ഒമാനിൽ നിന്ന് വിസ റദ്ദാക്കി മടങ്ങുന്നവരുടെ പിഴ ഇൗ വർഷാവസാനം വരെ ഇൗടാക്കില്ല
text_fields
മസ്കത്ത്: ഒമാനിൽ വിസ റദ്ദാക്കി മടങ്ങുന്ന വിദേശ തൊഴിലാളികളുടെ പിഴ തുക ഇൗ വർഷം അവസാനം വരെ ഇൗടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുമായി ബന്ധപ്പെട്ട ഫീസുകളും ഫൈനുകളുമാണ് ഒഴിവാക്കി നൽകുക. ഒമാനിൽ നിന്ന് വിസ റദ്ദാക്കി മടങ്ങുന്നവർക്ക് മാത്രമാണ് ഇൗ ആനുകൂല്ല്യം ലഭ്യമാവുക. കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച് ആനുകൂല്ല്യങ്ങൾ ഇൗ വർഷം അവസാനം വരെ തുടരാൻ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തൊഴിൽ മന്ത്രാലയത്തിെൻറ നടപടി. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ റദ്ദാക്കുകയും ചെയ്യാം. എന്നാൽ ഇങ്ങനെ തൊഴിൽ കരാർ റദ്ദാക്കുന്ന പക്ഷം തൊഴിലാളികളുടെ മുഴുവൻ ആനുകൂല്ല്യങ്ങളും നൽകണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഒമാനി കമ്പനികളുടെ വിദേശ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റിനായുള്ള ഫീസ് കുറച്ചുള്ള തീരുമാനവും ഇൗ വർഷം അവസാനം വരെ പ്രാബല്ല്യത്തിലുണ്ടാകും. കോവിഡ് പശ്ചാത്തലത്തിലാണ് തൊഴിൽ പെർമിറ്റിെൻറ ഫീസ് 301 റിയാലിൽ നിന്ന് 201 റിയാലായി കുറച്ചത്. ഒമാനി ജീവനക്കാരുമായി പ്രവർത്തിക്കാൻ കമ്പനികളുടെ കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കി നൽകുകയും ചെയ്യും. സോഷ്യൽ ഇൻഷൂറൻസ് പൊതു അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും ആനുകൂല്ല്യം ലഭ്യമാകും. താൽക്കാലിക, പാർട്ട് ടൈം ജീവനക്കാർക്കുള്ള വർക്ക് പെർമിറ്റുകൾക്കും അംഗീകാരം നൽകും. കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇതിനുള്ള ചെലവ് കണക്കുകൂട്ടുക.
സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിക്കായി നിയോഗിക്കാം. ഇതിനായി മന്ത്രാലയത്തിൽ അപേക്ഷ നൽകാവുന്നതാണ്. തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും തമ്മിൽ എഴുതപ്പെട്ട കരാർ ഉണ്ടായിരിക്കുകയും വേണം. ഒരേ ഉടമസ്ഥന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാരെ ആവശ്യഘട്ടങ്ങളിൽ വിവിധയിടങ്ങളിലായി ജോലിക്കായി നിയോഗിക്കാമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.