Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിസ്വയിൽ ബദർ അൽ സമ...

നിസ്വയിൽ ബദർ അൽ സമ ആശുപത്രി തുറന്നു

text_fields
bookmark_border
നിസ്വയിൽ ബദർ അൽ സമ ആശുപത്രി തുറന്നു
cancel
camera_alt???????? ????? ??? ??? ??????????? ?????????? ????????? ???. ??????? ?????? ???? ??????? ???? ??????? ??? ????? ????????????? ????????????

മസ്കത്ത്: നിസ്വയിലെ നവീകരിച്ച ബദർ അൽ സമ ആശുപത്രി ഉദ്ഘാടനം ചെയ്തു. അഡ്വാൻസ് ഡ് മൾട്ടി സ്പെഷാലിറ്റി സൗകര്യങ്ങളോടെയുള്ള ആശുപത്രി ദാഖിലിയ ഗവർണർ ഡോ. ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഹിലാൽ അൽ സാദിയാണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രാലയത്തില െ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരി വിശിഷ്ടാതിഥിയായി. നിസ്വ വാലി ശൈഖ് റാഷിദ് ബിൻ സൈദ് അൽ കൽബാനി, ഹെൽത്ത്കെയർ സർവിസസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. അബ്ദെൽ സലാം അലി ഗാമിൽ, ശൂറ കൗൺസിൽ അംഗങ്ങൾ, മന്ത്രാലയം പ്രതിനിധികൾ, എംബസി പ്രതിനിധികൾ, കോർപറേറ്റ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഒമാൻ ഗായകൻ ഹൈതം റാഫിയുടെ സംഗീത പരിപാടിയും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ബദർ അൽ സമ ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്ദുൽ ലത്തീഫ് എന്നിവർ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. നിസ്വക്ക് പുറമെ സമീപ പ്രദേശങ്ങളായ ഇസ്കി, ബർക്കത്ത് അൽ മൗസ്, ജബൽ അഖ്ദർ, ബഹ്ല, ആദം, ഖർനൽ ആലം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും പുതിയ ആശുപത്രി ഉപകാരപ്രദമാകും. ദുർഘടമായ പ്രദേശങ്ങളിൽനിന്നുള്ള രോഗികളെ കൊണ്ടുവരുന്നതിന് ഫോർവീൽ ആംബുലൻസുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദുകം, ഖസ്സാൻ മേഖലകളിലെ എണ്ണ-വാതക കമ്പനികളുടെ ഹെൽത്ത്കെയർ സംവിധാനങ്ങളുടെ നടത്തിപ്പ് ചുമതല ബദർ അൽ സമക്കാണ്. ഇൗ സംവിധാനങ്ങളുടെ റഫറൽ കേന്ദ്രമായും പുതിയ ആശുപത്രി പ്രവർത്തിക്കും.


ഉദ്ഘാടനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച വരെ എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളിലും സൗജന്യ കൺസൾേട്ടഷൻ ഏർപ്പെടുത്തിയിരുന്നു. കാർഡിയോളജി, യൂറോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലെ സൗജന്യ കൺസൾേട്ടഷൻ ജൂലൈ രണ്ടുവരെ നീളും. ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി ക്വിസ് മത്സരവും റാഫ്ൾ നറുക്കെടുപ്പുമടക്കം ഏർപ്പെടുത്തിയിരുന്നു. വിജയികൾക്ക് ഒരു വർഷത്തെ സ്പെഷൽ പ്രിവിലേജ് കാർഡും പ്രത്യേക സമ്മാനങ്ങളും നൽകി. ദാഖിലിയ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മികച്ചതും സൗകര്യപ്രദവുമായ രീതിയിൽ പൂർത്തീകരിക്കുന്നതിന് പുതിയ ആശുപത്രി സഹായകരമാകുമെന്ന് ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. വി.ടി. വിനോദ്, ഡോ. പി.എ. മുഹമ്മദ് എന്നിവർ പറഞ്ഞു. സുസജ്ജമായ ഹൃദ്രോഗ പരിചരണ വിഭാഗമടക്കം എല്ലാവിധ സ്പെഷാലിറ്റി വിഭാഗങ്ങളുടെ സേവനവുമുള്ള ആശുപത്രിയിൽ രണ്ട് ഒാപറേഷൻ തിയറ്ററുകളുമുണ്ട്. ലേബർ സ്യൂട്ട്, സി.സി.യു, എം.െഎ.സി.യു, എൻ.െഎ.സി.യു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വെരിക്കോസ് വെയിൻ ചികിത്സക്കുള്ള ലാസ്റ്ററോണിക്സ് ലേസർ സംവിധാനവും ഇതാദ്യമായി സജ്ജീകരിച്ചിട്ടുണ്ട്. സി.ടി, എം.ആർ.െഎ, ഫിസിയോതെറപ്പി സേവനങ്ങളും വൈകാതെ ഇവിടെ ലഭ്യമാക്കും.


സുഹാറിലെ നവീകരിച്ച ബദർ അൽ സമ ആശുപത്രി ഇൗ വർഷം അവസാനത്തോടെ പ്രവർത്തന സജ്ജമാകും. ഗ്രൂപ്പിെൻറ ഏറ്റവും വലിയ ഗ്രീൻ ഫീൽഡ് പദ്ധതിയായ ഇത് ആശുപത്രി ബാത്തിന മേഖലയിലെ റഫറൽ കേന്ദ്രമായി പ്രവർത്തിക്കും. സുവൈഖ്, മബേല, മസ്കത്ത് അടക്കം ഒമാെൻറ വിവിധ ഭാഗങ്ങളിലും ജി.സി.സി രാജ്യങ്ങളിലുമായി പുതിയ പദ്ധതികളും ആലോചനയിലുണ്ടെന്ന് ബദർ അൽ സമ ഗ്രൂപ് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsnisvaal sama
News Summary - nisva-al sama-oman-gulf news
Next Story