Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓൺലൈൻ...

ഓൺലൈൻ തട്ടിപ്പിന് പുതുവഴികൾ; മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പിന് പുതുവഴികൾ; മുന്നറിയിപ്പുമായി അധികൃതർ
cancel

മസ്കത്ത്: ഓൺലൈനിലൂടെയുള്ള വർധിച്ചുവരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശവുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വഞ്ചനാപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ വാഗ്ദാനം ചെയ്തും ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി തന്ത്രങ്ങളാണ് സംഘം പയറ്റുന്നത്. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും രണ്ട്-മൂന്ന് മിനിറ്റ് വിഡിയോ കാണുകയും  ചെയ്താൽ നിങ്ങൾക്ക് ദിനേന 60 മുതൽ 300 റിയാൽവരെ സമ്പാദിക്കാം എന്ന് പറഞ്ഞാണ് അടുത്തിടെ സ്വദേശികൾക്കും വിദേശികൾക്കും ലഭിച്ച സന്ദേശങ്ങളിലൊന്ന്.

യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും രണ്ട് ലളിതമായ മാർക്കറ്റ് സർവേ ചോദ്യങ്ങൾക്ക് ഉത്തരങ്ങളും നൽകിയാൽ നിങ്ങൾക്ക് ആറ് റിയാൽ ലഭിക്കും. നിങ്ങളുടെ ജോലിയെ ബാധിക്കാത്ത തരത്തിൽ രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് ഇത് പൂർത്തിയാക്കാനും സാധിക്കും എന്നാണ് മറ്റൊരു തട്ടിപ്പ് സന്ദേശത്തിന്‍റെ ഉള്ളടക്കം.

ഇങ്ങനെ ചെയ്യുന്ന പലർക്കും അവരുടെ വെർച്വൽ അക്കൗണ്ടിൽ പണം കാണിക്കും. എന്നാൽ, യഥാർഥ അക്കൗണ്ടിലേക്ക് ഇത് മാറ്റാൻ കഴിയില്ല. ഈ പണം ട്രാൻസ്ഫർ ചെയ്യാനായി ചില ടോക്കൺ തുക ചോദിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് സൈബർ സുരക്ഷ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം തുക കൈമാറ്റത്തിലൂടെ ബാങ്ക് വിവരങ്ങൾ തട്ടിപ്പ് സംഘത്തിന്‍റെ കൈവശം എത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ തടയാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ബോധവത്കരിക്കുകയാണ് ഏറ്റവും നല്ല മാർഗമെന്ന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു.

സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഇൗ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളിലൊന്ന്.

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെ മാസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്‌ദാനം ചെയ്ത് ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുമ്പ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും.

പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്.

എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningOnline CheatingAuthorities
News Summary - New ways to online cheating; Authorities with Warning
Next Story