ആറുമാസത്തിന് ശേഷം ഒമാനിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് എൻ.ഒ.സി നിർബന്ധം -ആർ.ഒ.പി
text_fieldsമസ്കത്ത്: ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡൻസ് വിസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പാസ്പോർട്ട് ആൻറ് റെസിഡൻസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആൻറ് ഫൈനാൻഷ്യൽ അഫെയേഴ്സ് ഡയറക്ടർക്ക് തൊഴിലുടമയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. സാധുവായ വിസയുള്ള തൊഴിലാളിക്ക് തിരികെ വരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കമ്പനിയിൽ നിന്നുള്ള കത്ത്, തൊഴിലാളിയുടെ പാസ്പോർട്ടിെൻറയും തിരിച്ചറിയൽ കാർഡിെൻറയും കോപ്പികൾ, കമ്പനിയുടെ കൊമേഴ്സ്യൽ രജിസ്ട്രേഷെൻറ (സി.ആർ) കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്നേച്ചറിെൻറ കോപ്പി, 14 ദിവസം വരെ കാലാവധിയുള്ള തൊഴിലാളിയുടെ വിമാന ടിക്കറ്റിെൻറ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഒമാനിൽ തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാൽ വിസ റദ്ദാകുമെന്ന നിയമത്തിൽ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. സാധാരണ വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ നിരവധി പേരാണ് കേരളത്തിലടക്കം കുടുങ്ങി കിടക്കുന്നത്. ആറുമാസത്തിലധികം ഒമാന് പുറത്തായിരുന്നവർക്ക് തിരികെ വരാൻ എൻ.ഒ.സി നിർബന്ധമാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ് ഇക്കാര്യത്തിൽ ഒൗദ്യോഗിക വിശദീകരണം നൽകിയിരുന്നില്ല. ചില ചാർേട്ടഡ് വിമാന സർവീസുകൾ വഴി വന്നവരിൽ നിന്ന് എൻ.ഒ.സി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലെന്നും വാർത്തകളുണ്ടായിരുന്നു.