Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂന്നാം സീറ്റ്...

മൂന്നാം സീറ്റ് ആവശ്യപ്പെടാൻ ലീഗിന് അർഹത –എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
മൂന്നാം സീറ്റ് ആവശ്യപ്പെടാൻ ലീഗിന് അർഹത –എൻ.കെ. പ്രേമചന്ദ്രൻ
cancel

മസ്കത്ത്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യമുന്നയിക്കാൻ മുസ്ലിം ലീഗിന് അർഹതയുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ലീഗും മുന്നണിക്ക് നേതൃത ്വം നൽകുന്ന കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലൂടെ ഇൗ വിഷയത്തിൽ സമവായത്തിലെത ്തുമെന്നാണ് കരുതുന്നതെന്ന് പ്രേമചന്ദ്രൻ മസ്കത്തിൽ വാർത്തസമ്മേളനത്തിൽ അറിയി ച്ചു. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിെൻറ സ്മരണാർഥം മസ്കത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം ഏറ്റുവാങ്ങുന്നതിനായാണ് പ്രേമചന്ദ്രൻ മസ്കത്തിലെത്തിയത്.

കേരളത്തിൽ ബി.ജെ.പിയെ വളർത്താനാണ് പിണറായി വിജയെൻറ നേതൃത്വത്തിൽ സി.പി.എം ശ്രമിക്കുന്നതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. ശബരിമല യുവതീപ്രശ്നവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സർക്കാർ കൈകാര്യം ചെയ്ത രീതി ഇൗ ലക്ഷ്യം മുൻ നിർത്തിയാണ്. ബി.ജെ.പിയെ പ്രധാന പ്രതിപക്ഷമായി വളർത്തിയെടുക്കുന്നതിലൂടെ കോൺഗ്രസിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താമെന്നും അതുവഴി അധികാരത്തുടർച്ച ഉറപ്പാക്കാമെന്നുമാണ് സി.പി.എം പ്രതീക്ഷ. പക്വതയോടെയും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയത്തെ വഷളാക്കിയത് കേരളത്തിന് ഒട്ടും ഗുണകരമാകില്ല. സംഘ്പരിവാർ-ആർ.എസ്.എസ് ഭീതിപരത്തി ന്യൂനപക്ഷ വോട്ട്ബാങ്കിനെ ആകർഷിക്കാൻ കഴിയുമെന്ന ധാരണ തെറ്റാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പോടെ മനസ്സിലാകും. സമൂഹത്തിന് ഉപദ്രവമില്ലാത്ത വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കണമെന്നതാണ് ആർ.എസ്.പി നിലപാടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ കോടികൾ ചെലവഴിച്ച് കേസ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ മലക്കം മറിഞ്ഞ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത് അറിഞ്ഞില്ലെന്ന് പറയുന്ന ദേവസ്വം ബോർഡ് ചെയർമാൻ തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ല. സമസ്ത മേഖലകളിലും പരാജയമായ മോദി സർക്കാറിനെ പുറംതള്ളുന്നതിന് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുണ്ടാക്കിയ ധാരണ ഇതിെൻറ അനിവാര്യത സി.പി.എം തിരിച്ചറിഞ്ഞതിെൻറ ഫലമാണ്. തങ്ങൾക്കിഷ്ടമുള്ളയിടങ്ങളിൽ കോൺഗ്രസുമായി സഖ്യമാകാമെന്നും ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും യു.ഡി.എഫ് സഖ്യത്തിൽ ചേരുന്നതിനെ എതിർക്കുകയും ചെയ്യുന്ന നിലപാട് സി.പി.എം തിരുത്തണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ യൂസുഫ്‌ സലീം, അഷ്റഫ്‌ നാദാപുരം, അഷ്റഫ്‌ കിണവക്കൽ, റഫീഖ്‌ അമീൻ, കെ.കെ റഫീഖ്‌, സകരിയ തളിപ്പറമ്പ്, ശുഐബ്‌ പാപ്പിനിശേരി, ഇ. അഹമ്മദ് അനുസ്മരണ പരിപാടി സ്വാഗതസംഘം ചെയർമാൻ സൈദ്‌ പൊന്നാനി, റൂവി ഏരിയ കെ.എം.സി.സി പ്രസിഡൻറ് സിദ്ദീഖ്‌ മാതമംഗലം, മത്ര ഏരിയ പ്രസിഡൻറ് നവാസ്‌ ചെങ്കള എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsnkpremachandran
News Summary - nkpremachandran-oman-gulf news
Next Story