ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു. ഇൻഡോ ഗൾഫ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളാണ് ഡേവിസ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ഒമാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലും ചാപ്റ്ററുകളുണ്ട്. ബിസിനസ് രംഗത്തെ ഉഭയകക്ഷി സഹകരണത്തിന് ഒമാൻ ചേംബറും ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബറും അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇരു കൂട്ടായ്മകളും തമ്മിലുള്ള ബിസിനസ് സഹകരണത്തിന് ഗതിവേഗം പകരാൻ പുതിയ സ്ഥാനംവഴി കഴിയുമെന്ന് 1990 മുതൽ ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന ഡേവിസ് പറഞ്ഞു.

സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തി പരിഹാരമാർഗം കണ്ടെത്തുക, പരിഹാര നിർദേശങ്ങൾക്ക് ഫലപ്രാപ്തിയിലെത്താൻ സഹായകരമായ രീതിയിൽ സ്ഥിതിവിവര കണക്കുകൾ തയാറാക്കുക, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സ്വകാര്യ മേഖലയുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കുകയും ചെയ്യുക, ഒമാൻ വിഷൻ 2040ന്റെ ഭാഗമായുള്ള ലക്ഷ്യങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും ചലനങ്ങളും പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക, സെമിനാറുകളിലും വർക്ക്ഷോപ്പുകളിലുമടക്കം പങ്കെടുക്കുക, ചേംബറിെൻറ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പ്രവർത്തനരീതി രൂപപ്പെടുത്തുക, മതിയായ സ്ഥിതിവിവര കണക്കുകളടക്കം ബന്ധപ്പെട്ട അധികൃതർക്ക് നിർദേശങ്ങൾ സമർപ്പിക്കുക, മാധ്യമങ്ങളുമായി സജീവ ഇടപെടൽ നടത്തുക, വിവിധ ഗവർണറേറ്റുകളിലെ ശാഖകൾ അടക്കമുള്ളവയുമായി ഏകോപിപ്പിച്ച് പ്രവർത്തനം നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്.

ഇവക്ക് പുറമെ പ്രാദേശികവും അന്താരാഷ്ട്രീയ തലത്തിലുമുള്ള പ്രതിനിധി സംഘങ്ങളുടെ ഏകോപനം, ചേംബർ ശാഖകളുമായി സംയുക്ത യോഗങ്ങൾ നടത്തൽ, സ്പെഷലൈസ്ഡ് വർക്ക്ഷോപ്പുകൾ നടത്തൽ, ചേംബറിന്റെ വിവിധ ശാഖകളുമായി സംയുക്ത യോഗങ്ങൾ ചേരൽ തുടങ്ങിയവയും കമ്മിറ്റിയുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടും. കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച വിശദ റിപ്പോർട്ട് മൂന്നുമാസം കൂടുമ്പോഴും ആറുമാസം കൂടുമ്പോഴും വർഷത്തിലും ചേംബർ ചെയർമാന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OCCIForeign Investment Committee
News Summary - OCCI Foreign Investment Committee was formed
Next Story