Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാർമകളിൽ ഇന്നും...

ഒാർമകളിൽ ഇന്നും ആദ്യത്തെ നോമ്പുകാലം 

text_fields
bookmark_border
ഒാർമകളിൽ ഇന്നും ആദ്യത്തെ നോമ്പുകാലം 
cancel

റമദാൻ വ്രതം ആദ്യമായി എടുത്തത് 1993ൽ കൊല്ലം ചിന്നക്കട പള്ളി പുനർനിർമിക്കുന്ന പ്രോജക്ടിൽ ജോലി ചെയ്യുേമ്പാഴാണ്. അൻസാരി, സൈഫുദ്ദീൻ, അക്ബർ എന്നീ സഹപ്രവർത്തകർക്ക് ഒപ്പമുള്ള ജീവിതം തികച്ചും ഇന്നും മറക്കാൻ കഴിയാത്തതാണ്. സൈഫുദ്ദീെൻറ താമസം പ്രോജക്ട് ഒാഫിസിലായിരുന്നു. നോമ്പുകാലത്ത് അതിരാവിലേ സൈഫുദ്ദീൻ ഭക്ഷണവുമായി വാതിലിൽ മുട്ടും. 

ചൂടുള്ള രുചികരമായ ഭക്ഷണം കഴിച്ച് പിന്നെ ഉറക്കം. എട്ടു മണിക്ക് ജോലിസ്ഥലത്തെത്തിയാൽ അദ്യത്തെ കുറച്ചുദിവസം നോമ്പുതുറക്കായുള്ള നീണ്ട കാത്തിരുപ്പായിരുന്നു. ആ കാത്തിരിപ്പ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറഞ്ഞു കുറഞ്ഞുവന്നു. കൗമാരപ്രായക്കാരായിരുന്നെങ്കിലും അൻസാരിയുടെയും സൈഫുദ്ദീെൻറയും പ്രവൃത്തികളിൽ പ്രായത്തിനതീതമായ പക്വതയും വ്യക്തിത്വവും ഞാൻ ദർശിച്ചിരുന്നു. അവരിൽനിന്നുകിട്ടിയ സ്നേഹവും കരുതലും എെൻറ കുടുംബാംഗങ്ങളിൽനിന്നുമാത്രമേ എനിക്ക് ലഭിച്ചിരുന്നുള്ളൂ. 2007ൽ ഒമാനിൽ എത്തിയപ്പോഴാണ് പിന്നെ അൻസാരിയെ കാണുന്നത്. 2007 മുതൽ 2012 വരെ പൂർണമായും ഇസ്ലാമിക ചുറ്റുപാടിലായിരുന്നു എെൻറ ജീവിതം.

സ്പോൺസറുടെ വീട്ടിലെ നോമ്പുതുറ വലിയ ആഘോഷം തന്നെയായിരുന്നു. വിവിധ മതസ്ഥരും പല ദേശക്കാരും ഒരുമിച്ചിരുന്നായിരുന്നു  ഇൗ നോമ്പുതുറ. 2015 വരെ എെൻറ ഔദ്യോഗിക ജീവിതത്തിലെ ഉയർച്ചക്ക് തണലേകിയ മുസ്ലിം സഹോദരന്മാരെയും മറക്കാൻ കഴിയില്ല. നാട്ടിൽ കാപ്പിൻഡ്യയുടെ സക്കീർക്ക മുതൽ ഒമാനിൽ എെൻറ മുൻ സ്പോൺസർ സൈദ് അൽഗാഫ്രിയും എെൻറ സഹപാഠിയായിരുന്ന കാലിഡോണിയൻ കോളജിലെ നിസാമുദ്ദീനെയും ഈ നോമ്പുകാലത്തും നന്ദിപൂർവം സ്മരിക്കുന്നു. ഒമാനിൽവെച്ച്  ഒരവസരത്തിൽ ജീവിതം വഴിമുട്ടിനിന്നപ്പോൾ സ്വന്തം ഐ.ഡി കാർഡ് ഈടുവെച്ച് ഒരു റെൻറ് എ കാർ എടുത്തുനൽകിയ അൻസാരിയെ എന്നും ഒാർക്കും. മുകളിൽ പറഞ്ഞവരെല്ലാം ഇസ്ലാമിെൻറ തണലിൽ ജീവിച്ച് ആ തണൽ മറ്റുള്ളവർക്കും പകുത്തുനൽകിയവരാണ്. ആ തണലിെൻറ സുരക്ഷ എന്നും ഏവർക്കും ഉണ്ടാകുമെന്നുറപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsnombukalam
News Summary - nombukalam-oman-gulf news
Next Story